Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവ്യാപാരയുദ്ധം...

വ്യാപാരയുദ്ധം മുറുകുന്നു;  ലോകം വന്‍ ആഗോള മാന്ദ്യത്തിലേക്ക്?

text_fields
bookmark_border
US-Trade-war
cancel

വന്‍ ആഗോള മാന്ദ്യത്തിെൻറ സൂചനകള്‍ നല്‍കി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം മുറുകുകയാണ്.  അന്തര്‍ദേശീയ വ്യാപാര സംഘടനയുടെ  (ഡബ്ള്യു.ടി.ഒ) നിയമാവലി  പച്ചക്ക് ലംഘിച്ച് യു.എസ് നടത്തുന്ന കളികള്‍ അതിെൻറ പരിധികള്‍ വിടുകയാണ്. എല്ലാ രാജ്യങ്ങളുടെയും വ്യാപാര ബന്ധങ്ങളില്‍ ഏകപക്ഷീയമായി ഇടപെട്ട് കുളം കലക്കി മീന്‍ പിടിക്കുക എന്ന  ട്രംപിന്‍െറ പുതിയ തന്ത്രത്തിന്‍െറ ഭാഗമാണ് ഇപ്പോള്‍ ഇന്ത്യക്കെതിരെ മുഴക്കിയിരിക്കുന്ന ഭീഷണിയും.  

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്നാണ് ഇന്ത്യയോട് യു.എസ്  പറഞ്ഞിരിക്കുന്നത്.  നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും നിര്‍ത്തിയില്ലെങ്കിൽ ഉപരോധിക്കുമെന്നും ഭീഷണിയുണ്ട്. ഇന്ത്യക്ക് പുറമെ, ചൈനക്കും ഈ നിര്‍ദേശം ബാധകമാണത്രെ. വരും നാളുകള്‍ അന്തര്‍ദേശീയ ബന്ധങ്ങൾ കൂടുതല്‍ കലുഷിതമാവുന്നതിന്‍െറ വ്യക്തമായ സൂചനകള്‍ ആണിത്.   ഉപരോധത്തില്‍ അയവു വന്നതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതിയിലുടെ അന്തര്‍ദേശീയ വ്യാപാര രംഗത്തേക്ക് ഉണര്‍ന്നുവരികയായിരുന്ന ഇറാന്‍െറ സാമ്പത്തിക സ്ഥിരത തകര്‍ക്കുക എന്ന  യു.എസ് ലക്ഷ്യത്തിന് ഇന്ത്യയെയാണ് ഇത്തവണ കരുവാക്കുന്നത്. കൂട്ടത്തില്‍ ചൈനീസ് വിപണിയെ ആക്രമിക്കലും.

ഡോണൾഡ് ട്രംപും ഷീ ജിങ് പിങ്
 

 ആരും തളയ്ക്കാനില്ലാത്ത മദയാനയെപോലെ ട്രംപ് ഇതര വ്യാപാരബന്ധങ്ങളുടെ നേര്‍ക്ക് ആക്രമണം നടത്തുമ്പോള്‍ ഒന്നും ചെയ്യാനാവാതെ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ഡബ്ള്യു.ടി.ഒ. സ്വതന്ത്ര്യ വ്യാപാരക്കരാര്‍ പച്ചക്ക് ലംഘിച്ച് അമേരിക്ക എന്തു കാണിച്ചാലും അവര്‍ക്കതിനെ കഴിയൂ. കാരണം യു.എസ് ഭരണഘടനക്കു കീഴില്‍ ആണ് 164 രാജ്യങ്ങള്‍ അംഗങ്ങളായ  ഡബ്ള്യു.ടി.ഒയുടെ ഭരണഘടന. ഡബ്ല്യു.ടി.ഒയുടെ ഫ്രീ മാർക്കറ്റ് സാധ്യതകൾ വെച്ച് എല്ലാ വിപണിയിലും യു.എസ് ഉൽപന്നങ്ങൾ ആധിപത്യം നേടുകയും ഇതര രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാരത്തിന് മുടന്തൻ ന്യായങ്ങളുടെ പേരു പറഞ്ഞ്  ട്രംപ് തടയിടുകയും ചെയ്യും. വ്യക്തമായി പറഞ്ഞാല്‍ ഇത്രയും രാജ്യങ്ങള്‍ അന്തര്‍ദേശീയ വ്യാപാരത്തില്‍ യു.എസ് എന്തു പറയുന്നോ അത് അതനുസരിക്കാന്‍ ബാധ്യസ്ഥരാവുമെന്ന്. 

