Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടൈപ്പിസ്റ്റ്...

ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്‌

text_fields
bookmark_border
ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്‌
cancel

തിരുവനന്തപുരം: സെപ്റ്റംബര്‍ 16ന് ചേർന്ന മന്ത്രിസഭായോഗം, കമ്പ്യൂട്ടര്‍വത്കരിച്ച വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തിക പുനർവിന്യസിപ്പിക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തെ കൊമേര്‍ഷ്യല്‍ ഇൻസ്റ്റിറ്റ്യൂട്ട്, വി.എച്ച്‌.എസ്‌.സി, പോളിടെക്നിക്‌, കെ.ജി.ടി.ഇ ടൈപ്പ്‌ റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന്‌ പേരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് ഉദ്യോഗാർഥികൾ. സര്‍ക്കാര്‍ സംവിധാനത്തില്‍ ടൈപ്പിസ്റ്റ് തസ്തികയുടെ പേര്‌ കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് എന്ന്‌ മാറ്റുവാന്‍ പത്താം ശമ്പള കമീഷന്‍ ശിപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഉദ്യോഗാർഥികൾക്ക് ചൂണ്ടിക്കാട്ടുന്നു.

പരിഷ്കരിച്ച സിലബസ്‌ പ്രകാരം കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ ഉദ്യോഗാർഥികളാണ്‌ ഇവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത്‌. സര്‍ക്കാര്‍ പുനര്‍വിന്യാസത്തിന്‍റെ പേരില്‍ ഈ തസ്തിക വെട്ടിച്ചുരുക്കുന്ന നടപടി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുക എന്ന ഉദ്ദേശത്തോടെ ടി സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക്‌ ഈ തീരുമാനം കടുത്ത നിരാശ നല്‍കുകയാണ്‌. 2 വര്‍ഷം കാലാവധിയുള്ള ഈ കോഴ്‌സുകളുടെ ജോലിലഭ്യത സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമാണ്‌.

സര്‍ക്കാര്‍ സംവിധാനത്തില്‍ ടൈപ്പിസ്റ്റ് തസ്തികക്ക്‌ എസ്‌.എസ്‌.എല്‍.സി കൂടാതെ ഇംഗ്ലീഷ്‌, മലയാളം ടൈപ്പിങ് യോഗ്യത, കമ്പ്യൂട്ടര്‍ വേര്‍ഡ്‌ പ്രോസസിങ് എന്നിവ ആവശ്യമാണ്‌. നിലവില്‍ ഈ യോഗ്യത ഉള്ള എല്ലാ റാങ്ക്‌ ലിസ്റ്റുകളും കാലാവധി അവസാനിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയാവുന്നു. പി.എസ്‌.സി പരീക്ഷ നടത്തിയെങ്കിലും ഒന്നിന്‍റെയും റാങ്ക്‌ ലിസ്റ്റ് നിലവില്‍ വന്നിട്ടില്ല. ടൈപ്പിസ്റ്റ് യോഗ്യത ഉള്ള എണ്ണായിരത്തില്‍ അധികം ഉദ്യോഗാർഥികള്‍ പല റാങ്ക്‌ ലിസ്റ്റുകളിലായി ഉള്‍പെടും. ഗ്രാമപഞ്ചായത്ത്‌ ഒഴികെ സര്‍ക്കാര്‍ വകുപ്പുകള്‍, അർധ സര്‍ക്കാര്‍, കമ്പനി ബോര്‍ഡുകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ടൈപ്പിസ്റ്റ്‌ ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു.

സര്‍ക്കാറിന്‍റെ സാമ്പത്തിക ബാധ്യത താഴെ തട്ടിലുള്ള ഈ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതില്‍ ഒതുക്കുന്നു. താൽകാലിക പിന്‍വാതില്‍ നിയമനം വേണ്ടുവോളം ഈ തസ്തികയിലുണ്ട്‌. അവരെ നിലനിര്‍ത്തി സ്ഥിര ജീവനക്കാരുടെ എണ്ണം ഇല്ലായ്മ ചെയ്യുകയാണ്‌. അടുത്തിടെ പഞ്ചായത്ത്‌ ടെക്നിക്കല്‍ അസിസ്റ്റൻറുമാരുടെ ശമ്പളം 8000 രൂപ കൂട്ടിക്കൊടുത്തു. പഞ്ചായത്തുകള്‍ക്ക്‌ കടുത്ത സാമ്പത്തിക ബാധ്യത ആണ്‌ ഇതു മൂലം വരുത്തിയത്‌. ഒരു സ്ഥിരം ടൈപ്പിസ്റ്റ് തസ്തിക പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടും കുറഞ്ഞ ശമ്പള സ്‌കെയിലുള്ള ഈ തസ്തിക അവിടേക്ക്‌ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ ജോലികള്‍ക്കായി ഓരോ പഞ്ചായത്തും അമ്പതിനായിരത്തില്‍ അധികം രൂപ ചിലവാക്കുന്നുണ്ട്‌.

മലയാളം ഭരണ ഭാഷയാക്കുകയും സര്‍ക്കാര്‍ സംവിധാനം കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ടൈപ്പിസ്റ്റ്‌ തസ്തികയോട്‌ സര്‍ക്കാർ അവഗണന കാണിക്കരുതെന്ന്‌ ഉദ്യോഗാർഥികളും ടൈപ്പ്‌ റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ വിദ്യാർഥികളും സര്‍ക്കാറിനോട്‌ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtjob SeekersTypist post
Next Story