Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എച്ച്.ഡി തീസിസ്...

പി.എച്ച്.ഡി തീസിസ് സമർപ്പണത്തിന് മുമ്പ് ഗവേഷണ പ്രബന്ധം ജേണലുകളിൽ പ്രസിദ്ധീകരിക്കേണ്ട -പുതിയ ഉത്തരവുമായി യു.ജി.സി

text_fields
bookmark_border
പി.എച്ച്.ഡി തീസിസ് സമർപ്പണത്തിന് മുമ്പ് ഗവേഷണ പ്രബന്ധം ജേണലുകളിൽ പ്രസിദ്ധീകരിക്കേണ്ട -പുതിയ ഉത്തരവുമായി യു.ജി.സി
cancel

ന്യൂഡൽഹി: ഡോക്ടറൽ പ്രോഗ്രാമുകൾക്കായുള്ള പുതിയ നിയന്ത്രണങ്ങളിൽ, പി.എച്ച്.ഡി (ഡോക്ടർ ഓഫ് ഫിലോസഫി) തീസിസിന്റെ അന്തിമ സമർപ്പണത്തിന് മുമ്പ് ഗവേഷണ പ്രബന്ധങ്ങൾ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കണമെന്ന നിർബന്ധിത നിബന്ധന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) ഒഴിവാക്കി.

ഇതുവരെ, എം.ഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) പണ്ഡിതന്മാർ ഒരു കോൺഫറൻസിലോ സെമിനാറിലോ കുറഞ്ഞത് ഒരു ഗവേഷണ പ്രബന്ധമെങ്കിലും അവതരിപ്പിക്കേണ്ടത് നിർബന്ധമായിരുന്നു. അതേസമയം പി.എച്ച്.ഡി ഗവേഷകർ കുറഞ്ഞത് ഒരു ഗവേഷണ പ്രബന്ധമെങ്കിലും ഒരു റഫറി ജേണലിൽ പ്രസിദ്ധീകരിക്കുകയും കോൺഫറൻസുകളിൽ രണ്ട് പേപ്പർ അവതരണങ്ങൾ നടത്തുകയും വേണം.

യു.ജി.സി ചെയർപേഴ്‌സൺ പ്രഫ. എം. ജഗദേഷ് കുമാറിനെ ബന്ധപ്പെട്ടപ്പോൾ, നിർബന്ധിത പ്രസിദ്ധീകരണ ആവശ്യകത ഒഴിവാക്കിക്കൊണ്ട്, "എല്ലാവർക്കും യോജിക്കുന്ന" സമീപനം അഭികാമ്യമല്ലെന്ന് ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ തിരിച്ചറിഞ്ഞതായി പറഞ്ഞു. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ കരട് ചട്ടങ്ങളിൽ ഈ മേഖലയിൽ സ്വന്തം മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ സർവകലാശാലകളെ അനുവദിക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചിരുന്നു.

പുതുക്കിയ പി.എച്ച്.ഡി ചട്ടങ്ങൾ അനുസരിച്ച്, സർവകലാശാലകളും കോളജുകളും അവരുടെ വാർഷിക ഡോക്ടറൽ ഉദ്യോഗാർഥികളുടെ 60 ശതമാനമെങ്കിലും നെറ്റ് അല്ലെങ്കിൽ ജെ.ആർഎഫ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി സംവരണം ചെയ്യാനുള്ള പദ്ധതിയും കമ്മീഷൻ ഉപേക്ഷിച്ചു. മാർച്ചിൽ അവതരിപ്പിച്ച കരട് ചട്ടങ്ങളിൽ, ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു അധ്യയന വർഷത്തിൽ ആകെ ഒഴിവുള്ള സീറ്റുകളുടെ 60 ശതമാനം നെറ്റ്/ജെ.ആർ.എഫ് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് എടുക്കണമെന്ന് യു.ജി.സി നിർദേശിച്ചിരുന്നു.

പി.എച്ച്.ഡി പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയും കരട് ചട്ടങ്ങളിൽ വിഭാവനം ചെയ്തിരുന്നു. മാർഗനിർദേശങ്ങളുടെ അന്തിമ പതിപ്പിൽ ഇതും പരാമർശിച്ചിട്ടില്ല. അതായത്, രണ്ട് വിഭാഗങ്ങളിൽ ഏതെങ്കിലും ഒരു പരിധി പാലിക്കാതെ തന്നെ, നെറ്റ്/ജെ.ആർ.എഫ് വഴിയും പ്രവേശന പരീക്ഷകളിലൂടെയും വിദ്യാർഥികൾക്ക് ​പ്രവേശനം നൽകാൻ സർവകലാശാലകൾക്കും കോളജുകൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നാണ്. വ്യക്തിഗത സർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ മുഖേന ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ, എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGCPhD thesis
News Summary - Not mandatory to publish in journals before final PhD thesis -UGC
Next Story