Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലയാളം...

മലയാളം സർവകലാശാല വി.സി നിയമനം: വീണ്ടും വരുന്നു, നിയമപോരാട്ടം

text_fields
bookmark_border
Malayalam University
cancel

തിരുവനന്തപുരം: മലയാളം സർവകലാശാല വി.സി നിയമനത്തിനായി ചാൻസലറായ ഗവർണറെ മറികടന്ന് സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ നടപടി വീണ്ടും സർക്കാർ-രാജ്ഭവൻ നിയമപോരാട്ടത്തിലേക്ക് വഴിവെച്ചേക്കും. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവെക്കാത്ത ബില്ലിലെ ഘടനയിലുള്ള സെർച് കമ്മിറ്റിയാണ് വി.സി നിയമനത്തിനായി രൂപവത്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി രാജ്ഭവന് നൽകിയ കത്തിൽ വ്യക്തമാണ്. വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലെന്ന കാരണത്താലാണ് സെപ്റ്റംബർ ഒന്നിന് നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒപ്പിടാത്തത്. നേരേത്ത കേരള സർവകലാശാല വി.സി നിയമനത്തിന് ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ച നടപടി കോടതിയിലെത്തിയിരുന്നു. ഇതിനുശേഷം സർക്കാർ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടിയെയും സർക്കാർ ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു.

ഗവർണർ അംഗീകാരം നൽകാത്ത ബില്ലിലെ ഘടനയനുസരിച്ചുള്ള സെർച് കമ്മിറ്റി പ്രകാരം വി.സി നിയമനത്തിന് രാജ്ഭവൻ അംഗീകാരം നൽകില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. ഇത് നിയമനടപടിയിലേക്ക് വഴിതുറക്കും. 2018ലെ യു.ജി.സി െറഗുലേഷൻ പ്രകാരമാണ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതെന്നാണ് സർക്കാർ രാജ്ഭവന് നൽകിയ കത്തിൽ പറയുന്നത്. സർവകലാശാല നിയമങ്ങളെ തള്ളി സർക്കാറിനെതിരെ ഗവർണർ ആയുധമാക്കിയ യു.ജി.സി െറഗുലേഷൻ തന്നെയാണ് മലയാളം സർവകലാശാല വി.സി നിയമനത്തിൽ സർക്കാർ തിരിച്ച് പ്രയോഗിച്ചത്.

2018ലെ യു.ജി.സി െറഗുലേഷൻ പ്രകാരം സെർച് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ടാകണമെന്നോ ആരായിരിക്കണം സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടതെന്നോ വ്യവസ്ഥ ചെയ്തിട്ടില്ല. സെർച് കമ്മിറ്റിയിൽ യു.ജി.സി ചെയർമാന്‍റെ പ്രതിനിധി ഉണ്ടായിരിക്കണമെന്ന് മാത്രമാണ് െറഗുലേഷൻ വ്യവസ്ഥ. എന്നാൽ 2013ലെ മലയാളം സർവകലാശാല നിയമത്തിൽ മൂന്നംഗ സെർച് കമ്മിറ്റിയാണ് വി.സി നിയമനത്തിനായി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ചാൻസലറുടെയും സർക്കാറിന്‍റെയും യു.ജി.സിയുടെയും പ്രതിനിധികളാണ് സെർച് കമ്മിറ്റിക്ക് സർവകലാശാല നിയമം വ്യവസ്ഥ ചെയ്യുന്ന ഘടന. എന്നാൽ സർക്കാർ സമിതിയിലാകട്ടെ ചാൻസലറുടെ പ്രതിനിധി, യു.ജി.സി ചെയർമാന്‍റെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാന്‍റെ പ്രതിനിധി, സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിവർ അംഗങ്ങളാകുമെന്നാണ് രാജ്ഭവന് നൽകിയ കത്തിൽ പറയുന്നത്. എന്നാൽ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി ചാൻസലറായ ഗവർണറാണോ സർക്കാറാണോ രൂപവത്കരിക്കേണ്ടതെന്ന് യു.ജി.സി െറഗുലേഷനിലോ സർവകലാശാല നിയമത്തിലോ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice chancellormalayalam university
News Summary - Malayalam University VC Recruitment
Next Story