Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമൺസൂണും ആർ.ബി.ഐ...

മൺസൂണും ആർ.ബി.ഐ വായ്പനയവും കരുത്താകുമെന്ന പ്രതീക്ഷയിൽ വിപണി

text_fields
bookmark_border
മൺസൂണും ആർ.ബി.ഐ വായ്പനയവും കരുത്താകുമെന്ന പ്രതീക്ഷയിൽ വിപണി
cancel

കൊച്ചി: ഓഹരി ഇൻഡക്‌സുകൾ മൂന്നാം വാരവും മികവ്‌ നിലനിർത്തി. അൽപ്പം വൈകിയെങ്കിലും മൺസൂണിൻറ വരവ്‌ ഹൃസ്വകാലയളവിൽ സൂചികയ്‌ക്ക്‌ മികവ്‌ തുടരാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്‌ നിക്ഷേപകർ. ബോംബെ സെൻസെക്‌സ്‌ 437 പോയിന്റും നിഫ്‌റ്റി സൂചിക 128 പോയിന്റും പോയവാരം കയറി.

ബാങ്കിങ് മേഖലയ്‌ക്ക്‌ കരുത്ത്‌ പകരാൻ റിസർവ്‌ ബാങ്ക്‌ വായ്‌പ അവലോകനത്തിൽ പലിശ സ്‌റ്റെഡിയായി നിലനിർത്തിയത്‌ വിപണിക്ക്‌ അനുകൂലമാണ്‌. അതേ സമയം പ്രഖ്യാപനം പുറത്തുവന്നതോടെ ആഴ്ചയുടെ രണ്ടാം പാദത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ മത്സരിച്ചത്‌ സൂചികയിൽ തളർച്ച സൃഷ്‌ടിച്ചു. നാണയപ്പെരുപ്പം നിയന്ത്രണത്തിൽ നീങ്ങുന്നത്‌ കണക്കിലെടുത്താൽ ആഗസ്‌റ്റ്‌ – ജനുവരിയിൽ പലിശ നിരക്കിൽ ഇളവുകൾക്ക്‌ സാധ്യതയുണ്ട്.

പുതിയ ഇളവുകൾ ഭവന വായ്‌പ രംഗത്ത്‌ വൻ കുതിച്ചു ചാട്ടത്തിന്‌ അവസരം ഒരുക്കുമെന്നത്‌ ഓഹരി വിപണിയുടെ മുന്നേറ്റം സുഖമമാക്കും. കഴിഞ്ഞ വർഷം മെയ്‌ക്ക്‌ ശേഷം ആറ്‌ തവണകളിൽ മൊത്തം രണ്ടര ശതമാനം പലിശ ഉയർത്തിയിരുന്നു. ആർ.ബി.ഐ വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന പണത്തിന്‌ പലിശ ആറര ശതമാനത്തിൽ തുടരും.

നടപ്പ്‌ സാമ്പത്തിക വർഷം വളർച്ച കൈവരിക്കാനാവുമെന്നാണ്‌ ആർ.ബി.ഐ വിലയിരുത്തൽ. അതേ സമയം എൽ നിനോ പ്രതിഭാസ ഫലമായി മൺസൂൺ രണ്ടാം പകുതിയിൽ രാജ്യം വരൾച്ചയുടെ പിടിയിലേയ്‌ക്ക്‌ നീങ്ങുമെന്ന സുചന ആശങ്ക ഉളവാക്കുന്നു.

ബോംബെ സെൻസെക്‌സ്‌ 62,257 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 62,930 ലെ ആദ്യ പ്രതിരോധം തകർത്ത്‌ 63,000 വും കടന്ന്‌ 63,321 പോയിന്റ് വരെ ഉയർന്നു. സൂചികയിലെ കുതിച്ചു ചാട്ടത്തിനിടയിൽ കേന്ദ്ര ബാങ്കിൽ നിന്നുള്ള അനുകൂല വാർത്തകൾ ഫണ്ടുകളെ ലാഭമെടുപ്പിന്‌ പ്രേരിപ്പിച്ചതോടെ അവസാന രണ്ട്‌ ദിവസം വിപണി നിയന്ത്രണം വിൽപ്പനക്കാർ കൈയടക്കി. മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 62,984 പോയിന്റിലാണ്‌. ഈവാരം 62,580 റേഞ്ചിലെ ആദ്യ താങ്ങ്‌ നിലനിർത്താനായില്ലെങ്കിൽ 62,180 റേഞ്ചിലേയ്‌ക്ക്‌ പരീക്ഷണങ്ങൾക്ക്‌ ഇടയുണ്ട്‌. ഫണ്ടുകൾ പുതിയ ബയ്യിങിനായി രംഗത്ത്‌ ഇറങ്ങിയാൽ 63,350 ലേയ്‌ക്കും തുടർന്ന്‌ 63,700 റേഞ്ചിലേയ്‌ക്ക്‌ സെൻസെക്‌സ്‌ ചുവടുവെക്കാം

