Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകാറ്റായി തഴുകുന്ന...

കാറ്റായി തഴുകുന്ന സ്‌നേഹം

text_fields
bookmark_border
കാറ്റായി തഴുകുന്ന സ്‌നേഹം
cancel

ഒരു വർഷമായിരിക്കുന്നു. വർഷങ്ങൾ എത്രപെെട്ടന്നാണ് കടന്നുപോകുന്നതെന്ന് പലരും പറയാറുണ്ട്. പക്ഷേ, ഞങ്ങൾക്ക് ഇക്കഴിഞ്ഞ വർഷം കണ്ണീരിെൻറ പുളിപ്പറിഞ്ഞതായിരുന്നു. ഒാർമകൾ കനംതൂങ്ങിയ ദിവസങ്ങളാണ് കഴിഞ്ഞുപോയതൊക്കെയും. ഉപ്പയങ്ങ് പോയിരിക്കുന്നുവെന്ന് ചില നേരങ്ങളിൽ മനസ്സങ്ങ് മറക്കും. എം.എസ്.പിയിൽ ഏതോ ജോലിത്തിരക്കിലാവും അല്ലെങ്കിൽ മറ്റാരുടെയോ കാര്യങ്ങൾക്കുവേണ്ടി എവിടെയോ പോയതാവും എന്നു വെറുതെ തോന്നും. കൂടെയിരുന്നപ്പോൾ, തിരക്കുകളിൽപെട്ട് ഉപ്പക്ക് മാറിനിൽക്കേണ്ടിവരുേമ്പാൾ, ഉമ്മ അങ്ങനെയായിരുന്നല്ലോ ആശ്വസിപ്പിക്കാറ്.

ഒാർമവെച്ച കാലംമുതൽ ‘ഇതൊരു ഉപ്പക്കുട്ടി’ എന്ന് കുടുംബങ്ങളിൽ എല്ലാം എന്നെ കളിയാക്കിയിരുന്നു. ആ വിളി പക്ഷേ, എന്നെ അഭിമാനം കൊള്ളിച്ചിേട്ടയുള്ളൂ. ചെറുപ്പംതൊേട്ട ഉപ്പയുടെ കൈയിൽ തൂങ്ങി നടക്കുന്നതായിരുന്നു ഏറ്റവും വലിയ ആനന്ദം. ഉപ്പയെ പിരിയാൻ മടിച്ച് അക്കാലത്ത് ഉമ്മയുടെ വീട്ടിൽ വിരുന്നിന് പോവാൻപോലും മടിയായിരുന്നു. എെൻറ കൊച്ചുകിനാക്കണ്ണുകളിൽ ഉപ്പക്ക് ഒരു സൂപ്പർ ഹീറോയുടേതായിരുന്നു വേഷം. ഉപ്പയേ പോയിട്ടുള്ളൂ. അനുഭവിച്ചുതീർത്ത സ്നേഹത്തിെൻറ ചൂടും ചൂരും ഒാർമകളിലിപ്പോഴും ജീവനോടെ തുടിച്ചുനിൽക്കുന്നു.

സി. ജാബിർ െഎ.എം വിജയനോടൊപ്പം
 

ഒടുങ്ങാത്ത നെടുവീർപ്പുകളുടെ ലോകത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട ഡിസംബർ നാലിലെ ആ ഭയംപുരണ്ട രാവ്, ഒരു വാൾത്തലപ്പുപോലെ ഇടക്ക് മനസ്സിൽ മിന്നിത്തെളിയും. കോളജ് ഹോസ്റ്റലിലെ മുറിയിൽ പിറ്റേന്നത്തെ ഇംപ്രൂവ്മെൻറ് പരീക്ഷക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വൈകി എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു ഞാൻ. തട്ടിയുണർത്തിവിളിച്ച ഹോസ്റ്റൽ വാർഡെൻറ മുഖത്തെ പരിഭ്രമം, സത്യമായും ഒരു മഹാസങ്കടത്തിെൻറ വിളിപോലെയാണ് എനിക്ക് തോന്നിയത്. കുറെ ദിവസമായി ഒരാശങ്ക മനസ്സിലുണ്ടായിരുന്നതാവും അതിനു കാരണം.

കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഉപ്പയുടെ അനുജൻ ഒരു ആക്സിഡൻറിൽപെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. പലതവണയായി നടന്ന സർജറികളെല്ലാം വിജയിച്ച ശുഭവാർത്തകളാണ് ആശുപത്രിയിൽനിന്ന് ഉപ്പയടക്കം വിളിച്ചുപറഞ്ഞിരുന്നത്. ഉപ്പ തന്നെയായിരുന്നു ആശുപത്രിയിൽ ഒാടിനടന്നത്. ഉപ്പ ഞങ്ങൾക്ക് വാക്ക് തന്നിരുന്നു ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചുകൊണ്ടുവരും എന്ന്. പിന്നെ എന്താണാവോ സംഭവിച്ചത് എന്ന ആശങ്കയോടെയും സങ്കടത്തോടെയുമാണ് വീട്ടിലേക്കുള്ള കാറിൽ കയറിയിരുന്നത്. 

യാത്രയിലുടനീളം കരഞ്ഞു പ്രാർഥിക്കുകയായിരുന്നു ഞാൻ. വീട്ടിലെത്തി ആരൊക്കെയോ ചേർന്ന് കാറിൽനിന്നിറക്കുേമ്പാഴും സംഭവത്തെക്കുറിച്ച് ഒരു സൂചനയും എനിക്ക് കിട്ടിയിരുന്നില്ല. ഒന്നും ചോദിക്കാനുള്ള ധൈര്യം അപ്പോഴുണ്ടായിരുന്നില്ല. അവിടെ നിറഞ്ഞ ആൾക്കൂട്ടം ഉപ്പയുടെ മരണവാർത്ത അറിഞ്ഞുവന്നതാണെന്ന സത്യം ഞാൻ മനസ്സിലാക്കിയപ്പോൾ മനസ്സിനുതീർത്തും ഒരു മരവിപ്പായിരുന്നു. പടച്ചവൻ ഒരിക്കലും എന്നോടിങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിച്ചില്ല. പിന്നെയേപ്പോഴോ അനിയൻ എെൻറയടുത്ത് വന്നിരുന്ന് ഉപ്പക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ചോദിച്ച ആ നിമിഷത്തെ ഞാൻ എങ്ങനെയാവും നേരിട്ടിരിക്കുക എന്നത് എനിക്കിപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമാണ്. പുലരുംവരെ ആത്മാവു ചേർത്തുപിടിച്ച് പ്രാർഥനകളുരുവിടുകയായിരുന്നു. ‘പടച്ചവനേ, ഉപ്പക്കൊന്നും സംഭവിച്ചിട്ടുണ്ടാവല്ലേ, ഇനി അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ തന്നെ ജീവനോടെ എനിക്ക് തിരിച്ചുതരണേ’ എന്ന് അപേക്ഷിച്ച് പടച്ചവെൻറ മുന്നിൽ കുമ്പിട്ടു കിടന്നു. 

എന്നും എെൻറ കൂടെനിന്ന പടച്ചവൻ എന്തേ ഇത്തവണ മാത്രം എന്നെ കൈവിട്ടത്? പ്രാർഥനകളെല്ലാം വിഫലമായി. ഉപ്പ മുേമ്പ പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉപ്പയുടെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തുേമ്പാൾ മനസ്സും ശരീരവും തളർന്ന് ഉറഞ്ഞുപോയ ആ നിമിഷം ഇപ്പോഴും നൂറുനൂറ് സൂചികളായി കുത്തിക്കയറുന്നുണ്ട് മനസ്സിൽ. ചുറ്റിലും കൂടിനിന്ന് ആരൊക്കെയോ ‘ഫിദ മോളേ കരയരുത്. നീയാണ് മൂത്തവൾ. നീ വേണം ബാക്കിയുള്ളവരെ സമാധാനിപ്പിക്കാൻ’ എന്നൊക്കെ പറയുന്നത് കേൾക്കാമായിരുന്നു. സങ്കടങ്ങൾ എത്രനേരം അമർത്തിവെക്കാനാവും?

