പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ 4000 കോടിയുടെ ഇടപാടിന് സെബി വിലക്ക്
text_fieldsമുംബൈ: പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ 4000 കോടി രൂപയുടെ ഇടപാടിന് താൽക്കാലിക വിലക്കുമായി സെബി. കാർലി ഗ്രൂപ്പിന് ഓഹരി വിൽക്കാനുള്ള ഇടപാടിനാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.എൻ.ബി ബാങ്കിന് സെബി കത്തയച്ചു.
കാർലി ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ള സ്വകാര്യ നിക്ഷേപകർക്ക് കമ്പനി ഓഹരികൾ കൈമാറാനായിരുന്നു പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ നീക്കം. ഇതിന് അംഗീകാരം വാങ്ങുന്നതിനായി എക്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങും കമ്പനി വിളിച്ചു. ജൂൺ 22നായിരുന്നു മീറ്റിങ് വിളിച്ചിരുന്നുത്. ഇടപാട് നടന്നാൽ പി.എൻ.ബി ഹൗസിങ് ഫിനാൻസിൽ പഞ്ചാബ് നാഷണൽ ബാങ്കിെൻറ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ താഴെയായി ചുരുങ്ങും.
ഓഹരി വിൽപനയോട് കമ്പനിയിലെ ചെറിയൊരു വിഭാഗം ഓഹരി ഉടമകൾ എതിർപ്പറയിച്ചിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സെബി വിലക്കും വരുന്നത്. അതേസമയം, സെബിയുടെ നിയമങ്ങൾ പാലിച്ചാണ് ഓഹരി വിൽപ്പനക്കൊരുങ്ങിയതെന്നാണ് പി.എൻ.ബി ഹൗസിങ് ഫിനാൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.