പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 83.75 ശതമാനം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷത്തെ(83.37) അപേക്ഷിച്ച് 0.38 ശതമാനം വർധന. വിജയശതമാനത്തിൽ മുന്നിൽ കണ്ണൂർ (86.75) ജില്ലയും പിന്നിൽ പത്തനംതിട്ട (77.16)യുമാണ്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 80.32 ശതമാനം ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷത്തെ (81.50) അപേക്ഷിച്ച് 1.18 ശതമാനം കുറവ്. വിദ്യാഭ്യാസ മന്ത്രി. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറിയിൽ 3,69,021 െറഗുലർ വിദ്യാർഥികളിൽ 3,09,065 പേർ ഉപരിപഠനയോഗ്യത നേടി. 180 പേർ 1200 മാർക്കും നേടി. 14,735 പേർക്ക് മുഴുവൻ എ പ്ലസ്. ഇതിൽ 10,899 പെൺകുട്ടികളും 3,836 ആൺകുട്ടികളുമാണ്. കഴിഞ്ഞവർഷം ഇത് 11,829 ആയിരുന്നു. 79 സ്കൂളുകൾക്ക് നൂറ് ശതമാനം ജയം. കഴിഞ്ഞ വർഷം 83 ആയിരുന്നു. 30ൽ താഴെ വിജയശതമാനമുള്ള 34 സ്കൂളുണ്ട്.
എട്ട് സ്കൂളുകളിൽ 594 പേർ പരീക്ഷയെഴുതിയ ഗൾഫ് മേഖലയിൽ 558 പേർ ജയിച്ചു; 94.1 ശതമാനം. കഴിഞ്ഞ വർഷം 94.82 ആയിരുന്നു. ഗൾഫിൽ 32 പേർ മുഴുവൻ എ പ്ലസ് നേടി.
ഒന്നാംവർഷ പരീക്ഷയുടെ സ്കോർ കൂടി കണക്കിലെടുത്താണ് ഫലം നിർണയിച്ചത്. പരീക്ഷയെഴുതിയ 1,97,633 പെൺകുട്ടികളിൽ 1,78,492 (90.31ശതമാനം) പേർ ജയിച്ചു. 1,73,106 ആൺകുട്ടികളിൽ 1,31,897 പേർ (76.19 ശതമാനം) ജയിച്ചു. ‘സ്കോൾ കേരള’ക്ക് കീഴിൽ (പഴയ ഓപൺസ്കൂൾ) പരീക്ഷ എഴുതിയ 69,439ൽ 25,503 പേർ ഉപരിപഠന യോഗ്യത നേടി; 37.51 ശതമാനം. 1,81,694 സയൻസ് വിദ്യാർഥികളിൽ 1,56,087 പേരും (85.91ശതമാനം) 73,955 ഹ്യുമാനിറ്റീസ് വിദ്യാർഥികളിൽ 56,358 പേരും (76.21ശതമാനം) 1,13,372 േകാമേഴ്സ് വിദ്യാർഥികളിൽ 96,620 പേരും (85.22 ശതമാനം) ഉന്നതപഠന യോഗ്യത നേടി.
