Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ: സംസ്ഥാന...

പ്ലസ് വൺ: സംസ്ഥാന സിലബസിലേക്ക് സി.ബി.എസ്.ഇക്കാരുടെ ഒഴുക്ക്

text_fields
bookmark_border
പ്ലസ് വൺ: സംസ്ഥാന സിലബസിലേക്ക്  സി.ബി.എസ്.ഇക്കാരുടെ ഒഴുക്ക്
cancel

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശന ത്തിനെത്തുന്ന മറ്റ് സിലബസ് വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവും വർധന. 10ാം ക്ലാ സ് വരെ സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സിലബസിൽ പഠിച്ചശേഷം ഹയർ സെക്കൻഡറിക്ക് പൊതുവിദ്യാലയങ്ങളിൽ എത്തിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷം 42,864 ആണ്. ഇതു റെക്കോഡാണ്. 38,985 പേർ സി.ബി.എസ്.ഇയിൽ നിന്നും 3879 പേർ െഎ.സി.എസ്.ഇയിൽ നിന്നുമാണ്.

സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷ വിജയിക്കുന്നവരെ മുഖ്യഅലോട്ട്മെൻറുകളിൽനിന്ന് ഒഴിവാക്കിയിട്ടും സംസ്ഥാന സിലബസിലേക്ക് മടങ്ങുന്നവരുടെ എണ്ണം ഒാരോ വർഷവും കൂടുകയാണ്. 2017--18ൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടിയ ഇത്തരം വിദ്യാർഥികളുടെ എണ്ണം 40,395 ആയിരുന്നു. 2016- -17ൽ 41,634. ഏറ്റവും കൂടുതൽ വിദ്യാർഥികൾ സി.ബി.എസ്.ഇ സ്കൂൾ ഒഴിവാക്കിയെത്തിയത് എറണാകുളം ജില്ലയിലാണ്; 5057. തൃശൂരിൽ- 4061, മലപ്പുറത്ത്- 3798, തിരുവനന്തപുരത്ത്- 3767, കോട്ടയത്ത്- 3464 വീതം വിദ്യാർഥികൾ സംസ്ഥാന സിലബസിലേക്ക് മാറി.

കൊല്ലം -2883, പത്തനംതിട്ട -1701, ആലപ്പുഴ -3127, ഇടുക്കി -1308, പാലക്കാട് -2071, കോഴിക്കോട് -2927, വയനാട് -710, കണ്ണൂർ -2751, കാസർകോട് -1360 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം. ഹയർ സെക്കൻഡറി മേഖലയിലെ അക്കാദമിക മികവാണ് ഒാരോ വർഷവും കൂടുതൽ വിദ്യാർഥികൾ സിലബസ് മാറിയെത്താൻ കാരണമെന്ന് അധ്യാപകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plusonejalakam news
News Summary - plusone-jalakam news
Next Story