അന്തര്‍ദേശീയ സമ്മര്‍ദങ്ങള്‍ തുടര്‍ന്നിട്ടും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ തീരുമാനത്തിൽ നിന്ന് പിൻമാറാൻ ട്രംപ് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ദിവസം കൂടുന്തോറും തീരുമാനങ്ങള്‍ കടുപ്പിക്കുകയാണ്.   പ്രധാനമായും ചൈനയെയും ഇറാനെയുമാണ് ട്രംപ് ഉന്നമിട്ടിരുന്നത്. നേരത്തെ ഇരുമ്പിനും  അലൂമിനിയത്തിനും 25 ശതമാനം  ഇറക്കുമതി തീരുവ ചുമത്തിയതിനു പുറമെ  2000 കോടി ഡോളറിെൻറ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തമെന്നാണ് പുതിയ ഭീഷണി.  

WTO-TRUMP

അതുകൊണ്ട് തന്നെ ചൈന സ്വയം പ്രതിരോധ നടപടികള്‍ക്ക് തുനിഞ്ഞിരിക്കുകയാണ്.  സോയാബീന്‍, കൊഞ്ച്, ഇലക്ട്രിക് കാര്‍, വിസ്കി ഉള്‍പ്പെടെയുള്ള 5000 കോടി ഡോളറിന്‍െറ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തി ചൈന താൽക്കാലിക മറുപടിയും നല്‍കി. ഇതോടെ ചൈനയും യു.എസും തമ്മിലുള്ള യുദ്ധം മുറുകി.  ഉപരോധം മറികടന്ന് ഇറാനിലേക്ക് യു.എസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതില്‍ ഭാഗമായി എന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് ഫോണ്‍ നിര്‍മാണ ഭീമനായ ഇസഡ്.ടി.ഇക്ക് ഏഴു വര്‍ഷത്തേക്ക്  വിലക്കും 890 മില്യണ്‍ ഡോളര്‍ പിഴയും യു.എസ് ചുമത്തിയിരുന്നു.  ഇസഡ്.ടി.ഇയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് യു.എസ് കമ്പനികള്‍ക്കും  ട്രംപ് വിലക്കേര്‍പെടുത്തുകയുണ്ടായി.  

ട്രംപിന്‍െറ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ ചൈന അവരുടെ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും കയറ്റുമതിക്ക് സബ്സിഡി നല്‍കി പിടിച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് വ്യാപാര മല്‍സരത്തില്‍ വന്‍ നഷ്ടത്തിലേക്കായിരിക്കും തങ്ങളെ നയിക്കുകയെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് തുറന്നു പറയുന്നു.  ഇതുമൂലം പല കമ്പനികളോടും നീതിപരമായല്ലാതെ പെരുമാറേണ്ടതായി വരും എന്നും ഈ കമ്പനികള്‍ എല്ലാം തന്നെ  ട്രംപിന്‍െറ വ്യാപാരയുദ്ധത്തിലെ ഇരകള്‍ ആയി മാറുമെന്നും േഗ്ലാബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഒരു ചെയിൻ  റിയാക്ഷന്‍ പോലെ ഇത് ഇതര ലോകരാഷ്ട്രങ്ങളിലേക്ക് പടരുന്നപക്ഷം വന്‍ വാണിജ്യ യുദ്ധങ്ങള്‍ക്കും ആഗോള സാമ്പത്തിക മാന്ദ്യത്തിനുമായിരിക്കും അത് വഴിയൊരുക്കുക. 

