Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.പിയിൽ നീറ്റ്...

യു.പിയിൽ നീറ്റ് പരീക്ഷയിൽ രണ്ടു തവണ തോറ്റ വിദ്യാർഥി വികലാംഗ ക്വാട്ടയിൽ കയറാൻ കാൽവിരൽ സ്വയം മുറിച്ചുമാറ്റി

text_fields
bookmark_border
യു.പിയിൽ നീറ്റ് പരീക്ഷയിൽ രണ്ടു തവണ തോറ്റ വിദ്യാർഥി വികലാംഗ ക്വാട്ടയിൽ കയറാൻ കാൽവിരൽ സ്വയം മുറിച്ചുമാറ്റി
cancel
Listen to this Article

ജൗൻപൂർ: യു.പിയിൽ 25കാരൻ നീറ്റ് പരീക്ഷയി​ൽ വികലാംഗ ക്വാട്ടയിൽ യോഗ്യത നേടുന്നതിനായി ഇടതുകാലിലെ കാൽവിരൽ സ്വയം മുറിച്ചുമാറ്റിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. ലൈൻ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖലീൽപൂർ ഗ്രാമത്തിൽ നിന്നുള്ള സൂരജ് എന്ന യുവാവാണ് ഈ സാഹസം കാണിച്ചത്.

വിപുലമായ തിരച്ചിൽ നടത്തിയിട്ടും, മുറിച്ചുമാറ്റിയ കാൽവിരൽ ഇതുവരെ കണ്ടെത്താനായില്ല. സംഭവം നടന്നതിനടുത്തുള്ള കൃഷിയിടങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അനസ്തേഷ്യ കുപ്പി, സിറിഞ്ച്, കട്ടർ, നോട്ട്ബുക്ക് എന്നിവ കണ്ടെടുത്തു. സൂരജ് ഓൺലൈനായി ഇതിന്റെ വഴികൾ പഠിച്ചതായാണ് സൂചന.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, 25 വയസ്സുള്ള വിദ്യാർഥി ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കി. തുടർന്ന് ജൗൻപൂരിലെ ഒരു സ്വകാര്യ കോളജിൽ നിന്ന് ഫാർമസി കോഴ്‌സ് പഠിച്ചു. നിലവിൽ, എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷയിൽ രണ്ടുതവണ വിജയിക്കാൻ കഴിയാത്തതിനെത്തുടർന്ന് സൂരജ് മാനസിക സമ്മർദ്ദത്തിലേക്ക് വീണിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വൈകല്യ ക്വാട്ടയിൽ പ്രവേശനം നേടുന്നതിനായി സ്വന്തം കാൽ മുറിച്ചുമാറ്റി ശാരീരിക വൈകല്യം വരുത്താൻ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു.

2026 ൽ എം.ബി.ബി.എസ് കോഴ്‌സിൽ പ്രവേശനം നേടുക എന്നതായിരുന്നു യുവാവിന്റെ ലക്ഷ്യം.‘2026ൽ ഞാനൊരു എം.ബി.ബി.എസ് ഡോക്ടറാകും’ എന്ന് എഴുതിയ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examMBBSquotaDisability
News Summary - UP student who failed NEET exam twice cuts off toe to qualify for disability quota
Next Story