ബൈഡന്‍റെ പദ്ധതി പാളുമോ? കുതിച്ചുയരുമോ എണ്ണവില, ആശങ്കയിൽ ലോകം
text_fieldsവാഷിങ്ടൺ: എണ്ണവില കുറക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കണ്ടെത്തിയ അറ്റകൈ പ്രയോഗമായിരുന്നു കരുതൽ ശേഖരം പുറത്തെടുകയെന്നത്. ബൈഡന്‍റെ നിർദേശപ്രകാരം ഇന്ത്യയും ചൈനയും ദക്ഷിണകൊറിയയുമെല്ലാം ഇൗ നീക്കത്തോട് യോജിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഇതിനിടെ ബൈഡന്‍റെ പദ്ധതി പാളുമോയെന്ന ആശങ്കയുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ സാമ്പത്തിക വിദഗ്ധർ. കരുതൽ ശേഖരം പുറത്തെടുത്താൽ എണ്ണവില താൽക്കാലികമായി മാത്രമേ കുറയുവെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.
യു.എസ് മുന്നറിയിപ്പിന് ശേഷവും ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ അത് വലിയ വിലവർധനവിലേക്ക് കാരണമാകുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ടുകളുനസരിച്ച് വരും മാസങ്ങളിലും ഒപെക് ഉൽപാദനം വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, യുറോപ്പിലുണ്ടാവുന്ന കോവിഡ് വ്യാപനം എണ്ണവിപണിയെ ഏത് തരത്തിൽ സ്വാധീനിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എണ്ണവില കുറക്കുന്നതിനായി കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ ഇന്ത്യയും ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസിന്‍റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേർന്ന് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെ നീക്കം.
എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകുന്നതിനായാണ് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ യു.എസ് തീരുമാനിച്ചത്. വിതരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ് അമേരിക്കൻ ആരോപണം. ഇതിന് ബദലായാണ് കരുതൽ നിക്ഷേപം പുറത്തെടുക്കാൻ യു.എസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.