ഇൻറർനാഷനൽ ഫുട്ബാളർ, എം.എസ്.പി അസി. കമാൻഡൻറ് തുടങ്ങി ഉപ്പയെ സംബന്ധിച്ചുള്ളതെല്ലാം എെൻറ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. കുട്ടിക്കാലത്ത് ഉപ്പ പൊലീസാണെന്നും കൈയിൽ തോക്കൊക്കെയുണ്ടെന്നും വീമ്പിളക്കി കൂട്ടുകാരെ പേടിപ്പിക്കുന്നത് വലിയ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷേ, വീട്ടിലോ നാട്ടിലോ തെൻറ പേരിെൻറയും പദവിയുടെയും ഒരു നിലവാര പ്രദർശനവും കാണിച്ചിരുന്നില്ല അദ്ദേഹം. നാട്ടിലെ കല്യാണവീടുകളിൽ ഭക്ഷണം വിളമ്പി നടക്കുേമ്പാഴും വിയർത്തുകുളിച്ച് ഒാടിനടക്കുേമ്പാഴും ഒരു പൊലീസ് ഒാഫിസറാണെന്ന് ആർക്കും ആ ഭാവം കണ്ടാൽ തോന്നുമായിരുന്നില്ല. ഉപ്പ അതിലൊക്കെയാണ് വലിയ സന്തോഷം കണ്ടെത്തിയിരുന്നത്. 

അരീക്കോട് സുല്ലമുസ്സലാം സ്പോർട്സ് മീറ്റിൽ സംസാരിക്കുന്ന സി. ജാബിർ 
 

പല ദിവസങ്ങളിലും രാവിലെ ഭക്ഷണം കഴിക്കാൻ സമയമില്ലാതെ ഒാടുന്ന വഴി എന്നെ പിടിച്ചുനിർത്തി ഭക്ഷണം വാരിത്തരുമായിരുന്നു ഉപ്പ. സാധാരണ ഉമ്മമാർ ചെയ്യുന്ന പല കാര്യങ്ങളും ഞങ്ങളുടെ കാര്യത്തിൽ ഉപ്പ സ്വയം ഏറ്റെടുത്തു. പരീക്ഷകളുള്ള ദിവസം ^അതെത്ര ചെറിയ പരീക്ഷയാണെങ്കിലും തറവാട്ടിൽ കയറി വല്യുപ്പയെയും വല്യുമ്മയെയും പോയി കണ്ട് സലാം പറഞ്ഞതിനുശേഷമേ ഞങ്ങളെ പറഞ്ഞയക്കുമായിരുന്നുള്ളൂ. ഉപ്പയാണ് ഞങ്ങളെ പറഞ്ഞയച്ചിരുന്നത് എന്നത് അവരൊരിക്കലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവരുടെ അനുഗ്രഹങ്ങളും പ്രാർഥനകളും ഞങ്ങളുടെ കൂടെയുണ്ടാകണം എന്ന് ഉപ്പക്ക് നിർബന്ധമായിരുന്നു. ഉപ്പ ബാക്കിവെച്ചതെന്തൊക്കെയാണെന്ന് ഇപ്പോഴറിയുന്നുണ്ട്. നിെൻറയുപ്പയെപോലെ ഒരുപ്പയെ കിട്ടിയിരുന്നെങ്കിൽ എന്ന് കൂട്ടുകാരിൽ പലരും അസൂയകലർന്ന സ്വരത്തിൽ പറയാറുണ്ട്. ദീർഘകാലം അനുഭവിക്കാൻ യോഗമുണ്ടായില്ല. ഒരായുസ്സിെൻറ സ്നേഹവും കരുതലും കുറഞ്ഞകാലംകൊണ്ട് തന്ന് ഉപ്പയങ്ങുപോയി.
പരീക്ഷക്കാലങ്ങളിൽ ഉറക്കമൊഴിച്ച് പഠിക്കുന്നതായിരുന്നു എെൻറ ശീലം. ആ പാതിരാക്കാലങ്ങളിലെല്ലാം ഉറക്കമൊഴിഞ്ഞ് കട്ടൻചായ ഇടക്കിടെ പകർന്നുതന്ന് കൂട്ടിരുന്ന ഉപ്പയുടെ സാമീപ്യം ഇൗ നിമിഷവും ഞാൻ അനുഭവിക്കുന്നുണ്ട്. ഇന്നും പരീക്ഷാരാവുകളിൽ, നെറ്റിയിൽ ഉപ്പയുടെ കൈത്തണുപ്പ് വല്ലാതെ നഷ്ടമാവുന്നു. ദൈവമേ, സന്തോഷത്തിെൻറ ദിനങ്ങൾ എത്രപെെട്ടന്നാണ് കൊഴിഞ്ഞുപോവുന്നത്?

