Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 7:22 PM GMT Updated On
date_range 23 Nov 2017 7:22 PM GMTമോളിക്യുലർ ഡയഗ്നോസ്റ്റിക്സിൽ പി.ജി ഡിേപ്ലാമ
text_fieldsbookmark_border
കേരള സർവകലാശാലയുടെ ബയോടെക്നോളജി വകുപ്പിനുകീഴിലെ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ േഫാർ ജനോമിക്സ് ആൻഡ് ജീൻ ടെക്നോളജി നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് ഡിേപ്ലാമ ഇൻ മോളിക്യുലർ ഡയഗ്നോസ്റ്റിക്സിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: ബയോ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി/എം.ടെക് യോഗ്യത അല്ലെങ്കിൽ ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ബോട്ടണി, സുവോളജി, ജനോമിക്സ് സയൻസസ്, ഫാർമസി എന്നിവയിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി അല്ലെങ്കിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പട്ടികജാതി/വർഗക്കാർക്ക് യോഗ്യത പരീക്ഷയിൽ 50ശതമാനം മാർക്ക് മതിയാകും. ബി.ടെക് ബയോടെക്നോളജിക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷഫോറം വാഴ്സിറ്റിയുടെ ബയോടെക്നോളജി ഡിപാർട്മെൻറിൽനിന്നും 250 രൂപക്ക് ലഭിക്കും. പട്ടികജാതി വർഗക്കാർക്ക് 100രൂപ മതി. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2017 നവംബർ 30നകം കിട്ടത്തക്കവണ്ണം അയക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തി തിരഞ്ഞെടുക്കും. 10 പേർക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
യോഗ്യത: ബയോ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി/എം.ടെക് യോഗ്യത അല്ലെങ്കിൽ ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ബോട്ടണി, സുവോളജി, ജനോമിക്സ് സയൻസസ്, ഫാർമസി എന്നിവയിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി അല്ലെങ്കിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പട്ടികജാതി/വർഗക്കാർക്ക് യോഗ്യത പരീക്ഷയിൽ 50ശതമാനം മാർക്ക് മതിയാകും. ബി.ടെക് ബയോടെക്നോളജിക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷഫോറം വാഴ്സിറ്റിയുടെ ബയോടെക്നോളജി ഡിപാർട്മെൻറിൽനിന്നും 250 രൂപക്ക് ലഭിക്കും. പട്ടികജാതി വർഗക്കാർക്ക് 100രൂപ മതി. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2017 നവംബർ 30നകം കിട്ടത്തക്കവണ്ണം അയക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തി തിരഞ്ഞെടുക്കും. 10 പേർക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story