Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപാർപ്പിട സ്വപ്നത്തിലെ...

പാർപ്പിട സ്വപ്നത്തിലെ നിഴലും നിലാവും

text_fields
bookmark_border
housing-sector
cancel

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഒരുവിധപ്പെട്ടവരുടെയൊക്കെ സ്വപ്നമാണ് കയറിക്കിടക്ക ാൻ സ്വന്തമായി ഒരു വീട്. സമ്പദ്ശക്തിയും കടം വാങ്ങാനുള്ള ധൈര്യവുെമാക്കെ അടിസ്ഥാനമാക്കി അത് കൂര മുതൽ കൊട ്ടാരം വരെയായി മാറിയേക്കാം. ഇങ്ങനെ സ്വന്തമായി പാർപ്പിടം എന്ന സ്വപ്നത്തിനുമേൽ നിഴലും നിലാവുമായി മാറിയിരിക്കു കയാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളും ഏറ്റവുമൊടുവിൽ, കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കിളവു ം. ഇൗ പ്രഖ്യാപനങ്ങളെല്ലാം ചേർന്ന് ഇൗ മേഖലയിൽ എന്ത് പ്രതിഫലനങ്ങളുണ്ടാക്കുമെന്ന ആകാംക്ഷയിലാണ് നിർമാണ രംഗത ്ത് പ്രവർത്തിക്കുന്ന വൻ സ്രാവുകൾ മുതൽ ചെറുമീനുകൾ വരെ.

വില്ലന്മാരായി നികുതിയും വിലയും
ജനുവരി 31ന്  സംസ്ഥാന ബജറ്റ് പുറത്തുവന്നപ്പോഴാണ് വീട് നിർമിക്കാനുദ്ദേശിക്കുന്നവർ ഞെട്ടിയത്. സ്ഥലം വാങ്ങി വീടുവെ ക്കാൻ ഉദ്ദേശിക്കുന്നവർക്ക് തുടക്കത്തിലേ കിട്ടി പണി, സ്ഥലത്തിെൻറ ന്യായവിലയിൽ 10 ശതമാനം വർധന. അതനുസരിച്ച് സ ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചെലവിലുമൊക്കെ മാറ്റംവരും. കൂടാതെനിർമാണ വസ്തുക്കളായ സിമൻറ്, മാര്‍ബ്ള്‍, ടൈല്‍സ്, ഗ്രാനൈറ്റ്, പെയിൻറ്, പ്ലൈവുഡ് തുടങ്ങി ഒട്ടുമിക്ക വസ്തുക്കൾക്കുമേലും നികുതിയുടെയും സെസിെൻറയുമൊക്കെ ഭാരവും വന്നുവീണു.

ഇതോടെ, നിലവിലുള്ളതിൽനിന്ന് ചതുരശ്രയടിയിന്മേൽ 50 രൂപയുെട വർധനയെങ്കിലും വരുമെന്ന് നിർമാണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. അതായത്, 1000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള വീട് നിർമിക്കാൻ പ്ലാൻ ചെയ്യുന്നവർ നേരേത്ത തയാറാക്കിയ ബജറ്റിനെക്കാൾ 50,000 രൂപ അധികമായി കൈയിൽ കരുതണമെന്ന് ചുരുക്കം. ഇതുകൂടാതെയാണ് ആഡംബര വീടുകൾക്ക് അധിക നികുതി ചുമത്തിയിരിക്കുന്നതും. 3000 സ്ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ വില്ലയോ ഒക്കെ സ്വന്തമാക്കിയവരാണ് ഇൗ നികുതിയുടെ ഇര.

സർക്കാർ നികുതി വർധിപ്പിച്ച സ്ഥിതിക്ക് തങ്ങളായി എന്തെങ്കിലും വർധിപ്പിക്കാത്തത് കുറച്ചിലല്ലേ എന്ന ചിന്താഗതിയിലാണ് സിമൻറ് നിർമാണ കമ്പനികളും. ഇൗ വർഷം പിറന്ന് രണ്ടുമാസം തികയുന്നതിനകം 50 കിലോ ബാഗിന്മേൽ അമ്പത് രൂപയിലധികമാണ് അവർ വർധിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സീസണാണ് ജനുവരി മുതലുള്ള അഞ്ചുമാസം. മഴ മാറിനിൽക്കുന്ന സമയം, വെക്കേഷൻ കാലം എന്നിവ പരിഗണിച്ച് സാധാരണക്കാർ വീടുപണിക്കും മറ്റും ഒരുങ്ങുന്ന സീസൺ. ഒപ്പം, സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി ബജറ്റിൽ അനുവദിച്ച പണം ചെലവഴിക്കുന്നതിെൻറ തിരക്കിൽ പൊതുനിർമാണങ്ങളും വർധിക്കുന്ന സമയം.