xijing-ping-23

അമേരിക്കൻ കമ്പനികളെ മാത്രം തടിച്ചുകൊഴുക്കാൻ അനുവദിച്ച് ഇതര രാജ്യങ്ങളെ മെലിയിക്കുന്ന ഇൗ കളിയുടെ ചരട് ട്രംപിെൻറ കയ്യിൽ തന്നെയാണ്. ഇക്കാര്യം യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പുറത്തുവന്നതാണ്. ഇപ്പോൾ അന്തർദേശീയ വ്യാപാരക്കരാറിനെ തുരങ്കംവെച്ചുകൊണ്ടാണ് അത് മുന്നേറുന്നത്. പല ലക്ഷ്യങ്ങളെ ഉന്നമിട്ടുകൊണ്ടാണ് ട്രംപ് ഇൗ കളി കളിക്കുന്നത്. അതിെൻറ പ്രത്യാഘാതങ്ങളുടെ ആഴം അത്ര ചില്ലറയല്ലതാനും. 

ഭീഷണിക്കു വഴങ്ങി ഇന്ത്യ എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങുന്നുവെന്ന റിപോർട്ടുകളും വന്നു കഴിഞ്ഞിരിക്കുന്നു. വ്യാപാര യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ഇപ്പോൾ തന്നെ ഏഷ്യൻ സ്റ്റോക് എക്സ്ചേഞ്ച് വൻ ഇടിവിലേക്ക് എത്തിക്കഴിഞ്ഞു. ടെക്നോളജി മേഖലയും കൊടിയ ആശങ്കയുടെ നിഴലിൽ ആണ്. 

ചരിത്ര മണ്ടത്തരത്തിെൻറ ആവർത്തനം

ഡോണൾഡ് ട്രംപിെൻറ വാണിജ്യ നയങ്ങൾ 1930കളിലെ തകർച്ചയിലേക്ക് ലോകത്തെ തള്ളിയിടുമെന്ന് സാമ്പത്തിക വിദഗ്ധർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ചില്ലറക്കാരല്ല ഇവർ.  നൊബേൽ ജേതാക്കളടക്കം 1,140 പേരാണ് ട്രംപിനയച്ച കത്തിൽ ഒപ്പുവെച്ചത്. ട്രംപിെൻറ വാണിജ്യനയങ്ങൾക്കെതിരെ അവർ ആഞ്ഞടിച്ചു.  ചരിത്രത്തിലെ തെറ്റ് യു.എസ് ആവർത്തിക്കുകയാണെങ്കിൽ 1930കളിലെ വൻ സാമ്പത്തിക തകർച്ചയിലേക്ക്  അത് ലോകത്തെ തള്ളിയിടുമെന്ന് 14 നൊബേൽ പുരസ്കാര ജേതാക്കൾ അടക്കം 1,140 സാമ്പത്തിക വിദഗ്ധർ ഒന്നിച്ച് ചേർന്ന് പറയുേമ്പാൾ അത് ചില്ലറകാര്യമല്ല. വരാനിരിക്കുന്ന വൻ ദുരന്തത്തിെൻറ സൂചനയാണ്. 

20,000ത്തിലേറെ ഇറക്കുമതി ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിക്കൊണ്ട് യു.എസ് സെനറ്റർ റീഡ് സ്മൂത്തും പ്രതിനിധി വിൽസ് സി ഹാവ്ലിയും ചേർന്ന് തയാറാക്കിയ വാണിജ്യ നയത്തിെൻറ അടിസ്ഥാനത്തിൽ 1930 മാർച്ച് 13ന് യു.എസ് നടപ്പാക്കിയ നിയമമാണ് ‘സ്മൂട്ട് -ഹാവ്ലി താരിഫ് നിയമം’ എന്നറിയപ്പെടുന്നത്. അമേരിക്കൻ വ്യവസായികളെയും കർഷകരെയും സംരക്ഷിക്കാനെന്ന പേരിൽ ആയിരുന്നു ഇത്. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിൽ അമരുകയായിരുന്നു.  1930ൽ സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങൾ യു.എസ് കോൺഗ്രസ് ചെവികൊണ്ടില്ല.