പട്ടികജാതി വിഭാഗത്തിൽ 39,071ൽ 25,109 പേരും (64.27 ശതമാനം) പട്ടികവർഗവിഭാഗത്തിൽ 5,356ൽ 3,402 പേരും (63.52 ശതമാനം) ഒ.ഇ.സിയിൽ 15,471ൽ 11,611 പേരും (75.05 ശതമാനം) ഒ.ബി.സിയിൽ 2,10,616ൽ 1,80,104പേരും (85.51ശതമാനം) ഉപരിപഠനത്തിന് അർഹരായി. പൊതുവിഭാഗത്തിൽ 98,507ൽ 88,839 (90.19 ശതമാനം) പേരും ഉന്നതപഠനത്തിന് യോഗ്യരായി. ഗവ. സ്കൂളുകളിൽ നിന്ന് 1,55,396 ൽ 1,27,704 പേരും (82.18) എയ്ഡഡ് മേഖലയിൽ 1,85,770ൽ 1,60,022 പേരും (86.14 ശതമാനം) അൺഎയ്ഡഡ് മേഖലയിൽ 27,628ൽ 21,128 പേരും (76.47ശതമാനം) ഉപരിപഠനത്തിന് അർഹരായി.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 14,735 പേരിൽ 11,569 പേർ സയൻസ് വിഭാഗത്തിലും 670 പേർ ഹ്യുമാനിറ്റീസ് വിഭാഗത്തിലും 2496 പേർ േകാമേഴ്സ് വിഭാഗത്തിലുമാണ്. ഇവരിൽ 10,899 പെൺകുട്ടികളും 3836 ആൺകുട്ടികളുമാണ്. 15 ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് 1631 പേർ പരീക്ഷയെഴുതിയതിൽ 1246 പേർ ജയിച്ചു; 76.77. കഴിഞ്ഞവർഷം 79.08 ആയിരുന്നു. കലാമണ്ഡലം ആർട്ട്് ഹയർ സെക്കൻഡറി സ്കൂളിൽ 95 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 78 പേർ ഉന്നതപഠന യോഗ്യത നേടി; 82.11 ശതമാനം.
പരീക്ഷാഫലം പി.ആര്.ഡി ലൈവ് മൊബൈല് ആപ്പില് ലഭിക്കും. ഗൂഗിള് പ്ലേ സ്റ്റോറില്നിന്ന് PRD LIVE ആപ്പ് ഡൗണ്ലോഡ് ചെയ്യാം. പരീക്ഷാഫലം www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെബ്സൈറ്റുകളിലും ലഭിക്കും.
കണ്ണൂർ തന്നെ മുന്നിൽ, പിന്നിൽ പത്തനംതിട്ട
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ വിജയത്തിൽ കണ്ണൂർ വീണ്ടും ഒന്നാമത്. 29,623 പേർ പരീക്ഷയെഴുതിയതിൽ 25,699 പേരും ഉപരിപഠനയോഗ്യത നേടി. അതേസമയം, കഴിഞ്ഞവർഷത്തെ 87.22 ശതമാനത്തിലും കുറവാണ് ഇത്തവണ -86.75. 31,865 പേരെ ഉന്നതപഠനത്തിന് അർഹമാക്കിയ കോഴിക്കോടാണ് രണ്ടാമത്. 36,808 പേർ പരീക്ഷയെഴുതി, 86.57 ശതമാനം ജയം. പരീക്ഷയെഴുതിയ 9,042 പേരിൽ 7,792 പേരും ഉന്നതപഠനത്തിന് അർഹതനേടിയ വയനാടാണ് മികവിൽ മൂന്നാംസ്ഥാനത്ത്; 86.18 ശതമാനം. കഴിഞ്ഞ വർഷത്തെപോലെ പത്തനംതിട്ട ഇക്കുറിയും ഏറ്റവുംപിന്നിലാണ്; 77.16 ശതമാനം. 12,812 പേർ പരീക്ഷയെഴുതിയതിൽ 9,886 പേർ മാത്രമാണ് ഉന്നതപഠനത്തിന് അർഹത നേടിയത്. 77.65 ശതമാനമായിരുന്നു കഴിഞ്ഞകൊല്ലത്തെ പത്തനംതിട്ടയുടെ വിജയം.
