Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലപ്പുറം...

മലപ്പുറം ജില്ലയിൽ ഒമ്പത് സ്കൂളുകൾ കൂടി ഹൈടെക്കാകുന്നു

text_fields
bookmark_border
മലപ്പുറം ജില്ലയിൽ ഒമ്പത് സ്കൂളുകൾ കൂടി ഹൈടെക്കാകുന്നു
cancel

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഒമ്പത് സ്‌കൂളുകള്‍ കൂടി ഹൈടെക്കാകുന്നു. അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്, മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, വേങ്ങര ടൗൺ ജി.എം.വി.എച്ച്.എസ്.എസ്, ചാലിയപ്പുറം ജി.എച്ച്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ് എന്നിവയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, പുക്കൂത്ത് ജി.എല്‍.പി.എസ്, കാരാട് ജി.എല്‍.പി.എസ്, തുറക്കൽ ജി.എൽ.പി.എസ് എന്നീ സ്‌കൂളുകളുടെ നവീകരിച്ച കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂളുകൾ 14, മൂന്നുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സ്‌കൂളുകൾ 25, പ്ലാന്‍ ഫണ്ടില്‍ നിര്‍മിച്ച സ്‌കൂളുകളുടെ എണ്ണം 37 ആണെന്നും വിദ്യാകിരണം ജില്ല കോഓഡിനേറ്റര്‍ എം. മണി അറിയിച്ചു. വിവിധ സ്കൂളുകളിലെ നിർമാണ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high tech schoolmalappuram district
News Summary - Nine more schools in Malappuram district are high tech
Next Story