Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രഫഷനല്‍ ഡിഗ്രി...

പ്രഫഷനല്‍ ഡിഗ്രി പ്രവേശനം: അപേക്ഷ ഒമ്പതുവരെ

text_fields
bookmark_border
പ്രഫഷനല്‍ ഡിഗ്രി പ്രവേശനം: അപേക്ഷ ഒമ്പതുവരെ
cancel
തിരുവനന്തപുരം: 2017-18 അധ്യയനവര്‍ഷത്തിലെ സംസ്ഥാനത്തെ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി) അനുബന്ധ കോഴ്സുകള്‍ (അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്), ബി.ഫാം/ഫാം.ഡി എന്നിവയിലേക്ക് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് ഒമ്പതിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. 
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം ഇതിന്‍െറ  പ്രിന്‍റൗട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 10 വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിക്കണം.
ഇതിനകം പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായി (കീം 2017) ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് KEAM 2017 online Application എന്ന ലിങ്കില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്തശേഷം എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, മെഡിക്കല്‍ / അനുബന്ധ കോഴ്സുകള്‍, ബി.ഫാം ആന്‍ഡ് ഫാം. ഡി കോഴ്സുകള്‍ എന്നിവയില്‍ ഏതെങ്കിലും ആവശ്യമുണ്ടെങ്കില്‍ പുതുതായി തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ട്. 
ഇത്തരക്കാര്‍ അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വീണ്ടും അയക്കരുത്. 
പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും സമര്‍പ്പിച്ചാല്‍ മതി.
ബി.ഫാം, ഫാം. ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ പേപ്പര്‍ -ഒന്ന് (ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി) പരീക്ഷ എഴുതണം. ഈ പേപ്പറിലെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശ പരീക്ഷാ കമീഷണര്‍ ബി.ഫാം, ഫാം.ഡി കോഴ്സുകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കി അലോട്ട്മെന്‍റ് നടത്തും.
ബി.ഫാം, ഫാം.ഡി എന്നീ കോഴ്സുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അംഗീകൃത പ്രോസ്പെക്ടസ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
News Summary - http://54.186.233.57/node/add/article
Next Story