മധുരം നുണഞ്ഞ് മലയാളം, കയ്പ്പോടെ ഇംഗ്ലീഷ്
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് മികവേകിയത് മലയാളം. 91,414 പേരാണ് മലയാളത്തിൽ എ പ്ലസ് നേട്ടമണിഞ്ഞത്. 1,91,512 േപർ പരീക്ഷെയഴുതിയതിൽ 1,89,826 പേർ ഉപരിപഠന യോഗ്യത നേടി; 99.12 ശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യോഗ്യരായവരുടെ എണ്ണവും കൂടി. കഴിഞ്ഞവർഷം 1,00,809 പേരാണ് മലയാളത്തിൽ ഉപരിപഠനത്തിന് അർഹത നേടിയത്. ഇത്തവണ 1719 പേർക്ക് എ ഗ്രേഡും 26,206 പേർക്ക് ബി പ്ലസും ഗ്രേഡും മാതൃഭാഷക്കുണ്ട്. അതേസമയം 1686 പേർ മലയാളത്തിൽ ഉപരിപഠനയോഗ്യത നേടിയില്ല.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് കാലിടറിയത് ഇത്തവണയും ഇംഗ്ലീഷിൽ. 34,429 പേർക്ക് ഉപരിപഠന യോഗ്യതയില്ല. 3,69,021 പേർ പരീക്ഷയെഴുതിയെങ്കിലും 3,34,592 പേർക്കേ കടമ്പ കടക്കാനായുള്ളൂ. ജയിച്ചത് 90.67 ശതമാനം. കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ പേർ ഇക്കുറി രക്ഷപ്പെട്ടു. മുൻവർഷം 37,123 പേരാണ് ഇംഗ്ലീഷിൽ തട്ടി വീണത്. എ പ്ലസ് മികവിൽ രണ്ടാംസ്ഥാനത്ത്് ഹിന്ദിയാണ്. 77,996 പേരാണ് എ പ്ലസ് കൊയ്തത്. പരീക്ഷക്ക് ഹാജരായ 1,23,868 പേരിൽ 1,23,677 പേരും ഉപരിപഠന യോഗ്യത നേടി; 99.85 ശതമാനം. 21,169 പേരാണ് കണക്കിൽ കുരുങ്ങി ഉപരിപഠനസാധ്യതക്ക് പുറത്ത് പോയത്. കെമിസ്ട്രിയിൽ 19,292 ഉം.
വി.എച്ച്.എസ്.ഇയിൽ 69 പേർക്ക് മുഴുവൻ എ പ്ലസ്; 19 സ്കൂളുകൾക്ക് നൂറ് ശതമാനം
തിരുവനന്തപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 69 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞവർഷം 39 പേരാണ് ഈനേട്ടം സ്വന്തമാക്കിയത്. ഇത്തവണ 29,174 പേർ പരീക്ഷയെഴുതിയതിൽ 23,434 പേരാണ് ഉപരിപഠന യോഗ്യത നേടിയത്; 80.32 ശതമാനം. കഴിഞ്ഞവർഷം 81.5 ആയിരുന്നു. പാർട്ട് ഒന്നും രണ്ടും വിജയിച്ച് 26,327 പേർ (90.24) േട്രഡ് സർട്ടിഫിക്കറ്റിന് അർഹതനേടി. ഇവർക്ക് തൊഴിൽനേടുന്നതിനും അപ്രൻറീസ്ഷിപ്പിനും അർഹതയുണ്ട്. പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലും ഉയർന്ന വിജയശതമാനം നേടിയത് തൃശൂർ ജില്ലയാണ് (84.38). കുറഞ്ഞത് പത്തനംതിട്ട (69.93 ശതമാനം). പാർട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയർന്ന വിജയശതമാനം കണ്ണൂർ ജില്ലക്കാണ് (93.79). കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിൽ; 79.25.
18 സർക്കാർ സ്കൂളും ഒരു എയ്ഡഡ് സ്കൂളും പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 100 ശതമാനം ജയംനേടി. 40 സർക്കാർ സ്കൂളും ഏഴ് എയ്ഡഡ് സ്കൂളും പാർട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി. പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 50 ശതമാനത്തിൽ താഴെ ജയംനേടിയ 16 സ്കൂളുണ്ട്. അട്ടപ്പാടി ഗവ. ൈട്രബൽ സ്കൂളിലെ 6.82 ശതമാനമാണ് കുറഞ്ഞവിജയം. പൊതുവിഭാഗത്തിൽ 84.23 ശതമാനവും ഒ.ബി.സിയിൽ 80.47 ശതമാനവും ഒ.ഇ.സിയിൽ 77.46 ശതമാനവും പട്ടികജാതിയിൽ 72.87 ശതമാനവും പട്ടികവർഗത്തിൽ 59.64 ശതമാനവും ഉപരിപഠന യോഗ്യത നേടി.
