Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅഷ്ഗാലിൽ...

അഷ്ഗാലിൽ സ്വദേശിവത്കരണം അതിവേഗം

text_fields
bookmark_border
Employee Proportion Chart
cancel
camera_alt

2017 മുതൽ 2023 വരെ അഷ്ഗാലിലെ ഖത്തരി, വിദേശ

ജീവനക്കാരുടെ അനുപാതം അടയാളപ്പെടുത്തുന്ന ഗ്രാഫ്

ദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ വിദഗ്ധ തൊഴിൽ വിഭാഗമായ എൻജിനീയറിങ് ഉൾപ്പെടെ സ്വദേശി ജീവനക്കാരുടെ എണ്ണം 280 ശതമാനമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഖത്തരി ജീവനക്കാരുടെ എണ്ണം 1293 ആയാണ് ഉയർന്നത്. സ്വദേശി ജീവനക്കാരുടെയും എൻജിനീയർമാരുടെയും എണ്ണത്തിൽ 280 ശതമാനമാണ് വർധന. ഇക്കാലയളവിൽ എൻജിനീയർമാർ അല്ലാത്ത ഖത്തരി ജീവനക്കാരുടെ എണ്ണത്തിൽ 250 ശതമാനം വർധനയും എൻജിനീയർമാരുടെ എണ്ണത്തിൽ 370 ശതമാനത്തിലധികവും വർധനയുണ്ടായതായും അഷ്ഗാൽ മാനവശേഷി വിഭാഗം മാനേജർ റാഷിദ് സഈദ് അൽ ഹാജിരി പറഞ്ഞു. ഖത്തറിലെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും ചുമതല വഹിക്കുന്ന അഷ്ഗാലിൽ നിലവിൽ 593 ഖത്തരി എൻജിനീയർമാരാണുള്ളത്.

സ്വദേശികളല്ലാത്ത 493 എൻജിനീയർമാരുമുണ്ട്. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സ്വദേശിവത്കരണത്തിന്റെയും സ്‌കോളർഷിപ് പദ്ധതികൾ നടപ്പാക്കുന്നതിന്റെയും ഫലമാണ് ഖത്തരി ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വർധനക്ക് കാരണം.എൻജിനീയർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അഷ്ഗാൽ കണക്കാക്കപ്പെടുന്നതിനാൽ പ്രത്യേക ജോലികളുടെ സ്വദേശിവത്കരണത്തിലൂടെ ജീവനക്കാരിൽ ഖത്തരികളുടെ എണ്ണം ഉയർത്താനുള്ള ശ്രമത്തിലാണ് അതോറിറ്റി. അഷ്ഗാലിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ജീവനക്കാരിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ശതമാനം വർധിപ്പിക്കുകയെന്ന് റാഷിദ് സഈദ് അൽ ഹാജിരി പറഞ്ഞു.

അഷ്ഗാൽ എച്ച്.ആർ മാനേജർ റാഷിദ് സഈദ് അൽ ഹാജിരി

പദ്ധതിക്കനുസൃതമായി ഈ വർഷത്തേക്കാവശ്യമായ ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെല്ലുവിളികളെ നേരിടുന്നതിന് കഴിവും പ്രാപ്തിയുമുള്ള ഖത്തരികളെ ഉപയോഗിച്ച് തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കുന്ന പ്രക്രിയ തുടരുമെന്നും റാഷിദ് സഈദ് അൽ ഹാജിരി കൂട്ടിച്ചേർത്തു. പുതിയ അഡ്മിനിസ്‌ട്രേറ്റിവ് പരിശീലന-വികസന പരിപാടികളിലൂടെ ജീവനക്കാരുടെയും എൻജിനീയർമാരുടെയും കഴിവും പ്രാപ്തിയും വികസിപ്പിക്കുന്നതിനുള്ള പരിപാടികളും പദ്ധതികളും നൽകാൻ ലക്ഷ്യമിടുന്നതായും അൽ ഹാജിരി വ്യക്തമാക്കി. സൂപ്പർവൈസറി സ്ഥാനങ്ങളിലെത്തുന്നവർക്കായി നേതൃത്വ വികസന പരിപാടി, പുതുതായി ബിരുദം നേടിയ ഖത്തരി എൻജിനീയർമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായുള്ള പ്രോജക്ട് മാനേജ്‌മെന്റ് പ്രോഗ്രാം, ജോബ് സക്‌സഷൻ പ്രോഗ്രാം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineeringAshgalIndigenizationQatar
News Summary - Indigenization is rapid in Ashgal
Next Story