കോവിഡ് ലോകത്തെ മാറ്റി വരക്കും
text_fieldsകോവിഡാനന്തര ലോകം ഇന്നത്തെ നിലയിലായിരിക്കില്ല എന്നൊരു തിരിച്ചറിവിലേക്ക് നാം എത്തിക്കഴിഞ്ഞു. ഇപ്പോൾ ഏറ്റവും മുൻഗണന അതിജീവനത്തിനാണ്. അതിലൂടെ ലക്ഷ്യമിടുന്നത ാവെട്ട ഭാവിയിലെ വിജയവും. ലോകമാകെ ഇൗ മഹാമാരിയിൽ അടച്ചു പൂട്ടിക്കിടക്കുേമ്പാൾ ര ണ്ടു കാര്യങ്ങളാണ് വ്യക്തമാവുന്നത്.
ഒന്ന്, ആരോഗ്യ അടിയന്തരാവസ്ഥ ചുരുങ്ങിയത് രണ ്ടുകൊല്ലം എങ്കിലും നീണ്ടേക്കാം. ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നത് വരെ ഇൗ സ്ഥിതി തുടര ാം.
രണ്ട്, കോവിഡ് 19 കേവലം ആസ്തി മൂല്യങ്ങളെയോ ഒാഹരി വിപണികളെയോ മാത്രമല്ല, യഥാർഥ ജ ീവിതത്തെയും പ്രവർത്തനങ്ങളെയും കൂടിയാണ് ബാധിക്കുന്നത്. അതേസമയം കോവിഡാനന്തര ലേ ാകം നാലാമത് വ്യവസായ വിപ്ലവത്തിന് ഗതിവേഗം കൂട്ടുകയും സമസ്ത മേഖലകളുടെയും ഡിജിറ്റ ൽവത്കരണത്തിനിടയാക്കുകയും ചെയ്യും.
സമൂഹത്തിൽ കോവിഡ് വരുത്തിയേക്കാവുന്ന മ റ്റ് മാറ്റങ്ങളിലൂടെ:
1-പരമ്പരാഗത വ്യവസായ വാണിജ്യ മേഖകളെല്ലാം സ്തംഭിക്കുന്ന ഇൗ കാലത്തും സൂം മുതൽ ഗൂഗിൾ വരെയുള്ള സാേങ്കതികവിദ്യ കമ്പനികൾ മുന്നേറുകയാണ്.
2-കോവിഡാനന്തര ലോകത്ത് ടെക് കമ്പനികളാവും ലോകത്തെ നയിക്കുക
3-എല്ലാം വീട്ടിലേക്ക് ചുരുക്കാൻ കോവിഡിന് കഴിഞ്ഞെങ്കിൽ തുടർന്നും അതിന് സഹായകമായ സാങ്കേതിക വിദ്യകൾ രൂപപ്പെട്ടേക്കാം.
4-എത്രയും പെട്ടന്ന് മരുന്നുകളും വാക്സിനും കണ്ടെത്താൻ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സഹായം തേടാം.
5-വീട്ടിലിരുന്ന് ചികിത്സ തേടാനുള്ള ടെലിമെഡിസിൻ സാധ്യത വിപുലമായി
6-വൈറസിനെ അകറ്റി നിർത്താൻ കൂടുതൽ റോബോട്ടുകൾ, യന്ത്രങ്ങൾ എന്നിവ മതിയെന്ന് കമ്പനികൾ തിരിച്ചറിഞ്ഞു.
7-ആശയവിനിമയ രീതികളിലെല്ലാം മാറ്റം വരാം.
8-വിദ്യാഭ്യാസ രീതികളിലായിരിക്കും പ്രധാന മാറ്റം. ലോകമാകെ സ്കൂളുകൾ അടച്ചതോടെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വീടുതന്നെ സ്കൂളായി മാറി. ടെലിവിഷൻ ലൈവുകളും മൊബൈൽ ആപ്പുകളുമുൾപ്പെടെ ഉപയോഗപ്പെടുത്തി ‘എവിടെനിന്നും ഏതുസമയത്തും’ പഠിക്കാം എന്നരീതിയിലേക്ക് വിദ്യാഭ്യാസം മാറി.
9-വിദ്യാഭ്യാസം പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിലും പ്രസാധകരും വിദ്യാഭ്യാസ വിചക്ഷണരും സാേങ്കതികവിദ്യ ദാതാക്കളും ടെലികോം നെറ്റ്വർക് ഒാപറേറ്റർമാരും ഉൾപ്പെടുന്ന കൂട്ടായ്മയുടെ ബദൽ പഠന സാഹചര്യങ്ങൾ ഭാവി പ്രവണതയായി രൂപപ്പെട്ടേക്കാം.
10-തീരുമാനമെടുക്കൽ, ക്രിയാത്മക പ്രശ്ന പരിഹാരം, സർവോപരി സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങി വിദ്യാർഥികൾ ആർജിക്കേണ്ട കഴിവുകളെ കോവിഡ് കാലം ഓർമിപ്പിക്കുന്നു.
11-ജോലിക്കുപോവാതെ വീട്ടിലിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന സർക്കാർ അവർക്ക് ആവശ്യമായവ ലഭ്യമാക്കാനും ശ്രമിക്കണം.
12-അമിതമായി ചൈനയെ ആശ്രയിക്കരുതെന്ന തിരിച്ചറിവും കോവിഡ് തരുന്നു.
13-പ്രതിരോധവും സുരക്ഷയും പോലെ തന്ത്രപ്രധാന വിഷയമായി ആരോഗ്യവും മാറി.
14-അവശ്യ ഉൽപന്നങ്ങളുടെ തദ്ദേശീയ നിർമിതിയെ രാജ്യം പ്രോത്സാഹിപ്പിക്കണം.
15-എ.ടി, ബി.ടി, മെഡിക്കൽ ടൂറിസം തുടങ്ങി പല മേഖലകളിലുമുള്ള മേധാവിത്വം ഇന്ത്യക്ക് അവസരമാണ്.
16-വിഭവ ലഭ്യതക്കായി ചൈനയേയോ യൂറോപ്യൻ രാജ്യങ്ങളെയോ ആശ്രയിക്കുന്ന ആഗോളീകൃത നയമാതൃകക്ക് ബദൽ തേടേണ്ടിവരും.
17-രാഷ്ട്രീയക്കാരല്ലാത്ത ശാസ്ത്രജ്ഞരും വിദഗ്ധരുമുൾപ്പെടുന്ന കമീഷനെ ദേശീയ തലത്തിൽ നിയോഗിക്കണം. അതുവഴി പൊതുജനാരോഗ്യ മേഖലയെ ബലപ്പെടുത്താനും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനുമാവും.
18-ഇൗ മഹാവ്യാധി യുദ്ധകാലത്തിൽനിന്ന് വ്യത്യസ്തമാണ്, പക്ഷേ നാം ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.
19- എല്ലാം കഴിയുേമ്പാൾ വ്യത്യസ്തമായ ഒരുലോകത്തെ വ്യത്യസ്തരായ മനുഷ്യരായിരിക്കും നാം.
( ആകാശ് എജുക്കേഷനൽ സർവിസസ് ലിമിറ്റഡിൻെറ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും പ്രേചാദന പ്രഭാഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.