Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഒന്നിലധികം അപേക്ഷകൾ;...

ഒന്നിലധികം അപേക്ഷകൾ; പ്രിലിംസ് ഘട്ടത്തിൽ 569 അപേക്ഷകൾ തള്ളി യു.പി.എസ്‌.സി

text_fields
bookmark_border
ഒന്നിലധികം അപേക്ഷകൾ; പ്രിലിംസ് ഘട്ടത്തിൽ 569 അപേക്ഷകൾ തള്ളി യു.പി.എസ്‌.സി
cancel

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ചരിത്രത്തിലാദ്യമായി, അയോഗ്യരായ അപേക്ഷകരെ കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യു.പി.എസ്‌.സി നടത്തിയ പരിശോധനയിൽ 569 അപേക്ഷകൾ തള്ളിയതായി റിപ്പോർട്ട്. പരീക്ഷാ അപേക്ഷാ ഘട്ടത്തിൽ തന്നെ ഇത്തരം അയോഗ്യരായവരെ കണ്ടെത്താനായത് സുതാര്യത ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി.

ഒരേ വ്യക്തി തന്നെ ഒന്നിലധികം തവണ അപേക്ഷിച്ചതും, അനുവദനീയമായ പരമാവധി അവസരങ്ങൾ ഇതിനകം തന്നെ ഉപയോഗിച്ചുതീർത്തതുമായ അപേക്ഷകരെയാണ് എ.ഐ സംവിധാനം വഴി കണ്ടെത്തിയത്. 2024ൽ പൂജ ഖേദ്കർ എന്ന ഐ.എ.എസ് ട്രെയിനിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യു.പി.എസ്‌.സി ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

അന്ന് പേരും മാതാപിതാക്കളുടെ വിവരങ്ങളും മാറ്റി നൽകി അവർ വീണ്ടും പരീക്ഷ എഴുതിയത് വലിയ വിവാദമായിരുന്നു. മുൻപ് ഇത്തരം പരിശോധനകൾ അഭിമുഖ ഘട്ടത്തിൽ മാത്രമാണ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പ്രിലിമിനറി ഘട്ടത്തിൽ തന്നെ ഇത് നടപ്പിലാക്കി. അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണ കുറവ് വരാൻ കാരണം യു.പി.എസ്‌.സി കൊണ്ടുവന്ന പുതിയ മാറ്റങ്ങളാണ്.

94% അപേക്ഷകരും ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കി. ഇത് അപേക്ഷകർ വ്യത്യസ്തരാണെന്ന് ഉറപ്പാക്കി. ആധാർ നൽകാത്ത ബാക്കി 49,000 അപേക്ഷകരെ പേര്, മാതാപിതാക്കളുടെ പേര്, ജനന തിയതി, ഫോട്ടോ എന്നിവ അടിസ്ഥാനമാക്കി എ.ഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ചു. അപേക്ഷകർ അനുവദനീയമായ അവസരങ്ങൾ കഴിഞ്ഞവരാണോ അതോ പ്രായപരിധി കഴിഞ്ഞവരാണോ എന്ന് പരിശോധിക്കാൻ യു.പി.എസ്‌.സിയുടെ കഴിഞ്ഞ 15 വർഷത്തെ ഡാറ്റാബേസ് ആണ് എ.ഐ ഉപയോഗിച്ച് പരിശോധിച്ചത്.

ഇതേ പരിശോധനാ സംവിധാനം ഉപയോഗിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലെ 69 അപേക്ഷകരെയും അയോഗ്യരാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ നൽകിയ കാറ്റഗറിയിൽ നിന്ന് ഇത്തവണ മാറ്റം വരുത്തിയവരുടെയും വിവരങ്ങൾ യു.പി.എസ്‌.സി പരിശോധിക്കുന്നുണ്ട്. ജനറൽ വിഭാഗത്തിൽ നിന്ന് ഈ.ഡബ്ല്യു.എസ് (EWS) വിഭാഗത്തിലേക്കോ അല്ലെങ്കിൽ എസ്‌.സിയിൽ നിന്ന് ഒ.ബി.സിയിലേക്കോ മാറിയ 43,497 അപേക്ഷകരെ കണ്ടെത്തി.

ഇവർക്ക് യു.പി.എസ്‌.സി ഇമെയിൽ അയച്ച് വിവരങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. പലരും കൃത്യസമയത്ത് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് മുൻപ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചതെന്ന് ബോധിപ്പിച്ചു. എന്നിരുന്നാലും, അനുവദനീയമായ അവസരങ്ങൾ കഴിഞ്ഞ 133 പേരുടെ അപേക്ഷകൾ റദ്ദാക്കി. പരീക്ഷയുടെ സുതാര്യതയും നീതിയും ഉറപ്പാക്കാൻ സാങ്കേതികവിദ്യ അനിവാര്യമാണ്.

ഉദ്യോഗാർഥികളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കി തന്നെയാണ് ഈ ഡിജിറ്റൽ പരിശോധന നടത്തിയതെന്ന് യു.പി.എസ്‌.സി ചെയർമാൻ അജയ് കുമാർ പറഞ്ഞു. മെയ് 24ന് നടന്ന സിവിൽ സർവീസ് പരീക്ഷക്ക് 8.18 ലക്ഷം പേർ അപേക്ഷിച്ചതിൽ 5.49 ലക്ഷം പേർ മാത്രമാണ് പരീക്ഷ എഴുതിയത്. 2025ൽ ഇത് 9.5 ലക്ഷമായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സാങ്കേതികവിദ്യയുടെ ഈ പുതിയ ഇടപെടൽ പരീക്ഷാ നടത്തിപ്പിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCArtificial IntelligenceEdu NewsCivil service examinationineligiblecivil services prelims exam
News Summary - UPSC rejects 569 applications at Prelims stage
Next Story