പ്രവാസികളുടെ മക്കൾക്ക് എസ്.പി.ഡി.സി സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsദോഹ: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബിരുദ വിദ്യാർഥികളായ മക്കൾക്കുള്ള എസ്.പി.ഡി.സി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാലയങ്ങളിലെ ബിരുദ പഠനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് അനുവദിക്കുകയെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിനു കീഴിലാണ് സ്കോളർഷിപ്. ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇ.സി.ആർ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കൾ, എൻ.ആർ.ഐകളുടെ മക്കൾ എന്നിവർക്കാണ് സ്കോളർഷിപ്പിന് അർഹത. എന്നാൽ, മാസവരുമാനം 5000 യു.എസ് ഡോളറിൽ കൂടാൻപാടില്ല (ഏകദേശം 4.11 ലക്ഷം ഇന്ത്യൻ രൂപ).
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തിക ചെലവിന്റെ 75 ശതമാനം തുക ഇന്ത്യൻ സർക്കാർ വഹിക്കും.
ഇത് പരമാവധി 4000 യു.എസ് ഡോളർ (3.29 ലക്ഷം ഇന്ത്യൻ രൂപ) ആയിരിക്കും. എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ, നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങൾ, സെൻട്രൽ യൂനിവേഴ്സിറ്റികൾ, ഡി.എ.എസ്.എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുക. ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ് ലഭിക്കൂ. യോഗ്യരായ വിദ്യർഥികൾ ഡയസ്പോറ ചിൽഡ്രൻ സ്കീം സ്കോളർഷിപ് പ്രോഗ്രാം (SPDC) വഴി അപേക്ഷിക്കണം. www.spdcindia.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