എല്ലാ വർഷവും ഇൗ സീസൺ നോക്കിയാണ് സിമൻറ് നിർമാണ കമ്പനികളുടെ വില വർധിപ്പിക്കൽ. ഇക്കുറി വില വർധിപ്പിക്കാൻ അസംസ്കൃത വസ്തു വിലവർധന തുടങ്ങിയ കാരണങ്ങളൊന്നുമില്ലെങ്കിലും ‘ആചാര ലംഘന’ത്തിന് സിമൻറ് നിർമാണ കമ്പനികൾ മുതിർന്നില്ല. പതിവുേപാലെ വില വർധിപ്പിച്ചു. തൊട്ടടുത്തുള്ള കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവിപണിയിൽ 50 കിലോ ബാഗിന് 100 രൂപ അധികം നൽകണം കേരളത്തിൽ. വില അയൽ സംസ്ഥാനങ്ങൾക്കൊപ്പമായി നിജപ്പെടുത്തണമെന്ന് വകുപ്പുമന്ത്രി വിനയപൂർവം അഭ്യർഥിച്ചിട്ടുണ്ടെങ്കിലും സിമൻറ് നിർമാണ കമ്പനികൾ കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

കേന്ദ്ര പ്രഖ്യാപനത്തിൽ പ്രതീക്ഷ
അതേസമയം, കേന്ദ്രത്തിലെ താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് രാജ്യത്തെ കെട്ടിട നിർമാതാക്കൾ. വീട് വായ്പ തിരിച്ചടവിന് ലഭിക്കുന്ന ആദായ നികുതിയിളവ് രണ്ടാമത്തെ വീടിെൻറ കാര്യത്തിലും ലഭിക്കുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് നിർമാതാക്കൾ കാണുന്നത്. ഇതുവരെ, ആദ്യ വീടിന് മാത്രമായിരുന്നു നികുതിയിളവ്. പുതിയ പ്രഖ്യാപനത്തോടെ, നിലവിൽ താമസിക്കുന്ന സ്വന്തം വീടിനുകൂടാതെ രണ്ടാമത്തെ വീടിന് എടുക്കുന്ന വായ്പക്കും കിട്ടും നികുതിയിളവ്. ഇതോടെ, ഇടത്തരക്കാരും മറ്റും നിക്ഷേപം എന്ന നിലക്ക് രണ്ടാമതൊരു വീടുകൂടി വാങ്ങുന്ന കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണവർ.

2016 മുതൽ നിർമാണ മേഖലക്ക് തിരിച്ചടിയായിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ഇൗ മേഖലയെ ഞെരിക്കുകയാണ്. നിർമാണം പൂർത്തിയാക്കിയ പല പ്രോജക്ടുകളും കൈമാറാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇൗ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെ കണക്കനുസരിച്ച് രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിലായി 6.73 ലക്ഷം ഭവന യൂനിറ്റുകളാണ് നിർമാണം പൂർത്തിയാക്കിയിട്ടും വിറ്റുപോകാതെ കിടക്കുന്നത്. ഇവ വിറ്റഴിയുന്നതിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണവർ. കൂടാതെ, പണി പൂർത്തിയായി ഒരു വർഷമായിട്ടും വിറ്റുപോകാത്ത ഭവന യൂനിറ്റുകൾക്ക് ബിൽഡർമാർ സംസ്ഥാന സർക്കാറുകൾക്ക് സാങ്കൽപിക വാടക നികുതി (നോഷനൽ റെൻറ് ടാക്സ്) നൽകണമെന്ന വ്യവസ്ഥയിലും ഇളവു വരുത്തി. നിർമാണം പൂർത്തിയായി ഒരുവർഷം എന്നത് രണ്ടുവർഷം എന്നാക്കിയാണ് ദീർഘിപ്പിച്ചത്.

കൈത്താങ്ങുമായി റിസർവ് ബാങ്കും
കഴിഞ്ഞ ദിവസം ചേർന്ന റിസർവ് ബാങ്ക് പണനയ അവലോകന യോഗ തീരുമാനത്തെയും പ്രതീക്ഷയോടെയാണ് നിർമാണ രംഗം വരവേൽക്കുന്നത്.
റിപ്പോ നിരക്കിൽ 25 അടിസ്ഥാന പോയൻറ് കുറക്കാനുള്ള ആർ.ബി.െഎ തീരുമാനം ഭവന വായ്പകൾക്കാണ് ഏറെ ഗുണം ചെയ്യുക. ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് റിസർവ് ബാങ്ക് നിരക്ക് കുറക്കാൻ തീരുമാനിച്ചത്. മുൻ പണനയ അവേലാകന യോഗങ്ങളിൽ തുടർച്ചയായി റിപ്പോ നിരക്ക് വർധിപ്പിച്ചതിനാൽ ഭവന വായ്പ പലിശയിൽ വൻതോതിൽ വർധനയുണ്ടായിരുന്നു. എന്നാൽ, നിരക്ക് കുറക്കാൻ തീരുമാനിച്ചതോടെ വിവിധ ബാങ്കുകൾ വരുംദിവസങ്ങളിൽ പലിശ നിരക്കിൽ ഇളവ് നൽകും. ഇത് ഭവന വായ്പയുടെ എണ്ണം വർധിപ്പിക്കുകയും നിർമാണ മേഖലക്ക് ഗുണകരമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHousing SectorHousing Crisis
News Summary - Crisis of Housing Sector -Business News
Next Story