സംസ്ഥാനത്തെ നാല് ബധിര മൂക സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിയത്. ഇതിൽ കുന്നംകുളം ഗവ. ഡെഫ് വി.എച്ച്.എസ്.എസും ജഗതി ഗവ.വി.എച്ച്.എസ്.എസ് ഫോർ ഡെഫും ഒറ്റപ്പാലം ഗവ.വി.എച്ച്.എസ്.എസ് ഫോർ ഡെഫും നൂറുശതമാനം ജയംനേടി. തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോർ ഡെഫിൽ 95.83 പേരും ഉപരിപഠന യോഗ്യതനേടി.
‘സ്കോൾ കേരള’യിൽ വിജയം കൂടി; ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ കുറഞ്ഞു
തിരുവനന്തപുരം: ഓപൺ സ്കൂൾ പുന$സംഘടിപ്പിച്ച് രൂപവത്കരിച്ച ‘സ്കോൾ കേരള’യിൽ വിജയശതമാനം കൂടി. പ്ലസ് ടു പരീക്ഷ എഴുതിയ 67,991ൽ 25503 പേർ ഉപരിപഠനത്തിന് അർഹരായി; 37.51 ശതമാനം. കഴിഞ്ഞവർഷം 31.89 ശതമാനമായിരുന്നു ജയം. ഇത്തവണ 109 പേർ മുഴുവൻ എ പ്ലസ് നേടി. സയൻസിൽ 1,057ൽ 820 പേരും (77.57 ശതമാനം) ഹ്യുമാനിറ്റീസിൽ 33,944ൽ 11,534 പേരും (33.98 ശതമാനം) കോമേഴ്സിൽ 32,990ൽ 13,149 പേരും (39.86 ശതമാനം) ഉപരിപഠന യോഗ്യത നേടി. ‘സ്കോൾ കേരള’യിൽ ഏറ്റവുംകൂടുതൽ പേർ പരീക്ഷക്കിരുന്നത് മലപ്പുറം ജില്ലയിൽനിന്നാണ്-; 21,379 പേർ.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 76.77 ശതമാനമാണ് ജയം. കഴിഞ്ഞവർഷം 79.08 ആയിരുന്നു. 15 ടെക്നിക്കൽ സ്കൂളുകളിൽനിന്ന് 1,631പേർ പരീക്ഷക്കിരുന്നതിൽ 1,246 പേർക്കാണ് ഉപരിപഠനയോഗ്യത. 33 പേർ മുഴുവൻ എ പ്ലസ് നേടി. കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 95 പേർ പരീക്ഷക്കിരുന്നതിൽ 78 പേർ വിജയിച്ചു; 82.11 ശതമാനം.
2010 മുതൽ 2015 വരെയുള്ള ഹയർ സെക്കൻഡറി രണ്ടാംവർഷത്തിന് പഠിച്ച് പരീക്ഷ എഴുതാൻ സാധിക്കാതെ വരികയോ, ഏതെങ്കിലും വിഷയങ്ങളിൽ യോഗ്യതനേടാൻ സാധിക്കാതെ വരികയോ ചെയ്ത വിദ്യാർഥികളിൽ 3290 പേർ പരീക്ഷയെഴുതിയതിൽ 1748 (53.13 ശതമാനം) പേർ ഉപരിപഠനത്തിന് അർഹരായി.
