നവംബർ അഞ്ചിനും 18നുമിടയിൽ കോളജ് വിട്ടവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാം
text_fieldsന്യൂഡൽഹി: മൂന്ന് തവണ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാമെന്ന ജോയന്റ് അഡ്മിഷൻ ബോർഡിെന്റ വാക്ക് വിശ്വസിച്ച് നിലവിൽ പഠിച്ചിരുന്ന കോളജുകളിൽനിന്ന് വിടുതൽ നേടിയ വിദ്യാർഥികൾക്ക് ഒരുതവണ കൂടി പരീക്ഷ എഴുതാൻ സുപ്രീംകോടതി അനുമതി നൽകി. കഴിഞ്ഞ വർഷം നവംബർ അഞ്ചിനും 18നുമിടയിൽ കോളജുകളിൽനിന്ന് വിടുതൽ നേടിയ വിദ്യാർഥികൾക്കാണ് ജെ.ഇ.ഇ അഡ്വാൻസിന് രജിസ്റ്റർചെയ്യാൻ അനുമതി നൽകിയത്.
ആദ്യം മൂന്ന് തവണ പരീക്ഷ എഴുതാൻ അനുമതി നൽകുകയും പിന്നീട് രണ്ട് തവണയായി കുറക്കുകയുംചെയ്ത ബോർഡിെന്റ നടപടി ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ വർഷം നവംബർ അഞ്ചിന് ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ മൂന്ന് അവസരങ്ങളുണ്ടെന്ന് പറഞ്ഞത്. എന്നാൽ, നവംബർ 18ന് പുറത്തിറക്കിയ മറ്റൊരു വാർത്താക്കുറിപ്പിൽ അവസരങ്ങൾ രണ്ടായി കുറക്കുകയായിരുന്നു. ആദ്യ അറിയിപ്പ് കണ്ട് നിരവധി വിദ്യാർഥികൾ നിലവിൽ പഠിക്കുന്ന കോളജുകളിൽനിന്ന് വിടുതൽ നേടി പരീക്ഷക്ക് തയാറെടുപ്പ് നടത്തി. എന്നാൽ, രണ്ടാമത്തെ സർക്കുലർ ഇവർക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.