Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right‘പണമടച്ചാൽ നീറ്റ്...

‘പണമടച്ചാൽ നീറ്റ് ​യു.ജി ചോദ്യപേപ്പർ...’ തട്ടിപ്പാണ്, പണം പോകും; ടെലഗ്രാം സന്ദേശത്തിൽ വീഴരുതെന്ന് എൻ.ടി.എ

text_fields
bookmark_border
Neet exam
cancel

ന്യൂഡൽഹി: രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ സംബന്ധിച്ച വ്യാജപ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ടെലഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന നീറ്റ് യു.ജി ചോദ്യപേപ്പർ സംബന്ധിച്ച വ്യാജപ്രചാരണങ്ങൾ വി​ശ്വസിക്കരുതെന്ന് എൻ.ടി.എ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചോദ്യപേപ്പറുകൾ സംബന്ധിച്ച​ പോസ്റ്റുകൾ വ്യാജമാണെന്നും അവക്കായി പണം നൽകരുതെന്നും വിദ്യാർഥികളോട് എൻ.ടി.എ അഭ്യർഥിച്ചു. ഇത്തരം ചാനലുകൾ തടയാൻ നടപടി സ്വീകരിക്കുന്നുണ്ട്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പങ്കുവെക്കുന്ന അപ്ഡേറ്റുകൾ മാത്രം ശ്രദ്ധിക്കണ​മെന്നും എൻ.ടി.എ വിദ്യാർഥികളോട് അഭ്യർഥിച്ചു. ടെലഗ്രാമിലും വാട്സ്ആപിലും പ്രചരിക്കുന്ന രഹസ്യ രേഖകളും മെറ്റീരിയലുകളും വ്യാജമാണ്. നിലവിലെ പണം തട്ടിപ്പുകളുടെ ഭാഗമാണ് ഇതും. ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരുന്നതായും എൻ.ടി.എ കൂട്ടിച്ചേർത്തു.

10,000 രൂപ അടച്ചാൽ നീറ്റ് യു.ജി ചോദ്യപേപ്പറുകൾ നൽകാമെന്ന് അറിയിച്ചാണ് ടെലഗ്രാം ചാനലുകളിലൂടെയും വാട്സ്ആപിലൂടെയും തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പിന്റെ ലിങ്കുകളും ചാനലുകളും ടാഗ് ചെയ്ത് എത്രയും വേഗം നടപടി സ്വീകരിക്ക​ണമെന്ന് എൻ.ടി.എയോട് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. മേയ് മൂന്നിനാണ് നീറ്റ് യു.ജി പരീക്ഷ. അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ അവസാനത്തോടെ വിദ്യാർഥികൾക്ക് ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fakeTelegramquestion paper leakNTANEET UG exam
News Summary - NEET UG 2026 NTA Flags Paper Leak Posts On Telegram As Fake
Next Story