Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഒാർഡിനൻസ് ഉപേക്ഷിച്ചു

text_fields
bookmark_border
Medical-Seat
cancel

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയത്തിനുള്ള സമിതി പുനഃസംഘടിപ്പിക്കാ നുള്ള ഒാർഡിനൻസ് സർക്കാർ ഉപേക്ഷിച്ചു. പകരം മേയ് 27ന് തുടങ്ങുന്ന നിയമസഭ സമ്മേളന ത്തിൽ ബിൽ അവതരിപ്പിക്കും. ഒാർഡിനൻസിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി ലഭിക്കാത്ത സ ാഹചര്യത്തിലാണ് പുതിയവഴി തേടുന്നത്.

ഒാർഡിനൻസിന് കഴിഞ്ഞ മാർച്ച് 13ന് മന്ത്ര ിസഭ അംഗീകാരം നൽകി ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കമീഷൻ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ മടക്കി. തുടർന്ന് കമീഷെൻറ അംഗീകാരത്തിന് അയച്ചെങ്കിലും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ചു. ഒാർഡിനൻസിെൻറ ഗുണഭോക്താക്കളായവരുടെയെല്ലാം വിശദാംശങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും അനുമതി നൽകിയില്ല. വിശദാംശങ്ങൾ സംസ്ഥാന സർക്കാർ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല.

ഒാർഡിനൻസ് ശ്രമം പാളിയതോടെയാണ് ബില്ല് കൊണ്ടുവരാനുള്ള തീരുമാനം. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഒാർഡിനൻസ്. ഇതിന് പുറമെ പ്രവേശന മേൽനോട്ട സമിതിയുടെ അംഗബലം ആറാക്കി നിജപ്പെടുത്താനും ഒാർഡിനൻസ് ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് പുനർനിർണയിക്കാൻ കഴിഞ്ഞ ഫെബ്രുവരി 28ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനകം നടപടികൾ പൂർത്തീകരിക്കാനായിരുന്നു നിർദേശം. ഇതിന് മുന്നോടിയായാണ് സർക്കാർ ഫീസ് നിർണയ സമിതിയുടെ വലിപ്പം കുറക്കാൻ ഒാർഡിനൻസ് കൊണ്ടുവന്നത്. ഒാർഡിനൻസ് പുറപ്പെടുവിക്കാൻ സാധിക്കാതെ വന്നതോടെ ഫീസ് പുനർനിർണയ നടപടികൾ ആരംഭിക്കാനും സാധിച്ചിട്ടില്ല.

ഹൈകോടതി നിർദേശിച്ച രണ്ട് മാസം ഇതിനകം പൂർത്തിയായതിനാൽ സാവകാശംതേടി സംസ്ഥാന സർക്കാർ ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ബില്ല് പാസാവുകയും ഫീസ് നിർണയത്തിനുള്ള സമയം കോടതി ദീർഘിപ്പിച്ചുനൽകുകയും ചെയ്താലേ ഫീസ് നിർണയ നടപടികൾ ആരംഭിക്കാനാകൂ. ജൂൺ അവസാനവാരത്തിലും ജൂലൈയിലുമായി മെഡിക്കൽ പ്രവേശന നടപടി പൂർത്തിയാക്കേണ്ടതുണ്ട്. അതിന് മുമ്പ് ഫീസ് നിർണയ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പ്രവേശനം കുഴയും. അടുത്ത വർഷത്തേതിന് പുറമെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഫീസ് കൂടി സമിതി പുനർനിർണയിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSelf Finance Medical Ordinance
News Summary - Self finance Medical Ordinance - Educational News
Next Story