Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅവസരങ്ങൾ അറിയാം

അവസരങ്ങൾ അറിയാം

text_fields
bookmark_border
അവസരങ്ങൾ അറിയാം
cancel

‘വിദേശപഠനം’ എന്നുകേൾക്കുമ്പോൾ ഭൂരിഭാഗം മലയാളികളുടെയും മനസ് ആദ്യം വിമാനം കയറുന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കാണ്. കാനഡ, യു.കെ, ആസ്ട്രേലിയ, ന്യൂസിലാൻഡ്... ലിസ്റ്റ് അങ്ങനെ നീളും. എന്തുകൊണ്ടാണ് ജർമനി എന്ന ഓപ്ഷൻ പലരും രണ്ടാമതൊന്ന് ആലോചിക്കുന്നത്? ഉത്തരം ലളിതമാണ്-ഭാഷ. ‘ഇഷ് ബിൻ’(Ich bin) ഒക്കെ പഠിച്ചെടുക്കാൻ പാടല്ലേ എന്നൊരു പേടി. എന്നാൽ ആ പേടി ഒന്ന് മാറ്റിവെക്കാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്കായി തുറക്കപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവസരങ്ങളുടെ വാതിലുകളാണ്. വെറും അവസരങ്ങളല്ല, ഒട്ടും ഫീസില്ലാതെ ലോകോത്തര നിലവാരത്തിൽ പഠിക്കാനും, പഠിച്ചിറങ്ങിയാൽ കൈനിറയെ ശമ്പളം കിട്ടുന്ന ജോലിയിൽ കയറാനും ജർമനി അവസരമൊരുക്കുന്നുണ്ട്. ബെൻസ്, ബി.എം.ഡബ്ല്യു, ഓഡി, സീമൻസ് തുടങ്ങിയ ലോകത്തെ നിയന്ത്രിക്കുന്ന വമ്പൻ കമ്പനികളുടെ നാടാണ് ജർമനി. ‘ലാൻഡ് ഓഫ് ഐഡിയാസ്’(Land of Ideas) എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ട് ജർമനി?

ജർമനിയെ സ്നേഹിക്കാൻ നൂറു കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ നോക്കാം:

1. സൗജന്യ വിദ്യാഭ്യാസം: ലോകത്ത് വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുന്ന കാലത്ത്, തങ്ങളുടെ പബ്ലിക് സർവകലാശാലകളിൽ ട്യൂഷൻ ഫീസ് വേണ്ട എന്ന് തീരുമാനിച്ച രാജ്യമാണ് ജർമനി. വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ, ആർക്കും അവിടെ സൗജന്യമായി പഠിക്കാം(ചില സംസ്ഥാനങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്, അത് നമുക്ക് വഴിയേ പറയാം).

2. ക്വാളിറ്റി: ‘ജർമൻ എൻജിനീയറിങ്’ എന്നത് ലോകത്ത് ക്വാളിറ്റിയുടെ പര്യായമാണ്. നിങ്ങൾ ഒരു മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണെങ്കിൽ, നിങ്ങളുടെ മക്ക ജർമനിയാണ്. ഇനി അതല്ല, സയൻസോ മാനേജ്‌മെന്റോ ആണെങ്കിലും ജർമൻ യൂനിവേഴ്സിറ്റികളുടെ നിലവാരം വളരെ ഉയർന്നതാണ്.

3. സാമ്പത്തിക ശക്തി: യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ജർമനി. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ. അതിനാൽതന്നെ അവിടെ തൊഴിലവസരങ്ങൾക്ക് ക്ഷാമമില്ല. ബ്രക്സിറ്റിന് ശേഷം പല കമ്പനികളും ലണ്ടൻ വിട്ട് ഫ്രാങ്ക്ഫർട്ടിലേക്കും ബെർലിനിലേക്കും മാറിയിട്ടുണ്ട് എന്നത് തൊഴിലന്വേഷകർക്ക് ശുഭവാർത്തയാണ്.

ജർമൻ ഭാഷ ഒരു പേടിസ്വപ്നമാണോ?

പലരും ചോദിക്കാറുണ്ട്, ‘ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന കോഴ്സുകൾ അവിടെ ഇല്ലേ? പിന്നെന്തിനാണ് ഞാൻ കഷ്ടപ്പെട്ട് ജർമൻ പഠിക്കുന്നത്?’ എന്ന്. ശരിയാണ്, ജർമനിയിൽ നൂറുകണക്കിന് കോഴ്സുകൾ (പ്രത്യേകിച്ച് മാസ്റ്റേഴ്സ്) ഇംഗ്ലീഷിൽ ലഭ്യമാണ്. ‘ഇന്റർനാഷണൽ പ്രോഗ്രാമുകൾ’ എന്നാണ് അവ അറിയപ്പെടുന്നത്.

