അർഹതയുണ്ടായിട്ടും ന്യൂനപക്ഷ സ്കോളർഷിപ് ലഭിക്കാതെ ലക്ഷത്തോളം വിദ്യാർഥികൾ
text_fieldsമലപ്പുറം: ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മതിയായ രേഖകൾ സമർപ്പിക്കാത്തതിനാൽ കേന്ദ്ര ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ് ലഭിക്കാതെ സംസ്ഥാനത്ത് ലക്ഷത്തോളം വിദ്യാർഥികൾ. 2014-15ലെ സ്കോളർഷിപ്പിന് അർഹത നേടിയ 96,424 കുട്ടികൾക്കാണ് മൂന്ന് വർഷമായിട്ടും തുക ലഭിക്കാത്തത്. 9.64 കോടി രൂപയാണ് വിതരണം ചെയ്യാനായുള്ളത്.
സ്കോളർഷിപ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കെത്തുന്ന, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി വിതരണം ചെയ്യാൻ തുടങ്ങിയ വർഷത്തിൽ അപേക്ഷിച്ചവർക്കാണ് ഇൗ പ്രയാസം. അപേക്ഷക്കൊപ്പം സമർപ്പിച്ച ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ മിക്കവരും തെറ്റായാണ് നൽകിയത്. െഎ.എഫ്.എസ് കോഡിൽ പൂജ്യം ചേർക്കേണ്ട സ്ഥാനത്ത് ഭൂരിഭാഗം പേരും ‘ഒ’ എന്നാണ് എഴുതിയത്. പൂജ്യം ഒഴിവാക്കി അക്കൗണ്ട് നമ്പർ നൽകിയവരുമേറെയാണ്.
2014-15ൽ കൃത്യമായ വിവരങ്ങൾ നൽകിയ 7.35 ലക്ഷം പേർക്ക് ഇതുവരെ തുക വിതരണം ചെയ്തു.
മലപ്പുറത്ത് 24,037 കുട്ടികൾക്കാണ് സ്കോളർഷിപ് ലഭിക്കാനുള്ളത്. കോഴിക്കോട്ട് 14,392 പേർക്കും തിരുവനന്തപുരത്ത് 9,241 പേർക്കും തുക ലഭിക്കാനുണ്ട്. 1,433 പേരുള്ള പത്തനംതിട്ടയാണ് പട്ടികയിൽ പിറകിൽ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് മതിയായ രേഖകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ പലേപ്പാഴായി വിദ്യാഭ്യാസ വകുപ്പ് െഎ.ടി അറ്റ് സ്കൂൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
ഇത്തരത്തിൽ വിവരങ്ങൾ വീണ്ടും സമർപ്പിച്ചതിലും തെറ്റുണ്ടായിരുന്നു. 2014-15ൽ സ്കോളർഷിപ്പിന് അർഹത നേടിയിട്ടും ലഭിക്കാത്ത കുട്ടികളുടെ വിവരങ്ങൾ ബാങ്ക് പാസ് ബുക്കിെൻറ പകർപ്പ് സഹിതം വിദ്യാഭ്യാസ സ്ഥാപനം വഴിയോ, തപാൽ വഴിയോ, ഇ-മെയിലായോ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാം.
ബാങ്ക് അക്കൗണ്ടിലെ അവ്യക്തത കാരണം തുക ലഭിക്കാത്ത കുട്ടികളുടെ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് 0471 2328438, 9496304015 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.