സമ്പൂർണ എ പ്ലസുകാർ കൂടി; 180 പേർക്ക് മുഴുവൻ മാർക്ക്
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം 11,768 ആയിരുന്നത് ഇത്തവണ 14,735 ആയി. എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ; 1,935 പേർ. രണ്ടാംസ്ഥാനത്ത് കോഴിക്കോട്; 1,549. എറണാകുളത്ത് 1,481 പേരും കണ്ണൂരിൽ 1,408 പേരും കൊല്ലത്ത് 1,381 പേരും തിരുവനന്തപുരത്ത് 1,275 പേരും തൃശൂരിൽ 1,206 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
മറ്റ് ജില്ലകളിൽ എ പ്ലസ് നേടിയവർ: പത്തനംതിട്ട- 381, ആലപ്പുഴ- 735, കോട്ടയം- 1,053, ഇടുക്കി- 522, പാലക്കാട്- 892, വയനാട്- 341, കാസർകോട്- 497. ഗൾഫിൽ 32, ലക്ഷദ്വീപിൽ 11, മാഹിയിൽ 36 പേർ വീതം മുഴുവൻ എ പ്ലസ് നേടി. ‘സ്കോൾ കേരള’ക്ക് കീഴിൽ പഠിച്ചവരിൽ 109 പേർ മുഴുവൻ എ പ്ലസ് നേടി. ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ 33 പേർ എ പ്ലസ് നേട്ടക്കാരായി.
ഈ വർഷം 180 പേരാണ് മുഴുവൻ മാർക്കും നേടിയത്. 25 പേർ കണ്ണൂർ ജില്ലയിൽ നിന്നാണ്. മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്ന് 17 പേർ വീതവും ഇടുക്കിയിൽനിന്ന് 15 പേരും എറണാകുളം, കോഴിേക്കാട് ജില്ലകളിൽ നിന്ന് 13 പേർ വീതവും മുഴുവൻ മാർക്കും നേടി. തിരുവനന്തപുരം -12, പത്തനംതിട്ട -ഒമ്പത്, ആലപ്പുഴ -ഏഴ്, കോട്ടയം -അഞ്ച്, തൃശൂർ -10, പാലക്കാട് -ഒമ്പത്, വയനാട് -11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്ന് മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം. കഴിഞ്ഞവർഷം 153 പേരാണ് മുഴുവൻ മാർക്കും നേടിയത്.
14 സ്കൂളുകളെ മുന്നിലെത്തിക്കാൻ പ്രത്യേക പദ്ധതി
തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലത്തിൽ പിറകിലായ 14 സ്കൂളുകളെ മുന്നിലെത്തിക്കാൻ സർക്കാർ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഇത്തവണ 38 സ്കൂളുകളുടെ വിജയം 30 ശതമാനത്തിന് താഴെയാണ്. ഇതിൽ നിന്ന് ജില്ലയിൽ ഒന്ന് എന്ന രീതിയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന 14 സ്കൂളുകളെയാണ് തെരഞ്ഞെടുക്കുക. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം വിഭാവനം ചെയ്ത പദ്ധതി ഒരു കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുക. 14 സ്കൂളുകളിലെയും പ്രശ്നം പഠിച്ച് പ്രത്യേക പഠന മൊഡ്യൂൾ തയാറാക്കും. അധ്യാപകർക്ക് തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നൽകും.
ഗൾഫ് സ്കൂളുകൾക്ക് മികച്ച ജയം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. എട്ട് സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ 593ൽ 558 േപർ ജയിച്ചു; 94.1 ശതമാനം. 32 വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. അബൂദബി ദ ന്യൂ മോഡൽ സ്കൂളും ഫുൈജറ ഇന്ത്യൻ സ്കൂളും നൂറുശതമാനം വിജയം നേടി. അബൂദബി സ്കൂളിൽ 130ഉം ഫുജൈറയിൽ 40ഉം പേരാണ് പരീക്ഷ എഴുതി മികച്ച വിജയം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.