നിഫ്‌റ്റി 18,534 പോയിന്റിൽ നിന്നും 18,777 വരെ സഞ്ചരിച്ച ശേഷം വാരാന്ത്യം 18,662 പോയിന്റിലാണ്‌. സാങ്കേതികമായി വിപണി ബുള്ളിഷ്‌ മൂഡിലാണെങ്കിലും ഈവാരം കൺസോളിഡേഷന്‌ ശ്രമിക്കാം. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഈമാസം 9788 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നടപ്പ്‌ വർഷത്തെ അവരുടെ നിക്ഷേപം 39,047 കോടി രൂപയായി. പിന്നിട്ടവാരം അവർ 961 കോടിയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ പോയവാരം മൂന്ന്‌ ദിവസങ്ങളിലായി 2834 കോടിയുടെ നിക്ഷേപം നടത്തി.

മുൻ നിര ഓഹരിയായ എൽ ആൻറ്‌ ടി നിരക്ക്‌ അഞ്ചര ശതമാനം ഉയർന്ന്‌ 2363 രൂപയായി. ആക്‌സിസ്‌ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി, എം ആൻറ്‌ എം, ടാറ്റാ മോട്ടേഴ്‌സ്‌, ആർ.ഐ.എൽ ഓഹരികളും മികവ്‌ കാണിച്ചു. ടെക്‌ മഹീന്ദ്ര ഓഹരി വില അഞ്ച്‌ ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്‌, ടി.സി.എസ്, എച്ച്‌.സി.എൽ, ഐ.ടി.സി, എസ്.ബി.ഐ, എയർ ടെൽ ഓഹരികൾക്ക്‌ തളർച്ച.

ക്രൂഡ്‌ ഓയിൽ ഉൽപ്പാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനം എണ്ണ വിപണിയിൽ ഉൽപാദകരുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ അനുകൂല തരംഗം സൃഷ്‌ടിച്ചില്ല. അതേ സമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്ക പലിശ ഉയർത്തുമെന്ന സൂചനകൾക്കിടയിൽ ഏപ്രിലിലെ ഉയർന്ന നിരക്കിൽ നിന്നും ഏകദേശം പതിനാല്‌ ശതമാനം എണ്ണ വില ഇടിഞ്ഞു. പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കുമെന്ന റിയാദിന്റെ പ്രഖ്യാപനം വിപണിക്ക്‌ താങ്ങ്‌ പകർന്നില്ല. ചൈനയിൽ ക്രൂഡ് സ്‌റ്റോക്ക്‌ രണ്ട് വർഷത്തെ ഏറ്റവും ഉയർന്നതലത്തിലെത്തിത്‌ ബീജിങിൽ നിന്നുള്ള ഡിമാൻറ്‌ കുറച്ചു.

വിദേശ നാണയ കരുതൽ ശേഖരത്തിൽ വർദ്ധന. രണ്ടാഴ്‌ച്ചകളിലെ തുടർച്ചയായ ഇടിവിന്‌ ശേഷം ജൂൺ രണ്ടിന്‌ അവസാനിച്ച വാരം കരുതൽ ധനം 5.929 ബില്യൺ ഡോളർ ഉയർന്ന് 595.067 ബില്യൺ ഡോളറായെന്ന റിസർവ് ബാങ്ക്.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപ മികവിലാണ്‌. ജനുവരി‐ജൂൺ ഒമ്പത്‌ വരെയുള്ള കാലയളവിൽ യു എസ്‌ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 81.50 - 83.18 റേഞ്ചിൽ ചാഞ്ചാടി. പിന്നിട്ട വാരത്തിൽ 82.33 ൽ നിന്നും 82.47 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം 82.42 ലാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Stock market review
Next Story