Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightചരിത്രം തിരുത്തി മിഥു...

ചരിത്രം തിരുത്തി മിഥു വരുന്നു... പുതിയ പാഠങ്ങളുമായി

text_fields
bookmark_border
midhu mol
cancel
camera_alt

മിഥുമോൾ

കൽപറ്റ: പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോൾ മിഥുമോൾക്ക് സന്തോഷമേറെ. കോളനിയിലെ പരിമിതസൗകര്യങ്ങളിൽനിന്ന് അവൾ അസി. പ്രഫസറായി ചരിത്രമെഴുതുമ്പോൾ എല്ലക്കൊല്ലിക്കും നിറഞ്ഞ അഭിമാനം. കാലിക്കറ്റ് സർവകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർചിൽ (ഐ.ടി.എസ്.ആര്‍) അസി. പ്രഫസറായി നിയമിതയായ മിഥുമോൾ ഊരാളിക്കുറുമ വിഭാഗത്തിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളായാണ് ചരിത്രം കുറിച്ചത്.

കാലിക്കറ്റ് സർവകലാശാലയുടെ എം.എ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്കുനേടി മിടുക്കുകാട്ടിയതിന് പിന്നാലെയാണ് വയനാട്ടിലെ ആദിവാസി ജനതക്ക് അഭിമാനവും പ്രചോദനവുമായി മിഥുമോൾ ഉയർന്നുനിൽക്കുന്നത്. കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ ബൊമ്മൻ-വസന്ത ദമ്പതികളുടെ മകളാണ്. വാകേരി സ്കൂളിലായിരുന്നു പഠനം. പ്ലസ് ടുവിന് പുൽപള്ളി വിജയ സ്കൂളിൽ. ബിരുദവും ബിരുദാനന്തര ബിരുദവും ചെതലയത്ത് ഐ.ടി.എസ്.ആറിൽ. അവിടത്തെ ആദ്യ ബാച്ചിലെ വിദ്യാർഥിനി. കൂടുതൽ പഠിച്ചുമുന്നേറണമെന്നല്ലാതെ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് മിഥു.

'ജീവിത സാഹചര്യങ്ങൾ ഏറെ മോശമായിരുന്നെങ്കിലും പഠിക്കാൻ അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചിരുന്നു. എനിക്കും താൽപര്യമേറെയായിരുന്നു. അതുകൊണ്ടുതന്നെ നേട്ടങ്ങൾ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം മനസ്സിലുറപ്പിച്ചിരുന്നു' -2019ൽ നെറ്റ് പാസായ ഈ 24കാരി പറയുന്നു. 'ഐ.സി.ഡി.എസ് അംഗൻവാടി സൂപ്പർവൈസർ ലിസ്റ്റിലുണ്ട്. ജോലി കിട്ടിയാൽ അവധിയെടുത്ത് ബി.എഡിന് ചേരണം. പിഎച്ച്.ഡിയും എടുക്കണം. സിവിൽ സർവിസ് കടമ്പ ചാടിക്കടക്കണമെന്ന മോഹവും മനസ്സിലുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. കോവിഡ് വന്നതോടെ കോച്ചിങ് മുടങ്ങി. അത് പുനരാരംഭിക്കണം' -മിഥു പദ്ധതികൾ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assistant ProfessorTribal WomanITSR
News Summary - Tribal Woman Appointed Assistant Professor ITSR
Next Story