കേരളത്തിൽ സ്വർണവില വീണ്ടും വർധിപ്പിച്ച് ഒരു വിഭാഗം വ്യാപാരികൾ
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും വർധിപ്പിച്ച് ഒരു വിഭാഗം വ്യാപാരികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്വർണവിലയിൽ മാറ്റം വരുത്തിയത്. ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇവർ വരുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 75 രൂപ വർധിച്ച് 11,465 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 600 രൂപയുടെ വർധനവുണ്ടായി. 91,720 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില ഉയർന്നത്. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനാണ് വില ഉയർത്തിയത്.
അതേസമയം, വില വർധനവിനെതിരെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തി. ശനിയാഴ്ച അന്താരാഷ്ട്ര സ്വർണ വിപണികളും ഇന്ത്യയിലെ ബാങ്കുകൾക്കും അവധിയുള്ള സാഹചര്യത്തിൽ വില വീണ്ടും വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെ നിലപാട്. ഉപഭോക്താക്കളോടുള്ള വഞ്ചനയാണ് വില വർധനയെന്നും സംഘടന വ്യക്തമാക്കി.
പുതിയ റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നിരുന്നു. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് ഇന്നത്തെ (ഒക്ടോ. 11) വില. എക്കാലത്തെയും ഉയർന്ന വിലയാണിത്.
ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്നലെ രാവിലെ കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. എന്നാൽ, ഇന്നലെ ഉച്ച തിരിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയും പവന് 1040 രൂപ കൂടി 90, 720 രൂപയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

