Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ് യു.ജി നാളെ;...

നീറ്റ് യു.ജി നാളെ; ശ്രദ്ധിക്കാൻ പലകാര്യങ്ങൾ

text_fields
bookmark_border
നീറ്റ് യു.ജി നാളെ; ശ്രദ്ധിക്കാൻ പലകാര്യങ്ങൾ
cancel

തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടുമുതൽ 5.20 വരെ നടക്കും. അഡ്മിറ്റ് കാർഡുകൾ https://neet.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി ഒരുലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷ എഴുതാൻ പുറപ്പെടും മുമ്പ് പരീക്ഷ ഹാളിൽ അനുവദിനീയമായതും അല്ലാത്തതുമായ കാര്യങ്ങൾ ഓർത്തിരിക്കുക.

വസ്ത്രധാരണം ശ്രദ്ധിക്കണം

പരീക്ഷക്ക് ഷൂസ് ധരിച്ച് എത്താൻ പാടില്ല. സ്ലിപ്പർ, ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം. കട്ടിയുള്ള സോളുള്ള പാദരക്ഷകൾ അനുവദിക്കില്ല. വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല. അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങൾ പാടില്ല. വിശ്വാസപരമായ വസ്ത്രങ്ങൾ/സാമഗ്രികൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ് സമയത്തി‍െൻറ ഒരു മണിക്കൂർ മുമ്പെങ്കിലും (ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തിൽ എത്തണം. പരീക്ഷ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഹാളിൽ കയറും മുമ്പ് പുതിയ മാസ്ക് നൽകും. പനിയുള്ളവർക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ.

പരീക്ഷ ഹാളിൽ ശ്രദ്ധിക്കാൻ

ഉച്ചക്കുശേഷം ഒന്നേകാൽ മുതൽ പരീക്ഷ ഹാളിലെ സീറ്റിലിരിക്കാം. 1.40 മുതൽ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കും. ഹാജർ ഷീറ്റിൽ പേരിന് നേരെ ഒപ്പിട്ട് അമ്മയുടെ പേരെഴുതി ഫോട്ടോ പതിച്ചുനൽകണം. ചോദ്യങ്ങളടങ്ങിയ ടെസ്റ്റ് ബുക്ലെറ്റ് 1.50ന് ലഭിക്കും. ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം കവർ പൊട്ടിച്ച് ബുക്ലെറ്റ് പുറത്തെടുക്കാം. ബുക്ലെറ്റി‍െൻറ പുറംപേജിൽ വിവരങ്ങൾ ചേർക്കണം. 1.55ന് ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം ബുക്ലെറ്റിലെ പേപ്പർ സീൽ തുറക്കാം. ബുക്ലെറ്റും ഉത്തരം രേഖപ്പെടുത്താനുള്ള ഒ.എം.ആർ ഷീറ്റും പുറത്തെടുക്കുക. ഒ.എം.ആർ ഷീറ്റിന് ഒറിജിനൽ, ഓഫിസ് കോപ്പി എന്നിങ്ങനെ രണ്ട് ഭാഗമുണ്ടാകും. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷക്കുശേഷം തിരികെ നൽകണം. ബുക്ലെറ്റിലെയും ഒ.എം.ആർ ഷീറ്റിലെയും കോഡ് നമ്പർ ഒന്നാണെന്ന് ഉറപ്പാക്കണം. വ്യത്യാസമുണ്ടെങ്കിൽ മാറ്റിവാങ്ങണം. ഒ.എം.ആർ ഷീറ്റിലെ നിശ്ചിത സ്ഥലത്ത് ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽ സമയമെഴുതി ഒപ്പിട്ട് ഇടതുതള്ള വിരലടയാളം പതിക്കണം. രണ്ട് മണിക്ക് പരീക്ഷ എഴുതിത്തുടങ്ങാം. പരീക്ഷക്ക് ശേഷം ഒ.എം.ആർ ഷീറ്റുകൾ രണ്ടും തിരികെ കൊടുക്കുമ്പോഴും ഹാജർ ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക്ലെറ്റ് മാത്രം വിദ്യാർഥിക്ക് കൊണ്ടുപോകാം.

