Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്ര സർവകലാശാലകൾ വേറെ ലെവൽ, വേറിട്ട പഠനം
cancel

‘‘ഇവിടെത്തന്നെ ഒരുപാട് നല്ല കോളജുകൾ ഇല്ലേ. പിന്നെ എന്തിനാ പുറത്തുപോയി പഠിക്കണമെന്ന് വാശി പിടിക്കുന്നത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഇവിടെത്തന്നെ ഇല്ലേ?’’. സി.യു.ഇ.ടി പരീക്ഷയെഴുതി കേരളത്തിന് പുറത്തെ പ്രമുഖ കേന്ദ്ര സർവകലാശാലയിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കളുടെ പൊതു സംശയമാണിത്.

അങ്ങനെ പറഞ്ഞൊഴിയേണ്ട ഒന്നല്ല പുതുതലമുറയുടെ ഈ ആഗ്രഹം. വെറുതെ പുറംലോകം കാണാനുള്ള വഴി എന്ന അർഥത്തിൽ ലാഘവത്തോടെ കാണേണ്ട ഒന്നുമല്ല ഇത്.

ആദ്യമേ പറയട്ടെ, കേന്ദ്ര സർവകലാശാലകളിലെ അല്ലെങ്കിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പഠനം ഉപകാരപ്രദമാവുന്നത് നിങ്ങളുടെ കരിയർ ആസൂത്രണങ്ങളെയും ഉദ്ദേശ്യങ്ങളെയും ആശ്രയിച്ചാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഏതിൽ പഠിക്കണം, എന്തിന് പഠിക്കണം, എന്ത് പഠിക്കണം എന്നിവയെക്കുറിച്ച സ്വയംബോധവും ധാരണയും ഉണ്ടെങ്കിൽ മാത്രമേ അവിടെ പഠിക്കുന്നതുകൊണ്ട് കാര്യമുള്ളൂ.

അവശ്യ അവബോധങ്ങൾ

  • അക്കാദമിക-അടിസ്ഥാന വിഷയങ്ങളെ (ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഗണിതം, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് മുതലായവ) ആധാരമാക്കിയുള്ള ഡിഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ, അവയിൽ മിക്കതും കൂടുതലും ഊന്നുന്നത് അധ്യാപനം, ഗവേഷണം എന്നീ കരിയർ സാധ്യതകളെയാണ്.
  • അധിക കേന്ദ്ര വാഴ്സിറ്റികളും അടിസ്ഥാന ബിരുദങ്ങൾ ഓണേഴ്സ് ബിരുദങ്ങൾ ആയാണ് നൽകുന്നത്. ഓണേഴ്സ് ബിരുദങ്ങളുടെ ഘടന തന്നെ ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, അതിനു അടിത്തറ ഇടുന്നതോ ആണ്.
  • ഈ അക്കാദമിക/അടിസ്ഥാന വിഷയങ്ങളിലെ ചില ഡിഗ്രികൾ മികവോടെ പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകളുണ്ട്. 33 ലക്ഷം വരെ ശമ്പളം ഓഫർ ചെയ്ത സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച് ഇക്കണോമിക്സ്, ബി.കോം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി പോലുള്ള വിഷയങ്ങളിൽ.
  • ഒട്ടുമിക്ക കേന്ദ്ര സർവകലാശാലകളിലും ലൈബ്രറി, അധ്യാപകർ, അടിസ്ഥാന സൗകര്യം എന്നിവ ലോകനിലവാരം പുലർത്തുന്നതാണ്. അവ കൈമാറുന്ന അക്കാദമിക നിലവാരം മികച്ചതാണ്. രാജ്യത്തെ തന്നെ ഏറ്റവും നല്ല വിദ്യാർഥികളെ സഹപാഠികളായി കിട്ടുന്നു എന്നതും പ്രധാനമാണ്.
  • കേന്ദ്ര സർവകലാശാലകൾ വിദേശ പഠനങ്ങൾക്ക് സാധ്യതകൾ തുറന്നുതരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതും മെറിറ്റ് അടിസ്ഥാനമാക്കി നല്ല സ്റ്റൈപ്പന്റ് ലഭ്യമാക്കിത്തന്നെ. പല കേന്ദ്ര വാഴ്സിറ്റികളും വിദേശ സർവകലാശാലകളിലെ ഫെലോഷിപ് നേടാൻ സഹായിക്കുന്ന സാഹചര്യം ഒരുക്കുന്നു.
  • ഇന്ത്യയിൽ ഒരുപാട് സ്വകാര്യ സർവകലാശാലകൾ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപക തസ്തികകളിൽ നല്ല ശമ്പളത്തോടുകൂടിയ തൊഴിൽ സാധ്യതയേറെയാണ്. കേന്ദ്ര സർവകലാശാലകളിൽ പഠിച്ച ശേഷമുള്ള വിദേശ പഠനം ഇത്തരം സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള മികച്ച കോംബിനേഷനാണ്.
  • നിങ്ങൾ തിരഞ്ഞെടുത്ത ഡിഗ്രികളിൽ തുടർപഠനം നടത്താൻ ഇഷ്ടം ഇല്ലാതായി എന്ന് കരുതുക, തീർച്ചയായും നിങ്ങളുടെ ബിരുദത്തെ അടിസ്ഥാനമാക്കി പുതുതായി തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന മേഖലകളുണ്ട്. അത്തരം സാധ്യതകളെ തുറന്നു വെക്കുന്നു കേന്ദ്ര സർവകലാശാല പഠനം.
  • രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഭാഷാ - സാംസ്കാരിക വൈജാത്യങ്ങളിൽ നിന്നും വരുന്ന ഒട്ടേറെ വിദ്യാർഥികളുമായി സംവദിക്കാനും ഇടപെടാനും അവസരം ലഭിക്കുന്നു.
  • ഇന്റേൺഷിപ് അവസരങ്ങൾ, വിവിധ ഫെലോഷിപ്പുകൾ, പ്രായോഗിക പരിശീലനങ്ങൾ, പാഠ്യേതര പരിശീലനങ്ങൾ എന്നിവ കേന്ദ്ര സർവകലാശാലകളിൽ മികച്ചതാണ്
  • നമുക്ക് അറിയാത്ത പല പുതിയ അവസരങ്ങളും മേഖലകളും ഇവിടെ തുറന്നു കിട്ടുന്നു.