പക്ഷേ, ഇവിടെ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കണം:

മത്സരം: ഇംഗ്ലീഷ് കോഴ്സുകൾക്ക് ഫീസ് ഇല്ല എന്നതിനാൽ ലോകം മുഴുവനുള്ള വിദ്യാർഥികൾ ഇതിനായി അപേക്ഷിക്കും. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ആയിരക്കണക്കിന് അപേക്ഷകളിൽ നിന്ന് അഡ്മിഷൻ കിട്ടുക എന്നത് അത്യാവശ്യം നല്ല മാർക്കുള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

ജീവിതം: നിങ്ങൾ ക്ലാസ് മുറിയിൽ ഇംഗ്ലീഷ് പറഞ്ഞാലും, ക്ലാസ് വിട്ട് പുറത്തിറങ്ങിയാൽ ജീവിതം ജർമനിലാണ്. സൂപ്പർ മാർക്കറ്റിൽ പോകാൻ, ബസിൽ കയറാൻ, ഒരു വീട് വാടകക്ക് എടുക്കാൻ, എന്തിന് ഒരു പാർട്ട് ടൈം ജോലി കിട്ടാൻ പോലും ജർമൻ ഭാഷ അറിഞ്ഞേ തീരൂ.

തൊഴിൽ: പഠനം കഴിഞ്ഞ് അവിടെ സെറ്റിൽ ചെയ്യാനാണല്ലോ പോകുന്നത്. ജർമനിയിലെ 90ശതമാനം ജോലികളും ജർമൻ ഭാഷ ആവശ്യപ്പെടുന്നവയാണ്. ഇംഗ്ലീഷ് മാത്രം വച്ച് ജോലി കിട്ടാൻ വളരെ പ്രയാസമാണ്(ഐ.ടി മേഖലയിൽ മാത്രം ചെറിയ ഇളവുകളുണ്ട്).

അതിനാൽ ജർമനിയിൽ പോകാൻ തീരുമാനിച്ചാൽ നാട്ടിൽ നിന്ന് തന്നെ കുറഞ്ഞത് ബി1ലെവൽ (ഇന്റർമീഡിയറ്റ്) എങ്കിലും ജർമൻ ഭാഷ പഠിച്ചിട്ട് പോവുക. അത് നിങ്ങൾക്ക് നൽകുന്ന കോൺഫിഡൻസ് ചെറുതല്ല.

ഭാഷാ ലെവലുകൾ

എ1 & എ2: അടിസ്ഥാനം.

ബി1 & ബി2: അത്യാവശ്യം സംസാരിക്കാനും ആശയവിനിമയം നടത്താനും. ജോലികൾക്ക് സാധാരണ ബി2 ആണ് ചോദിക്കാറുള്ളത്.

സി1 & സി2: ഉയർന്ന നിലവാരം. ജർമൻ മീഡിയത്തിൽ പഠിക്കാൻ സി1 വേണം.

ജർമൻ വിദ്യാഭ്യാസ സമ്പ്രദായം:

ജർമനിയിലെ യൂനിവേഴ്സിറ്റികൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഇത് തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് പലരും അപേക്ഷിക്കുന്നത്.

1. യൂനിവേഴ്സിറ്റാറ്റ് (Universitäten - Technical Universities/TU): ഇതാണ് പരമ്പരാഗത സർവകലാശാലകൾ. ഇവിടെ പഠനം തിയറിയിലും ഗവേഷണത്തിലും ഊന്നിയുള്ളതായിരിക്കും. പി.എച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ്. ജർമനിയിലെ പ്രശസ്തമായ ടി.യു9 (ഒമ്പത് ടെക്നിക്കൽ യൂനിവേഴ്സിറ്റികൾ) ഈ ഗണത്തിൽ പെടുന്നവയാണ്.

2. ഫാഹ്ഹോഹ്ഷൂലെ (Fachhochschulen - Universities of Applied Sciences): പെട്ടെന്ന് ജോലി കിട്ടാൻ ഏറ്റവും അനുയോജ്യം ഇതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘അപ്ലൈഡ് സയൻസസ്’ ആണ്. ഇവിടെ തിയറി കുറവും പ്രാക്റ്റിക്കൽ കൂടുതലും ആയിരിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഇന്റേൺഷിപ്പും ജോലിയും പെട്ടെന്ന് കിട്ടും. പക്ഷെ ഇവിടെ നിന്ന് നേരിട്ട് പി.എച്ച്.ഡിക്ക് പോകാൻ പറ്റില്ല എന്ന് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Know the opportunities
Next Story