Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്ക് ഒാഫിസർ...

ബാങ്ക് ഒാഫിസർ ജോലിയോ... വേണ്ട

text_fields
bookmark_border
work_stress
cancel

തൃശൂർ: ബാങ്കിലെ ജോലി അനാകർഷകമാകുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ അധികമു ള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി അൽപം വ്യത്യസ്തമാണെങ്കിലും രാജ്യത്തെ ബാങ്കുക ളിൽ ക്ലർക്കും പ്രബേഷണറി ഓഫിസറും സ്പെഷലിസ്റ്റ് ഓഫിസറുമാകാൻ അധികമാരും തയാറാവു ന്നില്ല. പാർലമെൻറിെൻറ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പുതിയ റിപ്പോർട്ടിലാ ണ് ഈ വിവരം. തൊഴിൽ പരമായ സമ്മർദം, നിശ്ചിത സമയത്തിെൻറ ഇരട്ടിയോളം നീളുന്ന ജോലി, അതിനനുസരിച്ച ആനുകൂല്യങ്ങളുടെ കുറവ് എന്നിവ ഈ തൊഴിൽ അനാകർഷകമാക്കുന്നു എന്നാണ് സമിതിയുടെ കണ്ടെത്തൽ. ബാങ്കിങ് പഴ്സനൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കണക്കുകൾ ഉദ്ധരിച്ചാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. ബാങ്കുകളാണെങ്കിൽ നിയമനവും കുറച്ചിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.

അതേസമയം; 2019 -'20ൽ ബാങ്കുകളിൽ കൂട്ട വിരമിക്കലാണ് വരുന്നത്. പൊതുമേഖല ബാങ്കുകളിലെ 95 ശതമാനം ജനറൽ മാനേജർ തസ്തികയിലുള്ളവരും 75 ശതമാനം ഡെപ്യൂട്ടി ജനറൽ മാനേജർ പദവിയിലുള്ളവരും അഡീഷനൽ ജി.എം തസ്തികയിലുള്ള 58 ശതമാനം പേരും വിരമിക്കുകയാണ്. ഇതിനനുസരിച്ച സ്ഥാനക്കയറ്റം വരുമ്പോൾ താഴെത്തട്ടിൽ ജീവനക്കാരുടെ കുറവ് വരും. അത് പരിഹരിക്കാൻ നിയമനം നടക്കണം. ആവശ്യത്തിന് ഉദ്യോഗാർഥികളെ കിട്ടണമെങ്കിൽ ബാങ്ക് ജോലിയുടെ പഴയ ആകർഷണത്തിന് അനസരിച്ച സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന കറൻസിരഹിത ഇടപാട് സമീപ ഭാവിയിലൊന്നും നടപ്പാവില്ലെന്ന് സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചെങ്കിലും ബാങ്കുകളിൽ ജൻ ധൻ അക്കൗണ്ട് തുറക്കലും ഡെബിറ്റ് കാർഡ് വിതരണവും വൻതോതിലുണ്ട്. വർധിക്കുന്ന ആവശ്യത്തിന് അനുസരിച്ച് എ.ടി.എമ്മുകൾ ഇല്ലാത്ത സാഹചര്യമുണ്ട്. എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയും രൂക്ഷമാണ്.

2018 സെപ്റ്റംബർ വരെ പൊതുമേഖല ബാങ്കുകൾക്ക് 1,43,844, സ്വകാര്യ ബാങ്കുകൾക്ക് 59,645, വിദേശ ബാങ്കുകൾക്ക് 18,003 ഉൾപ്പെടെ രാജ്യത്ത് 2,21,492 എ.ടി.എമ്മാണ് ഉള്ളത്. ഇതിൽ പലതിലും പണമില്ലാത്ത അവസ്ഥയുണ്ടെന്നും ഗ്രാമങ്ങളിലും അർധ നഗരങ്ങളിലും ഇത് പ്രകടമാണെന്നും സമിതി വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBank Officer Job
News Summary - No Demand to Bank Office Job - Kerala News
Next Story