Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഞ്ച് ജില്ലകളിൽ...

അഞ്ച് ജില്ലകളിൽ കുട്ടികളില്ലാതെ 54 ഹയർ സെക്കൻഡറി ബാച്ചുകൾ

text_fields
bookmark_border
School
cancel

തിരുവനന്തപുരം: വടക്കൻകേരളത്തിൽ പ്ലസ് വൺ പഠനത്തിന് സീറ്റില്ലാതെ വിദ്യാർഥിക ൾ വലയുേമ്പാൾ ആവശ്യത്തിന് കുട്ടികളില്ലാതെ തെക്കൻകേരളത്തിലെ അഞ്ച് ജില്ലകളിൽ 54 ഹയർ സെക്കൻഡറി ബാച്ചുകൾ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള ിലാണ് മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുള്ളത്. പത്തനംതിട്ടയിൽ സർക്കാർ സ്കൂളു കളിൽ എട്ടും എയ്ഡഡ് സ്കൂളുകളിൽ മൂന്നും ഉൾപ്പെടെ 11 ബാച്ചുകളിലാണ് കുട്ടികളില്ലാ ത്തത്. ആലപ്പുഴയിൽ സർക്കാർസ്കൂളുകളിൽ 12 ബാച്ചുകളിലാണ് കുട്ടികളില്ലാത്തത്.

കോട്ടയത്ത് എട്ടും ഇടുക്കിയിൽ 10ഉം ബാച്ചുകളിൽ കുട്ടികളില്ലെന്ന് വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നു. എറണാകുളത്ത് സർക്കാർ സ്കൂളുകളിൽ 11ഉം എയ്ഡഡ് സ്കൂളിൽ ഒന്നും ബാച്ചുകളിൽ കുട്ടികളില്ല. ഒരു ബാച്ചിൽ 50 വിദ്യാർഥികൾക്കാണ് പ്രവേശനം. കഴിഞ്ഞവർഷങ്ങളിൽ ആനുപാതിക സീറ്റ്വർധന വഴി ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം 60 ആക്കി ഉയർത്തിയിരുന്നു.

ഇൗ വർഷവും ആനുപാതിക സീറ്റ്വർധനക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ സർക്കാർ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 54 ബാച്ചുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നതുവഴി 3240 വിദ്യാർഥികൾക്ക് (ഒരു ബാച്ചിൽ 60) പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മലപ്പുറം ജില്ലയിൽ മാത്രം ഇൗ വർഷം എസ്.എസ്.എൽ.സി വിജയിച്ചത് 78,335 കുട്ടികളാണ്. ഇവിടെ പ്ലസ് വൺ പഠനത്തിന് അൺഎയ്ഡഡ് സ്കൂളുകളിലേതുൾപ്പെടെയുള്ളത് 52,775 സീറ്റുകൾ.

ഇൗ ജില്ലയിൽ മാത്രം 25,560 കുട്ടികൾക്ക് പ്ലസ് വൺ പഠനത്തിന് സീറ്റില്ലാതിരിക്കുേമ്പാഴാണ് അഞ്ച് ജില്ലകളിൽ ആളൊഴിഞ്ഞ 54 ബാച്ച് സർക്കാർ കോടിക്കണക്കിന് രൂപ ശമ്പളം നൽകി നിലനിർത്തുന്നത്. കഴിഞ്ഞവർഷം വടക്കൻജില്ലകളിൽ സീറ്റ്ക്ഷാമം രൂക്ഷമാവുകയും സർക്കാറിനെതിരെ വിമർശനം ഉയരുകയും ചെയ്തപ്പോൾ പത്തനംതിട്ടയിലെ രണ്ടും കോട്ടയത്തെ നാലും എറണാകുളത്തെ രണ്ടും വീതം ബാച്ചുകൾ മലപ്പുറംജില്ലയിലേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം നേരേത്തതന്നെ ആനുപാതിക സീറ്റ്വർധന നടത്തി സീറ്റ് ക്ഷാമത്തിെൻറ തോത് കുറച്ചിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനമെടുത്തിട്ടില്ല.

പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളും ചെറുതല്ലാത്ത രീതിയിൽ പ്ലസ് വൺ സീറ്റ്ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ കുട്ടികളില്ലാത്ത ബാച്ചുകൾ കണ്ടെത്തിയ അഞ്ച് ജില്ലകളിലെ ഹയർ സെക്കൻഡറികളിൽ പലതിലും സയൻസ് ഉൾപ്പെടെയുള്ള വിഷയ കോമ്പിനേഷനുകളിൽ രണ്ട് വീതം ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഇവയിൽ മിക്കയിടത്തും ഒരു ബാച്ചിലേക്ക് വേണ്ട ചുരുങ്ങിയ വിദ്യാർഥികൾ പോലുമില്ല. കുട്ടികളില്ലാത്ത ബാച്ചുകൾ, വിദ്യാർഥികൾ സീറ്റിനായി നെേട്ടാട്ടമോടുന്ന ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ ശമ്പള ഇനത്തിൽ സർക്കാറിന് കോടികളുടെ ദുർവ്യയമായിരിക്കും സംഭവിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHigher Secondary BatchNo Students
News Summary - No Students in 54 Higher Secondary Batches in Five District - Education News
Next Story