ഇന്നും സ്വർണവില കൂടി; ഒരുവിഭാഗം കൂട്ടിയത് 320 രൂപ, മറുവിഭാഗം 440 രൂപ
text_fieldsകൊച്ചി: സംസ്ഥാനത്ത് ഇരുവിഭാഗം സ്വർണ വ്യാപാരി സംഘടനകളും സ്വർണവില കൂട്ടി. എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) പവന് 320 രൂപ കൂട്ടിയപ്പോൾ ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 440 രൂപ കൂട്ടി.
ഇതോടെ നാസർ വിഭാഗം നേതൃത്വം നൽകുന്ന സംഘടനക്ക് കീഴിലുള്ള ജ്വല്ലറികളിൽ ഇന്ന് ഗ്രാമിന് 8050 രൂപയും പവന് 64,400 രൂപയുമായി. മറുവിഭാഗം ജ്വല്ലറികളിൽ ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഫെബ്രുവരി 25നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില.
ഇന്നലെ ഇരുവിഭാഗം ജ്വല്ലറികളിലും ഗ്രാമിന് 8,010 രൂപയും പവന് 64,080 രൂപയുമായിരുന്നു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഇന്നലെ 70 രൂപയാണ് ഗ്രാമിന് വർധിപ്പിച്ചത്. പവന് 560 രൂപയും കൂട്ടി. അതേസമയം, എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്നലെ വർധിപ്പിച്ചത്.
വെള്ളിവില ഗ്രാമിന് 106 രൂപയായി. ഗ്രാമിന് 6,630 രൂപയാണ് 18 കാരറ്റ് സ്വർണവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

