റെക്കോഡിലെത്തിയതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു
text_fieldsകൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 64,080 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 40 രൂപ കുറഞ്ഞ് 8010 ആയി ഇടിഞ്ഞിരുന്നു.
ഫെബ്രുവരി 25ന് സ്വർണവില റെക്കോഡ് നിരക്കായ 64,600 രൂപയിലെത്തുകയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണവില ഇടിയുകയായിരുന്നു. ഡോളർ കരുത്താർജിച്ചതും യു.എസിൽ ട്രഷറി വരുമാനം ഉയർന്നതും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതിനുള്ള കാരണമായി.
ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ വൈകാതെ പുറത്ത് വരും ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. സ്പോട്ട് ഗോൾ വിലയിൽ 0.1 ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. 2,912.94 ഡോളറാണ് ഔൺസിന് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില.
സ്വർണത്തിന്റെ ഭാവി വിലകളും ഇടിയുകയാണ്. 0.1 ശതമാനം ഇടിഞ്ഞ് 2,927.20 ഡോളറായി. അതേസമയം ഡോളർ ഇൻഡക്സിൽ 0.2 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. 11 ആഴ്ചക്കിടയിലെ ഏറ്റവും മികച്ച നിലയിലാണ് ഡോളർ ഇൻഡക്സ്. ഇന്ത്യൻ ഓഹരി വിപണികളിൽ ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

