സർക്കാർ വകുപ്പുകളിൽ സ്ഥിരപ്പെടുത്തൽ മേള
text_fieldsപാലക്കാട്: സർക്കാർ കാലാവധി തീരാനിരിക്കെ, വിവിധ വകുപ്പുകളിലും െപാതുമേഖല സ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്തിയത് നൂറുകണക്കിന് താൽക്കാലികക്കാരെ. കെൽട്രോണിൽ കഴിഞ്ഞദിവസം സ്ഥിരപ്പെടുത്തിയത് 296 പേെരയാണ്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ മൂന്നും തൃശൂർ 'കില'യിൽ പത്തും ടൂറിസം വകുപ്പിൽ ഏഴും പേരെ സ്ഥിരപ്പെടുത്തി.
ധന, നിയമവകുപ്പ് സെക്രട്ടറിമാരുടെ എതിർപ്പ് മറികടന്നായിരുന്നു നടപടി. സാംസ്കാരിക വകുപ്പിെൻറ ഭാരത് ഭവനിലും തൊഴിൽവകുപ്പിലും താൽക്കാലികക്കാെര സ്ഥിരപ്പെടുത്തിയിട്ടുണ്ട്. സൈപ്ലകോയിൽ ദിവസവേതന, താൽക്കാലികക്കാരുടെ ലിസ്റ്റ് അഡീഷനൽ ജനറൽ മാനേജർ ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റൻറ് സെയിൽസ്മാൻ റാങ്ക്പട്ടിക നിലനിൽക്കേയാണ് നടപടി.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയേ താൽക്കാലികക്കാരെ നിയമിക്കാവൂ എന്നാണ് ചട്ടം. അതും 179 ദിവസത്തിനു മാത്രം. പി.എസ്.സിക്ക് വിട്ട തസ്തികയാണെങ്കിൽ എൻ.ഒ.സി വാങ്ങണം. എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിൽ സീനിയോറിറ്റി പട്ടിക ഇല്ലെങ്കിൽ അവരുടേയും എൻ.ഒ.സി വേണം. ഒന്നും പാലിക്കപ്പെടാതെ, ഉന്നത സ്വാധീനം ഉപേയാഗിച്ച് നിയമിക്കപ്പെട്ടവരാണ് സ്ഥിരപ്പെടുത്തപ്പെടുന്നവരിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.