Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകെ. ടെറ്റ്:...

കെ. ടെറ്റ്: സെപ്റ്റംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം

text_fields
bookmark_border
കെ. ടെറ്റ്: സെപ്റ്റംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം
cancel
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡമായ കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും സ്പെഷല്‍ വിഭാഗങ്ങളിലും (ഭാഷാ/സ്പെഷല്‍ വിഭാഗങ്ങള്‍) അധ്യാപകരാകാന്‍ കെ.ടെറ്റ് അനിവാര്യമാണ്. 
കാറ്റഗറി ഒന്ന് (എല്‍.പി), രണ്ട് (യു.പി), കാറ്റഗറി മൂന്ന് (ഹൈസ്കൂള്‍), കാറ്റഗറി നാല് (അറബിക്, ഹിന്ദി, സംസ്കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ക്കും) വിഭാഗങ്ങളായാണ് പരീക്ഷ. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. 
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം പരീക്ഷാകേന്ദ്രം ലഭിക്കാനാഗ്രഹിക്കുന്ന ജില്ല തെരഞ്ഞെടുക്കാം. 
അപേക്ഷയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ എട്ടിന് പൂര്‍ത്തിയാക്കണം. രണ്ടാംഘട്ടം അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്. ഒക്ടോബര്‍ 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ അഞ്ചിനും 19നുമാണ് പരീക്ഷ  നടക്കുക. 
പ്രോസ്പെക്ടസ് www.keralapareekshabhavan.in, www.scert.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 
പരീക്ഷാ ഫീസ്: ഓരോ കാറ്റഗറിക്കും 500 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 250 രൂപയുമാണ് ഫീസ്. 
ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേനയും എസ്.ബി.ടി യുടെ എല്ലാ ബ്രാഞ്ചിലും ഫീസ് അടക്കാം.  ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതം അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും keralapareekshabhavan.in കാണുക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam
Next Story