Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവൈകിയ ജി.എസ്.ടിക്ക്...

വൈകിയ ജി.എസ്.ടിക്ക് സെപ്റ്റംബർ ഒന്നുമുതൽ പലിശ

text_fields
bookmark_border
വൈകിയ ജി.എസ്.ടിക്ക് സെപ്റ്റംബർ ഒന്നുമുതൽ പലിശ
cancel

ന്യൂഡൽഹി: അടക്കാൻ വൈകിയ ചരക്കു സേവന നികുതിയിന്മേൽ (ജി.എസ്.ടി) സെപ്റ്റംബർ ഒന്നു മുതൽ പലിശ ഇൗടാക്കും. തിരിച്ചടക്കാനുള്ള യഥാർഥ നികുതിയിന്മേലാണ് (നെറ്റ് ജി.എസ്.ടി) പലിശ ചുമത്തുക. പലിശയിനത്തിൽ ആകെ ജി.എസ്.ടിയിൻമേൽ (ഗ്രോസ്) 46,000 കോടി രൂപ ഇൗടാക്കാനുള്ള കേന്ദ്ര നീക്കം നേരേത്ത വ്യവസായികളിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. മാർച്ചിൽ ചേർന്ന ജി.എസ്.ടി കൗൺസിലിൽ 2017 ജൂലൈ ഒന്നുമുതലുള്ള പലിശ ഇൗടാക്കാനും അതിനനുസരിച്ച് നിയമഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് 25ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) പുറത്തിറക്കിയ ഉത്തരവിലാണ് സെപ്റ്റംബർ ഒന്നുമുതൽ പലിശ ഈടാക്കുമെന്ന് അറിയിച്ചത്. ആകെ നികുതിയിന്മേൽ (ഗ്രോസ് ജി.എസ്.ടി) പലിശ ചുമത്താൻ ജി.എസ്.ടി നിയമം അനുവദിക്കുന്നതായി സി.ബി.ഐ.സി വ്യക്തമാക്കിയിരുന്നു.

തെലങ്കാന ഹൈകോടതി ഈ വാദം അംഗീകരിക്കുകയുണ്ടായി. ആകെ ജി.എസ്.ടി ബാധ്യതയിൽനിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കുറച്ചാൽ കിട്ടുന്നതാണ് അറ്റനികുതി ബാധ്യത. ഇതിന്മേലാണ് പലിശ ചുമത്താനുള്ള പുതിയ തീരുമാനം. നിശ്ചിത തീയതി കഴിഞ്ഞും സ്ഥാപനങ്ങൾ ജി.എസ്.ടി അടക്കുകയും എന്നാൽ, വൈകിയതിെൻറ പലിശ നൽകാതിരിക്കുകയും ചെയ്തിരുന്നു. 18 ശതമാനമാണ് വൈകുന്നതിനുള്ള പലിശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstgst interest
Next Story