Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.എസ്.എൽ.സി,...

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കം

text_fields
bookmark_border
sslc-students.jpg
cancel

തിരുവനന്തപുരം: ഇൗ വർഷത്തെ  എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കം. മാർച്ച് 28 വരെയാണ് പരീക്ഷകൾ നടക്കുന്നത്.  

4,41,103 വിദ്യാർഥികളാണ് ഇത്തവണ പത്താംതരം പരീക്ഷയെഴുതുന്നത്. 9,25,580 വിദ്യാർഥികൾ ഹയർസെക്കൻഡറി പരീക്ഷയും 60,248 പേർ വൊക്കേഷനൽ ഹയർസെക്കൻഡറി  (വി.എച്ച്.എസ്.ഇ) പരീക്ഷയും എഴുതും. ഉച്ചക്കുശേഷം 1.45 മുതലാണ് എസ്.എസ്.എൽ.സി പരീക്ഷ. രാവിലെ പത്ത് മുതലാണ് ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ. 

എസ്.എസ്.എൽ.സി  പരീക്ഷയെഴുതാൻ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ 14805 വിദ്യാർഥികൾ കുറവാണ്. 
 കഴിഞ്ഞവർഷം പരീക്ഷക്ക് അപേക്ഷിച്ചത് 455908 പേരായിരുന്നു. ഇത്തവണ ഇത് 4,41,103 ആയി കുറഞ്ഞു. 224564 ആൺകുട്ടികളും 216539 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 2751 പേർ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഇതിൽ 1160 സർക്കാർ സ്കൂളുകളിലായി 144999 പേരും 1433 എയ്ഡഡ് സ്കൂളുകളിൽനിന്ന് 264980 പേരും പരീക്ഷയെഴുതുന്നു. 

453 അൺ എയ്ഡഡ് സ്കൂളുകളിൽനിന്നായി 31118 വിദ്യാർഥികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലാണ് -2422 പേർ. കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് കോഴിക്കോട് ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസിൽ ആണ് -രണ്ട് വിദ്യാർഥികൾ മാത്രം. ഗൾഫിലെ ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിലായി 550 പേർ പരീക്ഷയെഴുതും. 

ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിൽ 789 വിദ്യാർഥികളും പരീക്ഷക്കിരിക്കും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം ആണ്. മലപ്പുറം ജില്ലയിൽനിന്ന് 79741 പേരും  വിദ്യാഭ്യാസ ജില്ലയിൽനിന്ന് 26986 പേരും പരീക്ഷയെഴുതും. കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് -2268 പേർ. 3279 പേരാണ് ഇത്തവണ ടി.എച്ച്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഇതിൽ 2967 ആൺകുട്ടികളും 312 പെൺകുട്ടികളുമാണ്. മാർച്ച് ഏഴ് മുതൽ 28 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. 

കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി, ഗൾഫ് എന്നിവിടങ്ങളിലായി 2076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർസെക്കൻഡറി പരീക്ഷക്കുള്ളത്. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 379819 വിദ്യാർഥികൾ െറഗുലറായും 69685 പേർ സ്കോൾ കേരള (പഴയ ഒാപൺ സ്കൂൾ) വഴിയും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർസെക്കൻഡറിയിൽ 372736 വിദ്യാർഥികൾ െറഗുലറായും 69971 പേർ സ്കോൾ കേരള വഴിയും പരീക്ഷയെഴുതും. 33369 പേർ കമ്പാർട്ട്മെൻറലായും പരീക്ഷക്ക് ഹാജരാകും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലും (160510) കുറവ് വയനാട് ജില്ലയിലുമാണ് (23313). പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന് സംസ്ഥാന, ആർ.ഡി.ഡി, ജില്ലതലങ്ങളിൽ വിജിലൻസ് സ്ക്വാഡുകൾ പ്രവർത്തിക്കും.

ഇതിനുപുറമെ സെക്രേട്ടറിയറ്റിൽനിന്നുള്ള സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. 114 കേന്ദ്രങ്ങളിൽ ഏപ്രിൽ നാലിന് മൂല്യനിർണയം തുടങ്ങും. പരീക്ഷാ സംബന്ധമായ സംശയനിവാരണത്തിന് ഡയറക്ടറേറ്റിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 8.30 മുതലും മറ്റ് ദിവസങ്ങളിൽ പത്ത് മുതലും 0471 2338735 എന്ന നമ്പറിൽ വിളിക്കാം.

29524 പേരാണ് ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്. ഇതിൽ 16935 പേർ ആൺകുട്ടികളും 12589 പെൺകുട്ടികളുമാണ്. 29254 വിദ്യാർഥികളാണ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്. ഇതിൽ 16110 ആൺകുട്ടികളും 13135 പെൺകുട്ടികളുമാണ്. 1407 പേർ പ്രൈവറ്റായും പരീക്ഷയെഴുതുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCCareer and Education Newshigher secondary exams
News Summary - sslc, higher secondary exams, career and education news
Next Story