ഉത്തരം തെറ്റിയാൽ മൈനസ് മാർക്ക്

മൂന്ന് മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. 1.30വരെ മാത്രമേ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകൂ. ഒരു ചോദ്യത്തിന് നാല് മാർക്ക് എന്ന രീതിയിൽ മൊത്തം 720 മാർക്കി‍െൻറ ചോദ്യങ്ങൾ. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ നിന്നായിരിക്കും നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ. ഓരോവിഷയത്തിൽ നിന്നും രണ്ട് വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 'എ' വിഭാഗത്തിൽനിന്ന് 35 ചോദ്യങ്ങളും 'ബി' വിഭാഗത്തിൽനിന്ന് 15 ചോദ്യങ്ങളുമുണ്ടായിരിക്കും.

15 ചോദ്യങ്ങളിൽ നിന്ന് പത്തെണ്ണത്തിന് തെരഞ്ഞെടുത്ത് ഉത്തരമെഴുതാം. പത്തിൽ കൂടുതൽ ഉത്തരമെഴുതിയാൽ ആദ്യത്തെ 10 ഉത്തരങ്ങളായിരിക്കും പരിഗണിക്കുക. നാല് വിഷയങ്ങളിൽ നിന്നുമായി 200 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് മാർക്കായിരിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മൈനസ് മാർക്ക് വീതമുണ്ടാകും. അതിനാൽ ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് ഭാഗ്യപരീക്ഷണം ഒഴിവാക്കുക. 35 ചോദ്യമുള്ള ഭാഗത്തിന് 140 മാർക്കും 15ൽ പത്തെണ്ണം തെരഞ്ഞെടുത്ത് എഴുതേണ്ട ഭാഗത്തിന് 40 മാർക്കുമായിരിക്കും.

വിഡിയോയിൽ പകർത്തും

നീറ്റ് പരീക്ഷ നടത്തിപ്പ് വിഡിയോയിൽ പകർത്തും. പരീക്ഷാർഥികൾ വീഡിയോഗ്രാഫി സമയത്ത് തല ഉയർത്തി കാമറയെ അഭിമുഖീകരിക്കണം.

അപേക്ഷാർഥികളുടെ ഐഡൻറിറ്റി രേഖപ്പെടുത്തുന്നതി‍െൻറ ഭാഗമാണ് നടപടി. പരീക്ഷ കേന്ദ്രത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും.

ഹാളിൽ അനുവദിക്കാത്തവ

പേപ്പർ കഷ്ണങ്ങൾ *ജോമട്രി/പെൻസിൽ പെൻസിൽ ബോക്സ് *പ്ലാസ്റ്റിക് പൗച്ച് *കാൽക്കുലേറ്റർ *പേന *സ്കെയിൽ *റൈറ്റിങ് പാഡ് *പെൻഡ്രൈവ് *ഇറേസർ (റബർ)*ലോഗരിഥം ടേബിൾ *ഇലക്ട്രോണിക് പെൻ/ സ്കാനർ *മൊബൈൽ ഫോൺ *ബ്ലൂടൂത്ത് *കൂളിങ് ഗ്ലാസ് *ഇയർ ഫോൺ *മൈക്രോഫോൺ *പേജർ *ഹെൽത്ത് ബാൻഡ് *വാലറ്റ് * ഹാൻഡ് ബാഗ് *ബെൽറ്റ് *തൊപ്പി *വാച്ച് *റിസ്റ്റ് വാച്ച് *ബ്രേസ്ലെറ്റ്*കാമറ *ആഭരണങ്ങൾ *ലോഹസാമഗ്രികൾ *ആഹാര പദാർഥങ്ങൾ.

നീറ്റ് യു.ജി നാളെ

പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാർഡ്

* ഹാജർ രേഖയിൽ പതിക്കാനുള്ള ഫോട്ടോ

* ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ (ആധാർ/റേഷൻ കാർഡ്/വോട്ടർ ഐ.ഡി/പാസ്പോർട്ട്/ഡ്രൈവിങ് ലൈസൻസ്/പാൻകാർഡ്/പ്ലസ് ടു അഡ്മിറ്റ് കാർഡ്)

* ഭിന്നശേഷി വിദ്യാർഥികളും സ്ക്രൈബും അതിനാവശ്യമായ രേഖകളും കരുതണം.

* എഴുതാനുള്ള കറുപ്പ് ബോൾ പോയന്‍റ് പേന പരീക്ഷ ഹാളിൽ ഇൻവിജിലേറ്റർ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET UG exam
News Summary - NEET UG tomorrow; Several things to note
Next Story