ഞങ്ങളുടെ ഇഷ്ടത്തിനൊപ്പമാണ്ഉപ്പ എപ്പോഴും കൂട്ടുവന്നത്. സന്തോഷങ്ങളിൽ പങ്കുചേർന്നു. തളർച്ചകളിൽ താങ്ങായി നിന്നു. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും റിസൽട്ട് വന്ന ദിവസം ഞാൻ ഇപ്പോഴും ഒാർക്കുന്നു.  ഫുൾ എ പ്ലസ് ഉണ്ടെന്നറിഞ്ഞപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ആഹ്ലാദം, അഭിമാനത്തോടെ ചേർത്തുപിടിച്ച ആ നെഞ്ചിലെ തുടിപ്പ്, ഒന്നും ഒാർമയിൽനിന്ന് അകലുന്നില്ല.

ഞങ്ങളുടെ താൽപര്യങ്ങൾക്കപ്പുറം ഒന്നിനും നിർബന്ധിച്ചിരുന്നില്ലല്ലോ എന്ന് ഇന്നും അത്ഭുതത്തോടെ ഒാർക്കുന്നു. ഫഹദിെൻറ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഉപ്പയെപ്പോലെ ഒരു ഫുട്ബാളർ ആവണമെന്നത്. അവെൻറ സ്വപ്നങ്ങൾക്കൊപ്പം മുഴുവൻ പിന്തുണയുമായി ഉപ്പ കൂട്ടുചെന്നു. എം.എസ്.പിയുടെ മലപ്പുറത്തെ സ്പോർട്സ് സ്കൂളിൽ ചേർത്ത് ഉപ്പയുടെ കൂടെത്തന്നെ താമസിപ്പിച്ചു. ഞങ്ങളുടെയൊക്കെ സ്വപ്നങ്ങൾക്കുമേൽ എത്രവലിയ തണലായിരുന്നു ആ സാന്നിധ്യം. പെൺകുട്ടികൾ എന്നപേരിൽ അടിച്ചമർത്തുന്ന രീതി ഉപ്പക്കുണ്ടായിരുന്നില്ല. എവിടെയും ഒറ്റക്ക് പോകാനുള്ള ധൈര്യം ഉപ്പ പകർന്നുതന്നിട്ടുണ്ട്. ഏതു പ്രതിസന്ധികളും ഒറ്റക്കുതന്നെ തരണംചെയ്യാൻ പരിശീലിപ്പിച്ചു. ഒരായുസ്സിലേക്കു വേണ്ട കരുതലായിരുന്നോ അതൊക്കെയും? 

