Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightജനദ്രോഹം തുടരുന്നു;...

ജനദ്രോഹം തുടരുന്നു; ഇന്ധനവില നാളെയും കൂടും

text_fields
bookmark_border
ജനദ്രോഹം തുടരുന്നു; ഇന്ധനവില നാളെയും കൂടും
cancel
Listen to this Article

ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണകമ്പനികൾ. പെട്രോളിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. വില വർധനവ് ഞായറാഴ്ചയാകും നിലവിൽ വരിക. കഴിഞ്ഞ ദിവസവും എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നു. മാർച്ച് 22, 23, 25, തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടിയത്.

137 ദിവസത്തിന് ശേഷം മാർച്ച് 22നാണ് എണ്ണകമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചത്. വരും ദിവസങ്ങളിലും നഷ്ടം നികത്താൻ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബറിനും 2022 മാർച്ചിനും ഇടയിൽ ഇന്ധനവില വർധിപ്പിക്കാത്തതിനാൽ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ് പ്രവചിച്ചിരുന്നു.

അതേസമയം, ബ്രെന്റ് ക്രൂഡ് അന്താരാഷ്ട്ര വിപണിയിൽ 120 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിലിന്റെ വിലയിൽ നേരിയ വർധന അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol-Diesel price hike
Next Story