Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightസൈബർ ഫോറൻസിക്...

സൈബർ ഫോറൻസിക് സയൻസ് പഠിക്കാം

text_fields
bookmark_border
സൈബർ ഫോറൻസിക് സയൻസ് പഠിക്കാം
cancel

സയൻസും ടെക്നോളജിയും കാലാനുസൃതമായി വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. സ്വാഭാവികമായി മനുഷ്യജീവിതവും അനുബന്ധ പ്രവർത്തനങ്ങളും സാേങ്കതികവിദ്യയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് നടക്കുന്നത്. അതിൽതന്നെ കമ്പ്യൂട്ടർ അനുബന്ധ സാേങ്കതികവിദ്യ കൂടുതൽ പ്രാമുഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഇൗ ഗുണപരമായ മാറ്റത്തോടൊപ്പം സാേങ്കതികവിദ്യ അനുബന്ധ കുറ്റകൃത്യങ്ങളും കൂടിവന്നു. ഇത്തരം കുറ്റകൃത്യങ്ങളെ മനസ്സിലാക്കാനും കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സുരക്ഷ ഉറപ്പുവരുത്താനും സൈബർ ഫോറൻസിക്കിെൻറ സഹായം ആവശ്യമാണ്. സൈബർ ഫോറൻസിക് സയൻസിനെ പരിചയപ്പെടാം.

എന്താണ് സൈബർ ഫോറൻസിക്?
ഫോറൻസിക് സയൻസ് എന്നത് പരിചിതമായ പദമാണ്. കുറ്റകൃത്യങ്ങളിൽ അന്വേഷകരെ കുഴക്കുന്ന ശാസ്ത്രസംബന്ധമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ സേങ്കതങ്ങൾ ഉപയോഗിച്ച് കൃത്യമായ ഉത്തരങ്ങളും തെളിവുകളിലും എത്തിച്ചേരുന്നതിനെ ഫോറൻസിക് സയൻസ് എന്ന് വിളിക്കാം. സൈബർ ഫോറൻസിക് എന്ന പഠനശാഖയെ ചിലപ്പോഴെല്ലാം കമ്പ്യൂട്ടർ ഫോറൻസിക് സയൻസ് എന്ന് പറയാറുണ്ട്. കമ്പ്യൂട്ടറുകളിൽനിന്നും ഡിജിറ്റൽ മീഡിയകളിൽനിന്നും ലഭ്യമാകുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച് പരിശോധിച്ച് കുറ്റകൃത്യങ്ങളുടെ കൃത്യതയെ നിയമത്തിെൻറ മുമ്പിൽ കൊണ്ടുവരുന്നതിനുള്ള കമ്പ്യൂട്ടർ അനുബന്ധ േഫാറൻസിക് പഠനമാണ് സൈബർ ഫോറൻസിക് അഥവാ കമ്പ്യൂട്ടർ ഫോറൻസിക് സയൻസ്. കമ്പ്യൂട്ടർ ഫോറൻസിക് പഠനത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക, അവശേഷിപ്പിച്ചുപോയ തെളിവുകൾ പരിശോധിച്ച് സത്യസന്ധമായ നിഗമനത്തിലെത്താൻ കഴിയുക തുടങ്ങിയവയാണ്.

പഠനം എവിടെ?
സൈബർ ഫോറൻസിക് പഠനം ബിരുദതലത്തിൽ നടത്തുന്ന സ്ഥാപനങ്ങൾ നന്നെ കുറവാണ് രാജ്യത്ത്. കേരളത്തിൽ മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ചില കോളജുകളിൽ ബി.എസ്സി സൈബർ ഫോറൻസിക് പഠനം നടത്താനുള്ള അവസരമുണ്ട്. മൂന്നുവർഷം പഠനദൈർഘ്യമുള്ള ബിരുദപഠനം ആറ് സെമസ്റ്ററുകളിലായിട്ടാണ് നടക്കുന്നത്. സ്ഥാപനങ്ങൾ താഴെ:
സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ്, പുല്ലരിക്കുന്ന്, കോട്ടയം
സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ്, ചുട്ടിപ്പാറ, പത്തനംതിട്ട
സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ്, എടപ്പള്ളി, കൊച്ചി
30 സീറ്റുകൾ വീതമാണ് ഒാരോ സെൻററിലും സർവകലാശാല അനുവദിച്ചിട്ടുള്ള സ്റ്റുഡൻറ്സ് ഇൻ ടെയ്ക്.
വിദ്യാഭ്യാസയോഗ്യത: പ്ലസ്ടു (സയൻസ് ബാച്ച്). ഗണിതശാസ്ത്രം ഒരു വിഷയമായി പഠിച്ചിട്ടുണ്ടാകണം. ഗണിതശാസ്ത്രത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടാകണം. എല്ലാ വിഷയങ്ങളും ചേർത്ത് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
 

തൊഴിൽ സാധ്യതകൾ
സൈബർ ഫോറൻസിക് സയൻസ് പാസാകുന്നവർക്ക് േലാ എൻഫോഴ്സ്മെൻറ് സ്ഥാപനങ്ങൾ, പൊലീസ് ഡിപാർട്ട്മെൻറ്, ഡിറ്റക്ടീവ് ഏജൻസികൾ, ബാങ്കുകൾ, സ്വകാര്യ മേഖലയിലുള്ള െഎ.ടി അനുബന്ധ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്.
അടുത്തകാലത്തായി രാജ്യത്തെ പബ്ലിക് സർവിസ് കമീഷനുകൾ ഫോറൻസിക് ഒാഫിസർമാരെ തിരഞ്ഞെടുക്കുേമ്പാൾ സൈബർ ഫോറൻസിക് സയൻസ് ബിരുദധാരികൾക്ക് പ്രേത്യക പരിഗണന നൽകുന്നുണ്ട്. കൂടാതെ, സൈബർ ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപകരായി ജോലി ലഭിക്കും. ഫോറൻസിക് പഠനത്തിനുശേഷം സ്വന്തമായി ഇൗ മേഖലയിൽ പ്രവർത്തിക്കാനുള്ള അവസരവും കൂടുന്നുണ്ട്്.

വിദേശ രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്കും സൈബർ േഫാറൻസിക് പഠനം വലിയ അവസരങ്ങളാണ് തുറക്കുന്നത്.
സൈബർ ഫോറൻസിക് സയൻസ്, ഫോറൻസിക് സയൻസ് എന്നിവയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ്’. കൂടാതെ മുംബൈയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറൻസിക് സയൻസ്’, മധ്യപ്രദേശിലെ ‘ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡിപാർട്ട്മെൻറ് ഒാഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ്’ എന്നിവിടങ്ങളിലും ഉപരിപഠനം നടത്താം.
ഇൗ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന് പ്രവേശന പരീക്ഷ വിജയിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber forensic science courses
News Summary - cyber forensic science courses
Next Story