ഫുട്ബാളിൽ പ്രതിരോധനിരയിലായിരുന്നു ഉപ്പ കളിച്ചിരുന്നത്. എതിർമുേന്നറ്റ നിരയുടെ നീക്കങ്ങൾക്കൊക്കെയും മുന്നിൽ മലപോലെനിന്ന ആ പ്രതിരോധവീര്യത്തെ കുറിച്ച് പലരും എഴുതിയും വായിച്ചും കേട്ടിട്ടുണ്ട്.മെലിഞ്ഞുനീണ്ട ശരീരമായിരുന്നെങ്കിലും ദൃഢമായ ആ കാലുകളിൽനിന്ന് വെടിയുണ്ടകണക്കെ പറക്കുന്ന പന്തിനെക്കുറിച്ച് കൂടെ കളിച്ചിരുന്നവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ആരുടെ ഏതു പ്രശ്നത്തെയും സ്വന്തം നെഞ്ചിലേക്ക് വാങ്ങി തടുക്കുന്ന ആ പ്രതിരോധശേഷി, ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കുടുംബങ്ങളിലെ ഏതു കാര്യത്തിനും മുന്നിൽനിൽക്കാനും പ്രശ്നത്തെ പരിഹരിക്കാനും ഉപ്പ തന്നെയായിരുന്നു മുന്നിൽ. ‘ജാബ്യാക്ക’ ഏറ്റെടുക്കുന്ന ഒരു കാര്യത്തിൽ കുടുംബക്കാർക്കും അത്രക്കായിരുന്നു വിശ്വാസം. കുടുംബങ്ങളിലെല്ലാം കല്യാണാലോചന മുതൽ കല്യാണത്തിെൻറ ശേഷമുള്ള സൽക്കാരങ്ങൾ വരെ സ്വന്തം ചുമലിലേറ്റി നടന്നിരുന്ന ഒരാളായിരുന്നു ഉപ്പ. പക്ഷേ, നായകനായി നിന്ന് കൈപിടിക്കേണ്ട സ്വന്തം മകളുടെ കല്യാണത്തിന് ഉപ്പയുണ്ടാവില്ലല്ലോ എന്ന ചിന്ത, നമസ്കാരപ്പായയിലെ കരൾ നോവിക്കുന്ന സങ്കടമാണ്. എെൻറ കല്യാണത്തെക്കുറിച്ച് ബന്ധുക്കളാരെങ്കിലും ഒാർമിപ്പിക്കുന്ന ഒാരോ നിമിഷവും മനസ്സിലനുഭവിക്കുന്ന നീറ്റൽ മറ്റാരെയും അറിയിക്കാനാവില്ലല്ലോ. ഞാൻ പഠിച്ച് ജോലി നേടണമെന്ന ആഗ്രഹം എന്നെക്കാൾ കൂടുതൽ ഉപ്പക്കായിരുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസവും ഉപ്പ അതേക്കുറിച്ച് എന്നോടു സംസാരിച്ചിരുന്നു. പി.ജിയും കഴിഞ്ഞ് എനിക്ക് സമ്മതമാണെങ്കിൽ മാത്രമേ കല്യാണം കഴിപ്പിക്കൂ എന്നതായിരുന്നു അന്നുതന്ന വാഗ്ദാനം.

