Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഫീസ്: 3 മാസത്തിനകം പുനർനിർണയിക്കണം

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2017 മുതലുള്ള ഫീസ് പുനർനിർണയിക്കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാറും വിദ്യാർഥികളും സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ചിെൻറ ഉത്തരവ്.

ഫീസ് നിർണയ സമിതി മാനേജ്മെൻറുകളുമായി ചർച്ച ചെയ്ത് ചൂഷണരഹിതവും മിതവുമായ രീതിയിലുള്ള ഫീസ് നിശ്ചയിക്കണമെന്നാണ് പ്രധാന നിർദേശം. ഫീസ് നിർണയം സംബന്ധിച്ച നടപടിക്രമങ്ങൾ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. അതിന് മുമ്പുള്ള വർഷങ്ങളിലെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതും ഈ കാലയളവിൽ പരിഹരിക്കണം.

മാനേജുമെൻറുകൾ ഹാജരാക്കുന്ന ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുകളും ഇവയുടെ അഭാവത്തിൽ താൽക്കാലിക ലാഭനഷ്ട കണക്കുകളും മാത്രം മുൻനിർത്തിയോ വാർഷിക ഫീസ് നിർണയിക്കുക എന്ന ഹൈകോടതി ഉത്തരവിൽ പിഴവുണ്ട്. മാനേജ്‌മെൻറുകൾ മുന്നോട്ടുവെക്കുന്ന ഫീസ് ഭീമമാണെന്നു കണ്ടെത്തിയാൽ ഫീസ് നിർണയ സമിതിക്ക് മാനേജ്‌മെൻറുകളിൽനിന്ന് എന്തു രേഖകളും ആവശ്യപ്പെടാം. മാനേജ്മെൻറുകൾ സമിതിയുമായി സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആവശ്യപ്പെടുന്ന ഫീസ് ചൂഷണരഹിതവും മിതവുമാണെന്ന് തെളിയിക്കാൻ ആവശ്യമായ ഏതു വിവരവും ഫീസ് നിർണയ സമിതി മുമ്പാകെ ഹാജരാക്കാൻ മാനേജ്മെൻറുകൾക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്. ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിെൻറ അടിസ്ഥാനത്തിൽ ഫീസ് നിർണയം നടത്തിയാൽ മതിയെന്നും ചെലവിന് ആധാരമായ വൗച്ചറുകളും ബില്ലുകളും ആവശ്യപ്പെടേണ്ടതില്ലെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് ഫീസ് അമിതമായി ഉയരാൻ വഴിവെക്കുമെന്ന് കണ്ടാണ് സർക്കാറും വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ചത്.

ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവിെട്ടങ്കിലും മുഴുവൻ രേഖകളും പരിശോധിച്ചുള്ള ഫീസ് നിർണയത്തിന് വഴിയൊരുക്കുന്നതാണ് വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Self-financing medical fees Must be redefined within 3 months says supreme court
Next Story