മറ്റു പ്രധാന തീരുമാനങ്ങൾ:
- ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങും.
- ദിവസവേതനക്കാരുടെ വേതന വർധനയും െഎ.എച്ച്.ആർ.ഡി കോഴ്സുകൾക്ക് സർക്കാർ-എയ്ഡഡ് പദവിയും സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കും.
- ഒഴിവു വരുന്ന ഫിനാൻസ് ഒാഫിസർ തസ്തികയിൽ താൽക്കാലികമായി ഡെപ്യൂട്ടി രജിസ്ട്രാർ വേലായുധൻ മുടിക്കുന്നത്തിനെ നിയമിക്കും.
- ഒാപൺ ഡിഗ്രിയിൽ ബി.എ, ബി.കോം എൻട്രൻസ് നടത്തും.
- സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്ററെ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമിക്കും.
- ഭരണകാര്യാലയത്തിൽ സൗരോർജ പദ്ധതി സ്ഥാപിക്കാൻ 50 ലക്ഷം.
- സെൻറർ ഫോർ ഡിസബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ സെൻറർ കാമ്പസിൽ തുടങ്ങുന്നത് സംബന്ധിച്ച് പഠിക്കാൻ ഡോ. പി. ശിവദാസൻ അധ്യക്ഷനായ സമിതി.
- പുതിയ കോളജുകൾ സംബന്ധിച്ച ജില്ലതല വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാറിെൻറ പരിഗണനക്ക് വിട്ടു.
- അന്തർ സർവകലാശാല ട്രാൻസ്ഫറിന് ജീവനക്കാരൻ പ്രൊബേഷൻ പൂർത്തിയാക്കേണ്ട എന്ന സർക്കാർ ഉത്തരവ് നടപ്പാക്കും.
- ഗവേഷണവിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നടത്തിയ അദാലത്ത് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.
- റഷ്യൻ ഭാഷയിൽ കാമ്പസിൽ എം.എ കോഴ്സ് തേടുന്നതിനെക്കുറിച്ച് സർക്കാറിെൻറ അനുമതി തേടും.
- പാലക്കാട് വിക്ടോറിയ കോളജ് ഇംഗ്ലീഷ് വിഭാഗം ഗവേഷണ കേന്ദ്രമാക്കും.
- പരീക്ഷഭവനിൽ 16 ലക്ഷത്തിെൻറ ആധുനികവത്കരണ നടപടികൾ നടത്തും.
- ലക്ഷദ്വീപ് സെൻററിലെ പ്രശ്നങ്ങൾ പഠിക്കാൻ പി.വി.സി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
- സെൻറർ ഫോർ ഫിസിക്കൽ എജുക്കേഷെൻറ കോഒാഡിനേറ്റർ സ്ഥാനത്തുനിന്ന് ഡോ. സക്കീർ ഹുസൈനെ മാറ്റി.