Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅദാനി ഓഹരികൾക്ക്...

അദാനി ഓഹരികൾക്ക് തിരിച്ചടി തന്നെ; അദാനി പോർട്സ് ഒഴികെ മറ്റെല്ലാം നഷ്ടത്തിൽ വ്യാപാരം തുടരുന്നു

text_fields
bookmark_border
അദാനി ഓഹരികൾക്ക് തിരിച്ചടി തന്നെ; അദാനി പോർട്സ് ഒഴികെ മറ്റെല്ലാം നഷ്ടത്തിൽ വ്യാപാരം തുടരുന്നു
cancel

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികൾക്ക് വിപണിയിൽ തിരിച്ചടി തുടരുന്നു. രാവിലെ 10.30ലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ 10 ഓഹരികളിൽ അദാനി പോർട്സ് ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ്. ഇതേസമയം, നിഫ്റ്റി 139 പോയിന്‍റ് ഇടിഞ്ഞ് 17,713ലും സെൻസെക്സ് 443 പോയിന്‍റ് ഇടിഞ്ഞ് 60,389ലുമാണ് വ്യാപാരം തുടരുന്നത്.

അദാനി പവർ, അദാനി വിൽമർ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡി.ടി.വി എന്നീ ഓഹരികൾ ഇന്നത്തെ എറ്റവും താഴ്ന്ന നിലയായ അഞ്ച് ശതമാനം ഇടിവിൽ ലോവർ സർക്യൂട്ടിലാണുള്ളത്. അദാനി ട്രാൻസ്മിഷൻ 10 ശതമാനം ഇടിഞ്ഞു.

അംബുജ സിമന്‍റ്സ് (2.8 ശതമാനം ഇടിവ്), എ.സി.സി (.93 ശതമാനം ഇടിവ്), അദാനി എന്‍റർപ്രൈസ് (6.7 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് ഇന്നത്തെ നില. അദാനി എന്‍റർപ്രൈസ് 1.2 ശതമാനം ഉയർന്നു.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ആരംഭിച്ച തകർച്ചയിൽ നിന്ന് കരകയറാൻ അദാനിക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ സമ്പദ്ഘടനക്ക് ഒരു ഉലച്ചിലും സംഭവിക്കില്ലെന്ന് കേന്ദ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപകർ പരിഭ്രാന്തിയിലാണെന്നാണ് ഇന്നത്തെ ഇടിവും സൂചിപ്പിക്കുന്നത്.

ഓഹരി വിപണിയിലെ വിദേശ നിക്ഷേപം ജനുവരിയിൽ വൻതോതിൽ പിൻവലിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം (എഫ്.പി.ഐ-ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) കഴിഞ്ഞ മാസം വൻതോതിൽ പിൻവലിച്ചു. ജനുവരിയിൽ 28,852 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തുകയാണിത്. നവംബറിൽ 36,238 കോടി രൂപയും ഡിസംബറിൽ 11,119 രൂപയും നിക്ഷേപിച്ചിടത്തുനിന്നാണ് ജനുവരിയിലെ വൻ തോതിലുള്ള പിൻവലിക്കൽ.

2022 ജൂണിൽ വിദേശ നിക്ഷേപകർ 50,203 കോടി രൂപ പിൻവലിച്ചതായിരുന്നു ഇതിനുമുമ്പുള്ള വൻ തുക. ആഗോള വിപണിയുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യൻ ഓഹരികളിലുള്ള ചാഞ്ചാട്ടമാണ് വലിയ തോതിലുള്ള വിദേശ നിക്ഷേപകരുടെ പിൻവലിക്കലിന് കാരണമെന്ന് കൊടാക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ഇന്ത്യയിലെ ഓഹരികൾ വിൽക്കുന്നതും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ വിദേശ നിക്ഷേപകർക്ക് ഏറെ ആകർഷകമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു.

വിപണി സ്ഥിരത നിലനിർത്താൻ റിസർവ് ബാങ്കും സെബിയും തയാറായിരിക്കണം -ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിയുടെ സ്ഥിരത നിലനിർത്താൻ റിസർവ് ബാങ്കും സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എപ്പോഴും തയാറായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അദാനി ഗ്രൂപ്പിന്റേത് പ്രത്യേക വിഷയമാണെന്നും ഏതെങ്കിലും സ്ഥാപനങ്ങളുടെ ഉയർച്ചതാഴ്ചകൾ രാജ്യത്തെ ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘വിപണിയിൽ ഇടക്കിടെ താഴ്ചകളുണ്ടാവാം. പക്ഷേ, അത് നിയന്ത്രിക്കാനുള്ള സംവിധാനം നമുക്കുണ്ട്. വിപണി സ്ഥിരത നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് റിസർവ് ബാങ്കും സെബിയും തയാറായിരിക്കണം’ -നിർമല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketAdani group
News Summary - share market updates
Next Story