finacial-crisis-28

 ആ മണ്ടത്തരം ആവർത്തിക്കരുതെന്ന് ഇതിൽ ഒപ്പുവെച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധരും അധ്യാപകരും ഒന്നടങ്കം ശക്തമായി ആവശ്യപ്പെടുകയുണ്ടായി.  നോബൽ ജേതാക്കളായ ഇവിൻ റോത്ത്, റിച്ചാർഡ് താലെർ, ഒളിവർ ഹാർട്ട്, റോജർ മെയ്സൺ, ജെയിംസ് ഹെക്ക്മാൻ, ബറാക് ഒാബാമയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ ജേസൺ ഫർമാൻ, റൊണാർഡ് റീഗെൻറ ബജറ്റ് ഡറയക്ടർ ആയിരുന്ന ജെയിംസ് മില്ലർ തുടങ്ങിയവർ ആണ് കത്തിൽ ഒപ്പുവെച്ച പ്രമുഖർ.  വാണിജ്യകരാറിൽ നിന്ന് പിൻമാറുമെന്നതടക്കമുള്ള പുതിയ തരം ‘സംരക്ഷണവാദമാണ്’ അമേരിക്കൻ ജനത ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് ഇവർ  കത്തിൽ പറയുന്നുണ്ട്. വ്യാപാര അസ്ഥിരതയിലേക്ക് നയിക്കുന്ന പുതിയ തരം തീരുവകൾക്കായുള്ള തെറ്റായ ആഹ്വാനങ്ങളും നിത്യോപയോഗ സാധനങ്ങൾ, സ്റ്റീൽ, അലൂമിനിയം തുടങ്ങിയവക്കുമേലുള്ള നികുതി ചുമത്തലുകളും കാണിക്കുന്നത് ഇതാണ്.   

അന്നത്തെ അവസ്ഥയിൽ നിന്നും രാജ്യം ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. വ്യാപാരം ഇന്ന് യു.എസിെൻറ സുപ്രധാന നയങ്ങളിൽ ഒന്നാണ്. എന്നാൽ, ട്രംപ് അധികാരം ഏറ്റെടുത്തതു മുതൽ ‘നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രീമെൻറ്’(നാഫ്ത)അടക്കം പതിറ്റാണ്ടുകൾ ആയുള്ള വ്യാപാര ബന്ധങ്ങൾക്കുനേരെ ഭീഷണിയുയർത്തുകയാണ് ചെയ്തുവരുന്നത്. യു.എസ്, കാനഡ, മെകസ്ിക്കോ എന്നീ രാജ്യങ്ങൾ കൂടിച്ചേർന്നാണ് ഇൗ കരാർ തയ്യാറാക്കിയത്. ‘നാഫ്ത’ കരാർ പ്രകാരം കാനഡയുമായും മെക്സികോയുമായുള്ള വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടതെന്നും ഇത് ഇനിയും ആവർത്തിക്കാൻ അനുവദിക്കുകയില്ലെന്നുമാണ് ട്രംപിെൻറ  വാദം. യൂറോപിനെതിരെ ഇതുവരെ ഒരു  പ്രസിഡൻറും കൊണ്ടുവരാത്ത നടപടി നടപ്പിൽ വരാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞുവെച്ചിട്ടുണ്ട്. 

eu-23

ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയെ നേരത്തെ തന്നെ ട്രംപ് എതിർപക്ഷത്ത് നിർത്തിയതാണ്.  അധികാരമേറ്റയുടൻ അതിർത്തികൾ കൊട്ടിയടച്ചത് അതിെൻറ ഭാഗമാണ്. ‘നാഫ്ത’ പൊളിയുന്നതോടെ അയൽരാജ്യമായ മെക്സിക്കോയെ തകർക്കാൻ ട്രംപിന് പിന്നെ ഒരു അതിർത്തി സേനയുടെയും ആവശ്യം വരില്ല. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ജി-7 നിടെ ട്രംപ് തെറിവിളിച്ചതും ലോകം കണ്ടു. എല്ലാം അലമ്പാക്കാൻ കരുതിക്കൂട്ടിത്തന്നെയാണ് ട്രംപിെൻറ നീക്കം. 