സാധ്യതകളുടെ കാമ്പസ്

  • മലയാളികളുടെ പതിവ് ശൈലി പിന്തുടർന്ന്, മലയാളി ഭക്ഷണം, മലയാളി സംഘടനകൾ, മലയാളി സുഹൃത്തുക്കൾ എന്നതിൽ മാത്രം ഒതുങ്ങുന്ന രീതി ഒഴിവാക്കി, അക്കാദമിക മികവിനും വ്യക്തിത്വ ഭാഷാ വികാസത്തിനും മുൻഗണന നൽകുക. ആഗോള പൗരൻ എന്ന സാധ്യതകൾ തേടുന്നവർ സ്വന്തം കഴിവുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന സാമൂഹിക അക്കാദമിക പരിസരങ്ങൾ തേടുക.
  • ഗൃഹാതുരത്വം, താമസം, ഭക്ഷണം തുടങ്ങിയവ പ്രശ്നമായി കരുതുന്ന വ്യക്തിത്വം ആണ് നിങ്ങളുടേതെങ്കിൽ, ബിരുദ പഠനം നാട്ടിൽ ആക്കിയശേഷം പി.ജി പഠനം മുതൽ കേന്ദ്ര സർവകലാശാലകളിൽ ആരംഭിക്കാം. ഇത് മനസ്സിലാക്കാതെ ചേരുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾ പഠനം പാതിവഴിക്ക് ഉപേക്ഷിക്കുന്നുണ്ട്.
  • നമ്മൾ പഠിച്ച രീതികളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് കേന്ദ്ര സർവകലാശാലകളിലേത്. അതിനാൽ അവിടത്തെ അക്കാദമിക രീതികളോട് പൊരുത്തപ്പെട്ടുവരാൻ അൽപം സമയമെടുക്കുമെന്ന് മനസ്സിലാക്കിയാൽ നിരാശരായി തിരിച്ചുപോരുന്ന അവസ്ഥ ഒഴിവാക്കാം
  • ഡിഗ്രി അടിസ്ഥാനമാക്കിയുള്ള തൊഴിൽ, ഉപരിപഠന സാധ്യതകൾ, ഫെലോഷിപ്പുകൾ, മറ്റു വൈവിധ്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണമെങ്കിൽ ആദ്യവർഷം മുതൽ തന്നെ അവക്കുള്ള മുന്നൊരുക്കങ്ങൾ നടത്തണം.
  • മുമ്പ് പ്ലസ് ടു, ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനമെങ്കിൽ, ഇപ്പോൾ പ്രവേശന പരീക്ഷയിലെ മികവ് നോക്കി മാത്രമാണ്. അതിനുവേണ്ടി നന്നായി തയാറെടുക്കുക. ആഗ്രഹിക്കുന്ന ഡിഗ്രി, അതിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ, സി.യു.ഇ.ടി പരീക്ഷയുടെ ഘടന എന്നിവ മനസ്സിലാക്കുക.
  • രസകരമായ ചില തൊഴിൽ സാധ്യതകൾ, വൈവിധ്യമാർന്ന ഉപരിപഠന അവസരം, വിദേശ ഫെലോഷിപ്പുകൾ എന്നിവയിലേക്ക് കൃത്യമായ ദിശാബോധം നൽകുന്നു എന്നതാണ് കേന്ദ്ര സർവകലാശാല പഠനത്തിന്റെ ആത്യന്തികമായ ഉപകാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central UniversitiesEdu NewsBenefitsAcademic
News Summary - Benefits Studying at Central Universities
Next Story