Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightജി.എസ്.ടിയിൽ...

ജി.എസ്.ടിയിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടനയിൽ മുടന്തി കേരളം

text_fields
bookmark_border
ജി.എസ്.ടിയിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടനയിൽ മുടന്തി കേരളം
cancel

തൃശൂർ: ചരക്കുസേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടന നടത്താതെ കേരളം മുടന്തുന്നു. ശമ്പളത്തിനും ക്ഷേമപെൻഷനുമടക്കം കോടികൾ കടമെടുക്കുമ്പോൾ വരുമാന വർധനക്ക് ഏറെ സഹായകമായ പുനഃസംഘടന ചുവപ്പുനാടയിൽ തന്നെയാണ്.

പുനഃസംഘടന നടത്തി നികുതിപിരിവ് ഊർജിതമാക്കാത്തതിനാൽ കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ഈ വർഷം ജി.എസ്.ടി സമാഹരണത്തിൽ കേരളം പിന്നോട്ടടിച്ചു. കോവിഡ് നാളുകളായ 2021 നവംബറിൽ 2,129 കോടി നികുതി ഇനത്തിൽ ലഭിച്ചെങ്കിൽ ഇത്തവണ അത് 2,094 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്രത്തിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേരളം പിന്നാക്കം പോയത്.

2021 നവംബറിൽ 98,708 കോടി ജി.എസ്.ടി ദേശീയതലത്തിൽ ലഭിച്ചപ്പോൾ ഈ വർഷം നവംബറിൽ 1,06,416 കോടിയായി വർധിച്ചു. അതേസമയം ദാമൻ ആൻഡ് ദിയുവിൽ 67, ആന്ധ്രപ്രദേശിൽ 55, മണിപ്പൂർ 42 അടക്കം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വർധനവുമുണ്ട്. ഗുജറാത്തും രാജസ്ഥാനും കേരളത്തിനൊപ്പമാണ്.

വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി പുതുതായി സൃഷ്ടിച്ച 24 ഡെപ്യൂട്ടി കമീഷണർ തസ്തികയിലേക്ക് ഹയർ ഡി.പി.സി ചേർന്ന് 24 പേരെ തെരഞ്ഞെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇവർക്ക് ജോലിക്കയറ്റം നൽകുമ്പോൾ എസ്.ടി.ഒ കേഡറിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് 24 എ.എസ്.ടി.ഒമാർക്ക് പ്രമോഷൻ നൽകാൻ ലോവർ ഡി.പി.സി ചേരുകയും അർഹരെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ഓഫിസുകളിലെ മുഴുവൻ ഫയലുകളും തരംതിരിച്ച് പട്ടികയാക്കി എല്ലാ ജില്ലകളിൽ നിന്നും ഈ പ്രവൃത്തിയുടെ കംപ്ലീറ്റേഷൻ സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകാൻ നിർദേശം നൽകിയിരുന്നു. പുനഃസംഘടനയുടെ ഭാഗമായി രൂപവത്കരിക്കുന്ന ഓഫിസുകളുടെ ഉത്തരവ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനിടെ പുനഃസംഘടനയുടെ ഭാഗമായി മുഴുവൻ ജോയന്റ് കമീഷണർമാർക്കും പരിശീലനം നൽകി.

ഈ മാസം 15 നകം സ്റ്റേറ്റ് ടാക്സ് ഓഫിസർ (എസ്.ടി.ഒ), അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ (എ.എസ്.ടി.ഒ), ഡെപ്യൂട്ടി കമീഷണർ (ഡി.സി) കേഡറിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ജില്ലതലത്തിൽ രണ്ട് ദിവസത്തെ പരിശീലനം നൽകാനും ഉത്തരവുണ്ട്. എന്നാൽ,എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. പുനഃസംഘടന പുരോഗതി സംബന്ധിച്ച് ഒരു വിവരവും നൽകാത്തതിൽ ജീവനക്കാർക്ക് അമർഷവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTkerala GST
News Summary - Despite lagging behind in GST, Kerala is lagging behind in departmental reorganization
Next Story