Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാസമുന്നതി...

വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
cancel

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷെൻറ 2017-18 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് ഒാൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2017 നവംബർ 15വരെ അപേക്ഷ സ്വീകരിക്കും. ഹൈസ്കൂൾതലം മുതൽ ബിരുദാനന്തര ബിരുദതലംവരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത. അപേക്ഷകർ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരാകണം.

കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാൻ പാടില്ല. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കേന്ദ്ര/സംസ്ഥാന സർക്കാറുകളുടെ മറ്റു സ്കോളർഷിപ്പുകൾ/സ്റ്റൈപൻഡുകൾ ലഭിക്കുന്ന വിദ്യാർഥികൾ ഇൗ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. കേരളത്തിലെ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. ഏഴ് വിഭാഗങ്ങളിലായി ആകെ 47470 സ്കോളർഷിപ്പുകളാണുള്ളത്. ഒാരോ വിഭാഗത്തിലും ലഭ്യമായ സ്കോളർഷിപ്പുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: 

ഹൈസ്കൂൾ (8, 9, 10 ക്ലാസുകൾ): പ്രതിവർഷ സ്കോളർഷിപ്പ് തുക 2000 രൂപ. സ്കോളർഷിപ്പുകളുടെ എണ്ണം 22,000. സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത -മുൻ വാർഷിക പരീക്ഷയിൽ 70% മാർക്കിൽ കുറയാതെ ഉണ്ടാകണം. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്കിെൻറ ആദ്യപേജ്, ആധാർകാർഡ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഹയർ സെക്കൻഡറി (11, 12 ക്ലാസുകൾ): പ്രതിവർഷ സ്കോളർഷിപ് തുക 3000 രൂപ. സ്കോളർഷിപ്പുകളുടെ എണ്ണം 15,000. സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ബി ഗ്രേഡ്/70 ശതമാനം മാർക്കിൽ കുറയാതെ വേണം. മേൽപ്പറഞ്ഞ രേഖകൾക്കു പുറമെ എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് കൂടി അപ്ലോഡ് ചെയ്യണം.

പ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ: പ്രതിവർഷ സ്കോളർഷിപ്പ് തുക 6000 രൂപ. സ്കോളർഷിപ്പുകളുടെ എണ്ണം: 1000. കേരളത്തിലെ സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമതലത്തിലുള്ളവർക്ക് എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ 70 ശതമാനം മാർക്ക്/ബി+ ഗ്രേഡിൽ കുറയാതെ ഉണ്ടാകണം. എന്നാൽ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 60 ശതമാനം/ബി ഗ്രേഡ് മതിയാകും. അപേക്ഷയോടൊപ്പം മേൽപ്പറഞ്ഞ എല്ലാ രേഖകളും അപ്ലോഡ് െചയ്യണം.

ബിരുദം: പ്രഫഷനൽ കോഴ്സ് -പ്രതിവർഷ സ്കോളർഷിപ് തുക 7000 രൂപ. സ്കോളർഷിപ്പുകളുടെ എണ്ണം 3000. നോൺ പ്രഫഷനൽ കോഴ്സ് -പ്രതിവർഷ സ്കോളർഷിപ് തുക 5000 രൂപ; സ്കോളർഷിപ്പുകളുടെ എണ്ണം 5000. യോഗ്യത: അപേക്ഷകർക്ക് 35 വയസ്സ് തികയാൻ പാടില്ല. ഹയർ സെക്കൻഡറി തലത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് ഉണ്ടാകണം.

ബിരുദാനന്തര ബിരുദം: പ്രഫഷനൽ കോഴ്സ് -പ്രതിവർഷ സ്കോളർഷിപ് തുക 8000 രൂപ. എണ്ണം 1250. നോൺ പ്രഫഷനൽ കോഴ്സ് -പ്രതിവർഷ സ്കോളർഷിപ് തുക 6000 രൂപ, എണ്ണം: 2000. യോഗ്യത: 35 വയസ്സ് തികയാൻ പാടില്ല. ബിരുദതലത്തിൽ സയൻസിന് 60 ശതമാനം, ആർട്സിന് 55 ശതമാനം, നിയമം & മാനേജ്മെൻറിന് 55 ശതമാനം, മെഡിക്കൽ ആൻഡ് ടെക്നിക്കൽ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വേണം.

സി.എ, സി.എസ്, സി.എം.എ കോഴ്സുകൾ: പ്രതിവർഷ സ്കോളർഷിപ്പ് തുക 10,000 രൂപ, എണ്ണം 100. യോഗ്യത 35 വയസ്സ് തികയാൻ പാടില്ല. അപേക്ഷകർ സി.എ, സി.എസ്, സി.എം.എ ഇൻറർമീഡിയറ്റ്/ സി.എസ് എക്സിക്യൂട്ടീവ് പ്രോഗ്രാംതലം പൂർത്തിയാക്കി നാലുവർഷം കഴിയാത്തവരാകണം.

ദേശീയ സ്ഥാപനങ്ങളിലെ കോഴ്സുകൾ: പ്രതിവർഷ സ്കോളർഷിപ് തുക 50,000 രൂപവെര. എണ്ണം 120, യോഗ്യത െഎ.െഎ.ടികൾ, െഎ.െഎ.എമ്മുകൾ, എയിംസ്, ജിപ്മെർ, െഎ.െഎ.എസ്സി, എൻ.െഎ.ടികൾ, നാഷനൽ ലോ സ്കൂൾ/യൂനിവേഴ്സിറ്റികൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, എൻ.െഎ.എഫ്.ടി മുതലായ ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവരാകണം. 35 വയസ്സ് തികയാൻ പാടില്ല. അപേക്ഷ: അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിൽ ഡാറ്റബാങ്കിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. മുൻവർഷങ്ങളിൽ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടുള്ളവർ അതുപയോഗിച്ച് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഒാൺലൈനായിട്ടാണ് അയക്കേണ്ടത്. അതത് സ്കീം/വിഭാഗത്തിൽ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നൽകണം. മുൻ വർഷങ്ങളിൽ സ്കോളർഷിപ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.

അപേക്ഷകർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ 2017 നവംബർ 15വരെ സ്വീകരിക്കും. വെബ്ൈസറ്റിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയിൽ ആവശ്യമുള്ള പക്ഷം അവസാന തീയതി വരെ തിരുത്തലുകൾ നടത്താം. ഫണ്ടിെൻറ ലഭ്യതക്കനുസൃതമായി ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കും. തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്നപക്ഷം സ്കോളർഷിപ് ഇനത്തിൽ ലഭ്യമായ തുക 15 ശതമാനം കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതായി വരും. കൂടുതൽ വിവരങ്ങൾ www.kswcfc.org എന്ന വൈബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplyVidyasamunnathi scholarship
News Summary - Apply for Vidyasamunnathi scholarship
Next Story