റെക്കോഡ് തൊട്ടതിന് പിന്നാലെ സ്വർണവില വൻ കുറവ്
text_fieldsകൊച്ചി: സംസ്ഥാനത്ത് റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 210 രൂപ കുറഞ്ഞ് 14,145 രൂപയായി. പവന്റെ വില 1,680 രൂപ കുറഞ്ഞ് 1,13,160 രൂപയായി. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില വർധിച്ചുവെങ്കിലും ഒടുവിൽ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഔൺസിന് 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റെക്കോഡ് ഉയരമായ 4,887 ഡോളറിൽ നിന്ന് 4,790 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ഗ്രീൻലാൻഡിനെ ആക്രമിക്കില്ലെന്നും യുറോപ്യൻ രാജ്യങ്ങൾക്കുമേൽ ചുമത്താനിരുന്ന അധിക തീരുവ പിൻവലിക്കുമന്ന പ്രഖ്യാപനമാണ് സ്വർണവില കുറയുന്നതിനുള്ള കാരണം.
ബുധനാഴ്ച രാവിലെ രണ്ട് തവണയായി ഗ്രാമിന് 685 രൂപ വർധിച്ച് 14,415 രൂപയും പവന് 5480 രൂപ വർധിച്ച് 1,15,320 രൂപയുമായി. വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കും എത്തിയിരുന്നു.
ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയിരുന്നു
നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്നാണ് യു.എസ് പിന്മാറിയത്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കാനുള്ള പ്രധാനകാരണം
ഈ മാസത്തെ സ്വർണവില
1-Jan-26 Rs. 99,040 (Lowest of Month)
2-Jan-26 99880
3-Jan-26 99600
4-Jan-26 99600
5-Jan-26
(Morning) 100760
5-Jan-26
(Afternoon) 101080
5-Jan-26
(Evening) 101360
6-Jan-26 101800
7-Jan-26
(Morning) 102280
7-Jan-26
(Evening) 101400
8-Jan-26 101200
9-Jan-26
(Morning) 101720
9-Jan-26
(Evening) 102160
10-Jan-26 103000
11-Jan-26 103000
12-Jan-26 104240
13-Jan-26 104520
14-Jan-26
(Morning) 105320
14-Jan-26
(Evening) 105600
15-Jan-26
(Morning) 105000
15-Jan-26
(Evening) 105320
16-Jan-26 105160
17-Jan-26 105440
18-Jan-26 105440
19-Jan-26 (Morning) 106840
19-Jan-26 (Evening) 107240
20-jan-26 108000
20-Jan-26 (Noon) 1,08,800
20-Jan-26 (Evening) 1,10,400
20-Jan-26 (Evening) 1,09,840
21-Jan-26 (Morning) 1,13,520
21-Jan-26(EVENING) 1,14,840
22-Jan-26 1,13,160
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

