Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വില ഇന്നും...

സ്വർണ വില ഇന്നും മേലോട്ടു തന്നെ; പവന് 480 രൂപ കൂടി

text_fields
bookmark_border
സ്വർണ വില ഇന്നും മേലോട്ടു തന്നെ; പവന് 480 രൂപ കൂടി
cancel
camera_altപ്രതീകാത്മക ചിത്രം
Listen to this Article

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിനവും സ്വർണവില ഉയർന്നു. ഗ്രാമിന് 60 രൂപയുടെ വർധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 12,725 രൂപയായി. പവന് 480 രൂപയുടെ വർധനയും രേഖപ്പെടുത്തി. 1,02,280 രൂപയായാണ് പവന്റെ വില വർധിച്ചത്.

ചൊവ്വാഴ്ച ഗ്രാമിന്റെ വിലയിൽ 55 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 12,725 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. ഒരു പവൻ ആഭരണത്തിന് പുതി നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ് സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,466 ഡോളറായി ഉയർന്നു. വെനസ്വേലയിൽ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനകാരണം.

രാഷ്ട്രീയഅനിശ്ചിതത്വം മൂലം സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കുന്നത്. ആഗോള സംഘർഷ സാഹചര്യത്തിൽ അയവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിലും സ്വർണത്തിന് വില കൂടാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ വർഷം 64 ശതമാനം നേട്ടമാണ് സ്വർണത്തിന് ഉണ്ടായത്.

യുക്രെയ്ൻ-റഷ്യ സംഘർഷം ഉൾപ്പടെയുള്ള യുദ്ധങ്ങളും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടിയതും കഴിഞ്ഞ വർഷം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമായി മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Gold prices continue to rise in Kerala
Next Story