മഹാമാരിക്കിടയിലെ പരീക്ഷ വിദ്യാർഥികളോടുള്ള അനീതി –രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സമയത്ത് പരീക്ഷ നടത്തുന്നത് വിദ്യാർഥികളോടുള്ള അനീതിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വിദ്യാര്‍ഥികള്‍ക്കുവേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ്ടാഗില് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയിലാണ് രാഹുൽ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണ് യു.ജി.സി തീരുമാനം. രാജ്യത്തിെൻറ പലഭാഗങ്ങളിൽനിന്നും വിദ്യാർഥികൾക്ക് സഞ്ചരിക്കേണ്ടതായി വരും. ഇതു വലിയ പ്രതിസന്ധിയുണ്ടാക്കും.
പരീക്ഷകൾ ഉപേക്ഷിക്കാൻ ഐ.ഐ.ടികൾ വരെ തീരുമാനിച്ചിട്ടും യു.ജി.സി വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഇക്കാര്യത്തിൽ വിദ്യാർഥികളെയും വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തെയും മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ മുൻ യു.ജി.സി ചെയർമാൻ സുഖ്ദിയോ തോറത്തും വിവിധ സർവകലാശാലകളിലെ 27 പ്രഫസർമാരും ഒപ്പിട്ട കത്ത് യു.ജി.സിക്ക് അയച്ചു.
മുൻകാല പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ വിലയിരുത്തി മൂല്യനിർണയം നടത്തണം. ഓൺലൈൻ പരീക്ഷ, കുറഞ്ഞ ഇൻറർനെറ്റ് സൗകര്യമുള്ള വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.