ഉമ്മയെക്കുറിച്ചോർക്കുേമ്പാൾ ഇപ്പോഴും സങ്കടവും അത്ഭുതവും തോന്നും. ഉപ്പയുടെ തണലിലേ ഉമ്മ ജീവിച്ചിട്ടുള്ളൂ. ജാബിറിെൻറ ഭാര്യ എന്നതേ ഉണ്ടായിരുന്നുള്ളൂ വിലാസം. ഒരുനാൾ പെെട്ടന്ന് ആ തണൽ നഷ്ടപ്പെടുേമ്പാൾ ഉച്ചിയിൽ കത്തുന്ന വേനലിെൻറ വേദന, ഇനി ഇൗ ജീവിതം കൊണ്ടുതന്നെ തങ്ങളെ, കുടുംബത്തെ എന്നും തണലിലേക്കു ചേർത്തുപിടിച്ച ഒരാളുടെ അഭാവം ജീവിതത്തിെൻറ ഒാരോ തിരിവിലും നീറിപ്പിടിച്ച് തുടരും. 
തെരഞ്ഞെടുപ്പ്, ശബരിമല ഡ്യൂട്ടി തുടങ്ങിയ ജോലികൾക്കായി പോയാൽ പിന്നീട് മാസമൊന്ന് കഴിഞ്ഞിട്ടാവും ഉപ്പ തിരിച്ചെത്തുക. പക്ഷേ, അസാന്നിധ്യങ്ങളെ അറിയിക്കാത്ത വിധമായിരുന്നു ഉപ്പയുടെ തുടരെയുള്ള ഫോൺ കാളുകൾ. പോവുന്നതിെൻറ തലേദിവസം ഞങ്ങൾ അഞ്ചുപേരും ചേർന്ന് കെട്ടിപ്പിടിച്ചാണ് കിടക്കുക, ഉപ്പക്ക് നിർബന്ധമായിരുന്നു. ഒാരോരുത്തരെയും ചേർത്തുപിടിച്ച് തന്നിരുന്ന ഉമ്മകളുടെ ചൂട് ഇപ്പോഴും മുഖത്തുണ്ട്.
നിറവാർന്ന സൗഹൃദങ്ങൾ ഉപ്പയുടെ ജീവിതത്തിനു ചുറ്റും എപ്പോഴുമുണ്ടായിരുന്നു. മലബാറിലെ ഏതു ഗ്രാമത്തിലും പേരെടുത്തു വിളിക്കാൻ കഴിയുന്ന സുഹൃത്തുക്കളുടെ നീണ്ടനിര. ആ സൗഹൃദങ്ങളുടെയൊക്കെ ഉൗഷ്മളത ഉപ്പയോടൊപ്പം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. എവിടെച്ചെന്നാലും ജാബിറിെൻറ മക്കൾ എന്നത് ഞങ്ങൾക്ക് ഒരു പ്രിവിലേജ് ആയിരുന്നു.

ഉപ്പയെ അവസാനമായി യാത്രയയക്കാൻ, അവസാനമായി ഉപ്പക്കുവേണ്ടി പ്രാർഥിക്കാൻ ഉപ്പ കളിച്ചുവളർന്ന െതരട്ടമ്മൽ മൈതാനത്തിൽ അവസാനിക്കാതെ ഒഴുകിവന്ന ജനപ്രവാഹം ആ സ്നേഹത്തിെൻറ ഇഹലോക സാക്ഷ്യമായി ഞങ്ങളോടൊപ്പമുണ്ട്. ജീവിതത്തിൽ താൻ അവശേഷിപ്പിച്ചുപോയ സ്നേഹത്തിെൻറ നാമ്പുകൾ ഞങ്ങളെ തൊട്ടുനിൽക്കുന്നത് ഉപ്പ അവിടെനിന്ന് അറിയുന്നുണ്ടാവും.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന സർക്കാർ ഉപ്പക്കായി പ്രഖ്യാപിച്ച മരണാനന്തര ബഹുമതി ഉപ്പക്കുവേണ്ടി ഏറ്റുവാങ്ങുേമ്പാൾ കാറ്റുപോലെ ഉപ്പ വന്ന് എന്നെ തൊടുന്നത്, എെൻറ മോേള എന്നുചേർത്തുപിടിക്കുന്നത് ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു. ഉപ്പ എെൻറ കൂടെ തന്നെയുണ്ടെന്ന വിശ്വാസത്തോടെ ഞാൻ ജീവിക്കുന്നു, ഇനിയുള്ള നാളുകൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlec jabircheppu
News Summary - c jabir-cheppu-article
Next Story