എൻജിനീയറിങ് പ്രവേശന പരീക്ഷയുമായി സർക്കാർ മുന്നോട്ട്
text_fieldsതിരുവനന്തപുരം: ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിലേക്ക് മാറ്റിയെങ്കിലും സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയുമായി സർക്കാർ മുന്നോട്ട്. ജൂലൈ 16ന് നടത്താൻ നിശ്ചയിച്ച പരീക്ഷക്ക് കേരളത്തിന് പുറത്ത് ദുബൈയിലും മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളുടെ അനുമതി തേടി സംസ്ഥാന സർക്കാർ കത്തയച്ചു. ദുബൈയിൽ പരീക്ഷ നടത്തുന്നതിന് തടസ്സമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച മറുപടി.
രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലുള്ള മുംബൈയിലും ഡൽഹിയിലും പരീക്ഷ നടത്തിയെടുക്കുന്നത് പ്രവേശന പരീക്ഷ കമീഷണറേറ്റിന് വെല്ലുവിളിയാണ്. കേരളത്തെ അപേക്ഷിച്ച് അപേക്ഷകർ കുറവുള്ള കേന്ദ്രങ്ങളാണ് ഇവ രണ്ടും. അതിനാൽ പ്രയാസമുണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. നേരത്തേ രണ്ടു ദിവസമായി നടത്തിയിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിൽ തീയതി പുതുക്കി നിശ്ചയിച്ചപ്പോൾ ഒറ്റ ദിവസം രാവിലെയും ഉച്ചക്കുമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. ലക്ഷത്തോളം വിദ്യാർഥികളാണ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്.
പരീക്ഷ നേരത്തേ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചാലും പ്രവേശന നടപടികൾ നീറ്റ്, ജെ.ഇ.ഇ ഫലങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് മാത്രമേ തുടങ്ങാനാകൂ. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് രാജ്യത്തൊന്നാകെയുള്ള പരീക്ഷ ‘നീറ്റ്’ ആയതിനാൽ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനും അതുവരെ കാത്തിരിക്കേണ്ടിവരും. പ്രവേശന ഷെഡ്യൂൾ തയാറാക്കുന്നത് മെഡിക്കൽ കൗൺസിലുമാണ്.
ജെ.ഇ.ഇ പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് െഎ.െഎ.ടി, എൻ.െഎ.ടി ഉൾപ്പെടെയുള്ള ദേശീയ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.