Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightസിവിൽ പൊലീസ് ഓഫിസർ...

സിവിൽ പൊലീസ് ഓഫിസർ നിയമന ശിപാർശ 10 ദിവസത്തിനകം

text_fields
bookmark_border
സിവിൽ പൊലീസ് ഓഫിസർ നിയമന ശിപാർശ 10 ദിവസത്തിനകം
cancel

തിരുവനന്തപുരം: കേരള ആംഡ് പൊലീസ് (കെ.എ.പി) നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട ്ട പരീക്ഷത്തട്ടിപ്പ് പ്രതികളെ ഒഴിവാക്കി നാലാം ബറ്റാലിയനിലേക്കും മറ്റ് ആറ് ബറ്റാലി യനുകളിലേക്കും നിയമന ശിപാർശ നൽകാൻ പി.എസ്.സി തീരുമാനിച്ചു. ക്രൈംബ്രാഞ്ച് നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് കുറ്റക്കാരെ ഒഴിവാക്കി മറ്റുള്ളവർക്ക് അടിയന്തരമായി നിയമന ശിപാർശ നൽകാൻ തീരുമാനിച്ചത്. നവംബർ 21, 22 തീയതികളിൽ അഡ്വൈസ് മെമ്മോ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ല പി.എസ്.സി കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല ഓഫിസർമാർക്ക് നിർദേശം നൽകും.

കഴിഞ്ഞവർഷം നടന്ന പൊലീസ് പരീക്ഷ ആറര ലക്ഷം ഉദ്യോഗാർഥികളാണ് എഴുതിയത്. ഏഴ് ബറ്റാലിയനിലുമായി 10,940 പേരുടെ റാങ്ക്പട്ടികയാണ് കഴിഞ്ഞ ജൂൈല ഒന്നിന് പ്രസിദ്ധീകരിച്ചത്. ഈ മാസം നടക്കുന്ന കായികക്ഷമത പരീക്ഷക്ക് ശേഷം വനിത ബറ്റാലിയൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പി.എസ്.സിക്ക് സമർപ്പിച്ച ശിപാർശകളും യോഗം ചർച്ച ചെയ്തു. ക്രൈംബ്രാഞ്ചിെൻറ ശിപാർശകളിൽ പലതും നേരത്തേ തന്നെ പി.എസ്.സി നടപ്പാക്കിയതാണെന്നും എന്നാൽ, പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിലെല്ലാം സി.സി.ടി.വി സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും യോഗം വിലയിരുത്തി. സർക്കാർ സ്കൂളുകളിലടക്കമാണ് പരീക്ഷ നടത്തുന്നത്. ഇവിടത്തെ ക്ലാസ് മുറികളിൽ കാമറ സ്ഥാപിക്കുന്നതും ജാമറുകൾ സ്ഥാപിക്കുന്നതിനും കുറഞ്ഞത് 500 കോടിയോളം രൂപ ചെലവഴിക്കേണ്ടിവരുമെന്നും യോഗം അറി‍യിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psccivil police officer
News Summary - civil police officer
Next Story