Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവിദേശ നിക്ഷേപകരുടെ...

വിദേശ നിക്ഷേപകരുടെ കരുത്തിൽ ഓഹരി വിപണി കുതിപ്പുതുടരുമോ?

text_fields
bookmark_border
Will the stock market continue to rise on the strength of foreign investors?
cancel

കൊച്ചി: വൻ തകർച്ചക്ക്‌ ശേഷമുള്ള തിരിച്ചു വരവ്‌ ആഘോഷമാക്കി മാറ്റിയ വർഷത്തോട്‌ വിട ചൊല്ലുകയാണ്‌ ഓഹരി വിപണി. ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും 13 ശതമാനം കുതിപ്പ്‌ ഈ വർഷം കാഴ്‌ചവെച്ചു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ വർഷത്തിന്‍റെ തുടക്കത്തിൽ വിപണിക്ക്‌ ശക്തമായ പിന്തുണ നൽകിയെങ്കിലും പിന്നീട്‌ അവരുടെ സാന്നിധ്യം കുറഞ്ഞത്‌ കണ്ട്‌ വിപണി നിയന്ത്രണം വിദേശ ഫണ്ടുകൾ കൈപിടിയിൽ ഒതുക്കിയത്‌ കുതിച്ചു ചാട്ടങ്ങൾക്ക്‌ വേഗത പകർന്നു.

യു.എസ്‌ ഡോളറിന്‌ പ്രമുഖ കറൻസികൾക്ക്‌ മുന്നിൽ നേരിട്ട തളർച്ചയാണ്‌ രാജ്യാന്തര ഫണ്ടുകളെ ഇന്ത്യയിലേക്ക് ആകർഷിച്ചത്‌, ഇത്‌ കോവിഡ്‌ വേളയിലും നമ്മുടെ വിപണിയുടെ റെക്കോർഡ്‌ പ്രകടനത്തിന്‌ അവസരം ഒരുക്കി. രാജ്യാന്തര കരുതൽ ശേഖരത്തിൽ അമേരിക്കൻ ഡോളറിന്‌ കാലിടറുകയാണ്‌ മൂന്നാം പാദത്തിലും. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകളിൽ ഡോളറിന്‍റെ കരുതൽ ധനം മൂന്നാം പാദത്തിൽ 61.2 ശതമാനത്തിൽ നിന്ന്‌ 60.4 ശതമാനമായി.

ക്രിസ്‌തുമസിന്‌ തൊട്ട്‌ മുന്നേയാണ്‌ ഐ‌.എം‌.എഫ് ഈ കണക്കുകൾ പുറത്തുവിട്ടത്‌. ഇതിന്‍റെ പ്രതിഫലനം ഈവാരം ദൃശ്യമാക്കില്ലെങ്കിലും ന്യൂ ഇയർ ആഘോഷങ്ങൾക്ക്‌ ശേഷം മാർക്കറ്റുകൾ സജീവമാക്കുന്നതോടെ ഡോളർ സൂചികയിൽ ചാഞ്ചാട്ടത്തിന്‌ ഇടയുണ്ട്‌. 90.23 ൽ നീങ്ങുന്ന ഡോളർ സൂചികയ്‌ക്ക്‌ 90ലെ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ കൂടുതൽ ദുർബമാക്കാം. കോവിഡ് പ്രശ്‌നങ്ങളെ തുടർച്ച്‌ മാർച്ചിൽ 102ൽ തുടങ്ങിയതാണ്‌ തകർച്ച.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌.പി‌.ഐ) ഡിസംബറിൽ മാത്രം ആറ് ബില്യൺ ഡോളറിന്‍റെ ഓഹരികൾ ഇന്ത്യയിൽ നിന്ന്‌ ശേഖരിച്ചു. നവംബറിലും അവർ ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ആഗോള ഓഹരി വിപണികൾ ഹോളി ഡേ മൂഡിലേക്ക് തിരിഞ്ഞതിനാൽ പിന്നിട്ടവാരം വിദേശ പിന്തുണ കുറവായിരുന്നങ്കിലും ഇടപാടുകൾ നടന്ന നാലിൽ മൂന്ന്‌ ദിവസങ്ങളിലായി അവർ 2915 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം തിങ്കളാഴ്‌ച ഫണ്ടുകൾ 323 കോടി രൂപയുടെ വിൽപ്പന നടത്തിയത്‌ കനത്ത സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി.

