Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ.ഐ.ഒ തസ്തികയിലെ...

എ.ഐ.ഒ തസ്തികയിലെ പിന്‍വാതില്‍ നിയമനനീക്കം: മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി

text_fields
bookmark_border
pinarayi vijayan 14821
cancel

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ പിന്‍വാതില്‍ നിയമനനീക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി. യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പി.ആർ.ഡിയിലെ തന്നെ ലാസ്​റ്റ്​ ഗ്രേഡ് ജീവനക്കാരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറാക്കുന്നത് വിവാദമായതോടെയാണ് സംഭവത്തിൽ പി.ആർ.ഡി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പായ്ക്കര്‍, സ്വീപ്പര്‍, ഓഫിസ് അസിസ്​റ്റൻറ് തസ്തികയിലുള്ള, ബിരുദയോഗ്യതയുള്ളവരെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാമെന്ന ആലോചന മാത്രമാണ് നടന്നതെന്നും സ്‌പെഷല്‍ റൂള്‍ പരിഷ്‌കരണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും പി.ആർ.ഡി ഡയറക്ടർക്കുവേണ്ടി അഡീഷനല്‍ ഡയറക്ടർ മറുപടി നൽകി.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം താൽക്കാലികമായി മരവിപ്പിക്കാനാണ് ഉന്നതതലത്തിൽ നിന്നുള്ള നിർദേശം. ബിരുദവും രണ്ടുവര്‍ഷം മാധ്യമരംഗത്തെ പൂര്‍ണസമയ പ്രവര്‍ത്തന പരിചയവുമാണ് അസിസ്​റ്റൻറ്​ ഇന്‍ഫര്‍മേഷന്‍ ഓഫിസറാവാനുള്ള യോഗ്യതയെന്നിരിക്കെയാണ് ലാസ്​റ്റ്​ ഗ്രേഡ് ജീവനക്കാരെ തസ്തികമാറ്റം വഴി അസിസ്​റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാൻ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്പെഷൽ റൂൾ ഭേദഗതിക്ക് ശ്രമമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PRDAssistant Information Officer
News Summary - back door appointment move in PRD CM seeks report
Next Story