അതേമസയം, യു.എസിലെത്തുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തി ട്രംപ് തുടക്കമിട്ട പുതിയ വ്യാപാരയുദ്ധത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യു.എസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ പുതുതായി നികുതി ചുമത്താൻ ഉദ്ദേശിക്കുന്ന 10 പേജ് ദൈർഘ്യമുള്ള പട്ടിക യൂറോപ്യൻ യൂനിയൻ ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തിറക്കിയിരുന്നു. ലോക വ്യാപാര സംഘടനയിൽ വിഷയം ഉന്നയിച്ച് അമേരിക്കയെ ഒറ്റപ്പെടുത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുണ്ട്.  

trump-modi-23
ട്രംപും മോദിയും
 

 ഈ മാസം ആദ്യത്തില്‍ നടന്ന ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിനെ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  ദിവസങ്ങള്‍ക്കകം വ്യാപാര യുദ്ധമാരംഭിച്ചേക്കാമെന്ന് ഫ്രഞ്ച് പ്രതിനിധി മുന്നറിയിപ്പും നല്‍കി. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ല്‍   അമേരിക്ക തീര്‍ത്തും ഒറ്റപ്പെട്ടു. ലോക വേദിയില്‍ അടക്കം ഉയരുന്ന ഇത്തരം പ്രതിരോധങ്ങള്‍ക്ക് പോലും പുല്ലു വില കല്‍പിച്ചും ട്രംപിെൻറ തേരോട്ടം തുടരുന്നത് ഈ രാജ്യങ്ങളെ പോലും ആശങ്കയിലാഴ്ത്തുകയാണ്. ട്രംപിെൻറ ഇൗ കളിയുടെ അവസരം മുതലെടുത്ത് യു.എസ് കമ്പനികളും തുടങ്ങിക്കഴിഞ്ഞു. ‘വാൾമാർട്ട്’ എന്ന യു.എസ് ഭീമൻ ഇന്ത്യൻ ഒാൺലൈൻ രംഗത്തെ അതികായനായ ‘ഫളിപ്കാർട്ടി’നെ വിലക്കെടുത്തതും രാജ്യങ്ങളുടെ ആഭ്യന്തര വിപണികളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങൾ കടന്നുകയറുന്നതും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. 

 ‘അഞ്ചാംതലമുറ വ്യവസായ വിപ്ലവം’ ഇനിയുള്ള കാലത്തെ വിനിമയ മാർഗമായി ഒാൺലൈൻ ക്രയവിക്രങ്ങളെ സ്ഥാപിച്ചുകൊണ്ടിരിക്കവെ ഫ്ലിപ്കാർട്ടിലൂടെ വാൾമാർട്ട് വിഴുങ്ങിയത് വലിയൊരു ഇന്ത്യൻ വിപണിയെയാണ്. മുതലാളിത്ത മൂലധനത്തിെൻറ അധിനിവേശ രൂപങ്ങളിൽ നിലവിലെ ഏറ്റവും ഭീമാകാരവും ഭീകരവുമായ ഒന്നായിട്ടാണ് ഇൗ ഇടപാടിനെ കാേണണ്ടത്.  ‘ഡിജറ്റൽ ഇന്ത്യ’യിലൂടെ ഇൗ അധിനിവേശത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന മോദി ഭരണകൂടമാണ് അതിനേക്കാൾ ഭീതിതമായ യാഥാർഥ്യം. ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ ജീവിതം ഇനി കണ്ടറിയേണ്ടിവരും.  കള്ളപ്പണ വേട്ടയെന്ന പേരിൽ നടത്തിയ ‘ഡി മോണിറ്റൈസേഷ’െൻറ ഭീകരമുഖം തെളിഞ്ഞുവരികയാണ്. മോദിയുടെ തോളിൽ ട്രംപ് കൈയ്യിട്ടു നിൽക്കുന്നത് വെറുതൊയായിരുന്നില്ലെന്ന് തെളിയുന്ന ദിനങ്ങളാണ് മുന്നിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsus economyTrade warDonald Trump
News Summary - Trade war could cuase ecnomic crisis-Business news
Next Story