ഡിസംബർ മധ്യത്തിൽ വിദേശ ഓപ്പറേറ്റർമാർ നിത്യേനെ 3200 കോടി രൂപയുടെ ഓഹരികളാണ്‌ വാങ്ങി കൂട്ടിയത്‌. ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക്‌ ശേഷം മാത്രം ഫണ്ട്‌ മാനേജർമാർ രംഗത്ത്‌ സജീവമാകും. ഈ മാസം ഇതുവരെ വിദേശ ഫണ്ടുകൾ 62,648 കോടി രൂപ നിക്ഷേപിച്ചു. നവംബറിലെ വാങ്ങൽ 62,782 കോടി രൂപയാണ്‌.

ബോംബെ സെൻസെക്‌സ്‌ തുടർച്ചയായ എട്ടാം വാരത്തിലും തിളക്കം നിലനിർത്തിയപ്പോൾ നിഫ്‌റ്റിക്കതിനായില്ല. സെൻസെക്‌സ്‌ 46,960ൽ നിന്ന്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 47,055 പോയിന്‍റ് വരെ വാരാരംഭത്തിൽ ഉയർന്നു. ഓപ്പണിങിലെ ഉണർവ്‌ അൽപ്പ നിമിഷങ്ങളിൽ ഒതുങ്ങിയതോടെ വിപണി സാങ്കേതിക തിരുത്തലിലേക്ക് വഴുതി സൂചിക 44,923 പോയിൻറ്‌ വരെ ഇടിഞ്ഞു.

വിപണി ഓവർ ബോട്ടായതിനാൽ തിരുത്തൽ സംഭവിക്കുമെന്ന കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. വാരാവസാനം സൂചിക 46,973 പോയിൻറ്റിലാണ്‌. ഈവാരം സെൻസെക്‌സിന്‌ 47,711 ൽ ആദ്യ പ്രതിരോധവും 45,579 ൽ താങ്ങും പ്രതീക്ഷിക്കാം. നിഫ്‌റ്റി സൂചിക 11 പോയിന്‍റ് പ്രതിവാര നഷ്‌ടത്തിലാണ്‌. ഓപ്പണിങ്‌ ദിനത്തിൽ നിഫ്‌റ്റി 13,777 പോയിന്‍റ് വരെ കയറി റെക്കോർഡ്‌ സ്ഥാപിച്ചെങ്കിലും പിന്നീടുണ്ടായ വിൽപ്പന സമ്മർദ്ദത്തിൽ 13,131 പോയിൻറ്‌ വരെ ഇടിഞ്ഞ സൂചിക ക്ലോസിങിൽ 13,749 ലാണ്‌.

ഡെറിവേറ്റീവ്‌ മാർക്കറ്റിൽ വ്യാഴാഴ്‌ച്ച ഡിസംബർ സീരീസ്‌ സെറ്റിൽമെന്‍റായതിനാൽ പൊസിഷനുകളിൽ മാറ്റങ്ങൾക്ക്‌ ഓപ്പറേറ്റർമാർ നീക്കം നടത്താമെന്നത്‌ ചാഞ്ചാട്ടത്തിന്‌ ഇടയാക്കാം. 13,327 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്തി 13,973 റേഞ്ചിലേയ്‌ക്ക്‌ നിഫ്‌റ്റി പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ്‌ ബുൾ ഇടപാടുകാർ. ‌

മുൻ നിര ഓഹരിയായ ഇൻഫോസീസ് 1236 രൂപ, എച്ച്.സി.‌എൽ ടെക്നോളജീസ് 919, ഹിന്ദുസ്ഥാൻ യൂണിലിവർ 2402, സൺ ഫാർമ 589, ബജാജ് ഓട്ടോ 3374, ഏഷ്യൻ പെയിൻറ്റ്‌ 2649, ടി.സി.എസ് 2909, ടെക് മഹീന്ദ്ര 946, ആക്സിസ് ബാങ്ക് 610, ഐ.സി.ഐ.സി.ഐ ബാങ്ക് 513, റിലയൻസ് ഇൻഡസ്ട്രീസ് 1993, ഭാരതി എയർടെൽ 517 എന്നീ നിരക്കിലാണ്‌ വാരാന്ത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketforeign investor
News Summary - Will the stock market continue to rise on the strength of foreign investors?
Next Story